Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു ഭീകരാക്രമണത്തിൽ മരണസംഖ്യ ഏഴായി; ബാരാമുള്ളയിൽ ഭീകരനെ വധിച്ച് സൈന്യം, വൻ ആയുധശേഖരം കണ്ടെത്തി

ശ്രീനഗർ: ജമ്മു കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിലെ സോനാമാർഗ് മേഖലയിലെ നിർമ്മാണ സൈറ്റിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഏഴായി ഉയർന്നു. ഞായറാഴ്‌ച വൈകുന്നേരത്തോടെ നടന്ന ആക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ ഒരു ഡോക്‌ടറും ഉൾപ്പെടുന്നുണ്ട്. ശേഷിക്കുന്നവർ അതിഥി തൊഴിലാളികളാണ്. ഇവിടെ തുരങ്ക നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന മേഖലയിലാണ് ഭീകരർ അപ്രതീക്ഷിത ആക്രമണം അഴിച്ചുവിട്ടത്.

ഇതിനിടെ ജമ്മു കശ്‌മീരിലെ ബാരാമുള്ളയിൽ സൈന്യം ആയുധധാരിയായ ഭീകരനെ വധിച്ചിരുന്നു. ഇയാളിൽ നിന്ന് യുദ്ധകാലത്ത് ഉപയോഗിക്കുന്ന തരത്തിലുള്ള അത്രയും ആയുധങ്ങളാണ് സുരക്ഷാ സേന പിടിച്ചെടുത്തത്. തോക്കുകൾ, വെടിയുണ്ടകൾ, പിസ്‌റ്റലുകൾ എന്നിങ്ങനെ വലിയ ആയുധശേഖരമാണ് കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് പിടിച്ചെടുത്തതെന്നാണ് സൈന്യം അറിയിക്കുന്നത്.

kashmirattacknew

ബാരാമുള്ളയിലെ ഉറി മേഖലയിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. വിവരം ലഭിച്ചതിന് പിന്നാലെ സുരക്ഷാ സേന ഇവിടേക്ക് എത്തുകയായിരുന്നു. തുടർന്ന് ഭീകരൻ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഈ ഏറ്റുമുട്ടലിന് ഒടുവിലാണ് ഒരു ഭീകരനെ വധിച്ചത്. സോനാമാർഗിലെ തുരങ്ക നിർമ്മാണ സ്ഥലത്ത് ഭീകരർ വെടിവെപ്പ് നടത്തിയതിന് പിന്നാലെയായിരുന്നു ബാരാമുള്ളയിലെ നുഴഞ്ഞുകയറ്റ ശ്രമം.

അതേസമയം, മധ്യ കശ്‌മീരിലെ ഗന്ദർബാൽ ജില്ലയിലെ ഗഗനീറിനെ സോനാമാർഗുമായി ബന്ധിപ്പിക്കുന്ന ഇസഡ്-മോർ തുരങ്കത്തിന്റെ നിർമ്മാണത്തിനായി പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ ടീമിന്റെ ഭാഗമാണ് കൊല്ലപ്പെട്ട ഡോക്‌ടറും അതിഥി തൊഴിലാളികളും എന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ഇവിടെ ആക്രമണം അഴിച്ചുവിട്ട ഭീകരരെ ഇതുവരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.

സംഭവത്തിൽ ശക്തമായി തിരിച്ചടിക്കും എന്നായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചത്. ഭീരുത്വത്തിന്റെ അടയാളമാണ് ഈ ആക്രമണമെന്നും അദ്ദേഹം അപലപിച്ചു. ഈ ഹീനമായ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർ ആരായാലും അവരെ വെറുതെ വിടുകയില്ല. മരണപ്പെട്ടവരുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം പറയുകയുണ്ടായി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ഭീകരാക്രമണത്തെ അപലപിച്ചു. രാജ്യം മുഴുവൻ ഇത്തരം ആക്രമണങ്ങൾക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഏപ്രിൽ മാസവും സമാനമായി അതിഥി തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർത്തിരുന്നു. കശ്‌മീരിലെ അനന്ത്നാഗിൽ നടന്ന ആക്രമണത്തിൽ അന്ന് ഒരാൾ കൊല്ലപ്പെട്ടിരുന്നു.

ജമ്മു കശ്‌മീരിന്റെ സംസ്ഥാന പദവി നഷ്ട്ടമാവുകയും അവകാശങ്ങൾ എടുത്ത് കളയുകയും ചെയ്‌തതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം വന്നതിന് പിന്നാലെയാണ് ഭീകരാക്രമണം വീണ്ടും ഭീഷണിയാവുന്നത്. നാഷണൽ കോൺഫറൻസിന്റെ നേതൃത്വത്തിൽ ഒമർ അബ്‌ദുള്ള കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി അധികാരം ഏറ്റെടുത്തിരുന്നു. അതിനിടെയാണ് സിവിലിയൻസിന് നേരെയും ഭീകരർ നിറയൊഴിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+