കൊച്ചിയും മംഗലാപുരവും ഒരുങ്ങി: സൗദി അറേബ്യയില്‍ നിന്നും ഇറാഖില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയിലെത്തും
ഡല്‍ഹി: ഒക്ടോബറില്‍ താഴേക്ക് പോയ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുതി ഈ മാസം അതിശക്തമായി തിരിച്ച് വന്നേക്കും. റിഫൈനറി മെയിന്റനന്‍സ് ഉള്‍പ്പെടേയുള്ള വിവിധ ഘടകങ്ങളായിരുന്നു ഒക്ടോബറിലെ ഇടിവിന്റെ പ്രധാന കാരണം. ഉത്സവ സീസണായതിനാല്‍ ഒക്‌ടോബർ-ഡിസംബർ കാലയളവിൽ ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങളുടെ, പ്രത്യേകിച്ച് ഡീസൽ, പെട്രോൾ, ജെറ്റ് ഇന്ധനം എന്നിവയുടെ ഉപഭോഗം സ്വാഭാവികമായും വർധിക്കും. ഇതിന് അനുസരിച്ചുള്ള വർധനവ് ഇറക്കുമതിയിലും പ്രതീക്ഷിക്കാം.
മംഗലാപുരം, കൊച്ചി, മഥുര എന്നിവയുൾപ്പെടെയുള്ള പ്രധാന റിഫൈനറികളെല്ലാം തന്നെ അറ്റകുറ്റപ്പണികൾക്ക് ശേഷം വലിയ തോതില്‍ ക്രൂഡ് സംഭരിക്കാന്‍ പൂർണ്ണമായി സജ്ജമായി കഴിഞ്ഞു. ഇതോടെ എണ്ണ സംഭരണം പ്രതിദിനം 250000 ബി പി ഡി (ബില്യണ്‍ ബാരല്‍/ഡെ) വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഇത് ജൂലൈയ്ക്ക് ശേഷമുള്ള ഏറ്റവും ഉയർന്നണെന്നുമൊണ് കെപ്ലർ റിപ്പോർട്ട് ചെയ്യുന്നത്.

ഒക്‌ടോബറിലെ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 4.34 എം ബി ഡി (മില്യണ്‍ ബാരല്‍/ഡെ) ആയി കുറഞ്ഞിരുന്നു. കഴിഞ്ഞ ഒരു വർഷത്തിന് ഇടയിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ഇറക്കുമതിയായിരുന്നു ഇത്. എന്നാൽ നവംബറിൽ ഇറക്കുമതി എം ബി ഡി ലേക്ക് കുതിച്ചുയരുമെന്ന് പ്രതീക്ഷിക്കുന്ന. അതോടൊപ്പം തന്നെ സ്ഥിരമായ ആഭ്യന്തര ഉൽപ്പാദനം ഏകദേശം 590000 b/d യായി തുടരുകയും ചെയ്തേക്കും.
ഇറക്കുമതി വലിയ തോതില്‍ വർധിക്കാന്‍ സാധ്യതയില്ലെങ്കിലും അടുത്ത ഏതാനും മാസങ്ങളിലും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ വിതരണക്കാർ റഷ്യ തന്നെയായിരിക്കും. എന്നാല്‍ ഇറാഖിന്റെ വിഹിതം വലിയ തോതില്‍ വർധിച്ചേക്കും. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച്‌പിസിഎൽ) ഇറാഖിൻ്റെ സ്റ്റേറ്റ് ഓർഗനൈസേഷൻ ഫോർ മാർക്കറ്റിംഗ് ഓഫ് ഓയിലുമായി (സോമോ) ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി അടുത്തിടെ ടേം കരാറിലെത്തിയിരുന്നു. ഇത് അറബ് രാജ്യത്ത് നിന്നുള്ള ഇറക്കുമതിയെ കാര്യമായ രീതിയില്‍ സ്വാധീനിച്ചേക്കും.
കഴിഞ്ഞ നവംബറിൽ ഇറാഖിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ഒരു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്, അതായത് 1 എം ബി ഡി എന്ന നിലയിലേക്ക് ഉയർന്നിരുന്നു. ഇറാഖിന്റെ വിഹിതം ഇത്തവണ അതിനും മുകളിലേക്ക് എത്തിയേക്കുമെന്നാണ് പ്രതീക്ഷ. സൗദി അറേബ്യയും മുന്നേറ്റം കാഴ്ചവെച്ചേക്കും. ഏഷ്യന്‍ ഇടപാടുകാർക്കുള്ള വില്‍പ്പന കുറച്ച സൗദി അറേബ്യയുടെ നടപടി ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ മുതലെടുക്കാനാണ് സാധ്യത.
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ബ്രസീലും നിർണ്ണായക ഘടകമായി മാറുന്നുണ്ട്. സെപ്റ്റംബറിൽ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിഗ് പുരിയുടെ ബ്രസീൽ സന്ദർശനത്തോടനുബന്ധിച്ച് അദ്ദേഹം പെട്രോബ്രാസ് പ്രസിഡൻ്റ് മഗ്ദ ചംബ്രിയാർഡുമായി കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ഇന്ത്യയിലേക്ക് കൂടുതല്‍ ബ്രസീലിയന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്.
അതേസമയം, ഒക്ടോബർ മാസം റഷ്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി 7 ശതമാനത്തോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിൽ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്ക് പ്രതിദിനം 1.79 ദശലക്ഷം ബാരൽ (ബി പി ഡി) ക്രൂഡ് ഓയിലാണ് എത്തിയത്. രാജ്യം ആകെ ഇറക്കുമതി ചെയ്ത എണ്ണ ഇറക്കുമതിയുടെ 38% വരുമായിരുന്നു റഷ്യന്‍ വിഹിതം. ഈ നിരക്കിലാണ് കഴിഞ്ഞ മാസം 7 ശതമാനത്തോളം ഇടിവുണ്ടായത്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications