Get Updates
Get notified of breaking news, exclusive insights, and must-see stories!

നിപ; അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി കര്‍ണാടകയും, ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

ബെംഗളൂരു: കേരളത്തില്‍ നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കര്‍ണാടകയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന കുടക്, ദക്ഷിണ കന്നഡ, ചാമരാജനഗര, മൈസൂര്‍ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ പാലിക്കുന്നതിനാല്‍ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കണം.

അതേസമയം കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് നിലവില്‍ നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ കേരളത്തില്‍ നിന്ന് എത്തുന്ന യാത്രക്കാരുടെ താപനില അതിര്‍ത്തിയില്‍ വെച്ച് തന്നെ പരിശോധിക്കും. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ സാംപിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇതിന് വേണ്ട സജ്ജീകരണങ്ങളൊരുക്കിയിട്ടുണ്ട്.

nipah virus

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍, ജില്ലാ, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇതിനോട് അനുബന്ധിച്ച് ഐസലേഷന്‍ വാര്‍ഡുകള്‍ തുറന്നിരിക്കുകയാണ്. നിപ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് 10 കിടക്കകളാണ് മാറ്റി വെച്ചിട്ടുള്ളത്. ഓക്‌സിജന്‍ സിലിണ്ടറുകളുടെ കരുതല്‍ ശേഖരം ഉറപ്പ് വരുത്താനും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ അനില്‍കുമാര്‍ ഉത്തരവിട്ടുണ്ട്.

കേരള - കര്‍ണാടക അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ സര്‍വയ്ലന്‍സ് യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മൃഗഡോക്ടറെ അടക്കം ഉള്‍പ്പെടുത്തി എല്ലാ അതിര്‍ത്തി ജില്ലകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകളെയും നിയോഗിക്കും. നിപ എന്ന് സംശയിക്കുന്ന കേസ് വന്നാല്‍ ഉടന്‍ ജില്ലാ മെഡിക്കല്‍ അധികൃതരെ വിവരമറിയിക്കണം എന്നാണ് ആര്‍ആര്‍ടിയോട് നിര്‍ദേശിച്ചിരിക്കുന്നത്.

ആവശ്യമെങ്കില്‍ സാമ്പിളുകള്‍ ബെംഗളുരു എന്‍ഐവിയിലേക്ക് അയക്കണം. കര്‍ണാടകയിലെ ജനങ്ങള്‍ക്കിടയില്‍ നിപയെ കുറിച്ച് അവബോധം വളര്‍ത്താന്‍ ബോധവല്‍ക്കരണ പരിപാടികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. നേരത്തെ കേരള - തമിഴ്‌നാട് അതിര്‍ത്തിയിലും പരിശോധന കര്‍ശനമാക്കിയിരുന്നു. അതിര്‍ത്തി കടന്നെത്തുന്ന ആളുകളുടെ താപനില പരിശോധിക്കുന്നുണ്ട്.

പാട്ടവയലില്‍ തമിഴ്‌നാട് ആരോഗ്യ വിഭാഗം യൂണിറ്റ് തുറന്നിരുന്നു. കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ല ജില്ലകളിലും പരിശോധന കര്‍ശനമാക്കാനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പനി ലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സ നല്‍കും. അതിനിടെ നിപ ബാധിത ജില്ലയായ കോഴിക്കോട്ടില്‍ ഇന്ന് കേന്ദ്ര സംഘം പരിശോധന നടത്തും.

കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍ നടപടികള്‍ സ്വീകരിക്കുക. ഒരേ മേഖലയില്‍ രോഗം ആവര്‍ത്തിച്ച് സ്ഥിരീകരിക്കുന്നത് കേന്ദ്രം ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് ഒരാള്‍ക്ക് കൂടി സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+