Get Updates
Get notified of breaking news, exclusive insights, and must-see stories!

അധികാരത്തിന്റെ അടയാളമായ ഔദ്യോഗിക വസതി നഷ്‌ടമായി ലാലു കുടുംബം; ബിഹാറിനെ ഞെട്ടിച്ച നീക്കം

പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള നിർണായക രാഷ്ട്രീയമാറ്റങ്ങളിൽ സ്‌തംഭിച്ചു നിൽക്കുകയാണ് ബിഹാർ ഒന്നടങ്കം. ബിഹാർ സർക്കാർ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിൽ നിന്ന് 10 സർക്കുലർ റോഡ് ബംഗ്ലാവ് തിരിച്ചെടുക്കാൻ നടപടി തുടങ്ങിയതോടെയാണ് നാടകീയ സംഭവങ്ങൾ മൂർധന്യത്തിൽ എത്തിയത്. ഏകദേശം രണ്ട് പതിറ്റാണ്ടോളം കാലമായി ലാലു കുടുംബം താമസിച്ച ഈ വീട് ഒഴിപ്പിക്കാനുള്ള നടപടി രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തി.

ഏകദേശം പതിനഞ്ച് വർഷം ബിഹാർ ഭരിച്ച ലാലു കുടുംബം 2005ലാണ് പ്രതിപക്ഷത്തേക്ക് മാറിയത്. നിതീഷ് കുമാർ മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോൾ, മുൻ മുഖ്യമന്ത്രി റാബ്രി ദേവി ഔദ്യോഗിക വസതി ഒഴിഞ്ഞു. തുടർന്ന്, മുഖ്യമന്ത്രിയുടെ വീടിനോട് ചേർന്നുള്ള 10 സർക്കുലർ റോഡിലെ ബംഗ്ലാവ് അവർക്ക് അനുവദിക്കുകയായിരുന്നു.

biharbungalowrow

അതുമുതൽ ലാലു കുടുംബം ഈ ബംഗ്ലാവിൽ തുടർച്ചയായി താമസിച്ചു വരികയായിരുന്നു. പിൽക്കാലത്ത് റാബ്രി ദേവിയുടെ രാഷ്ട്രീയപരമായ പങ്ക് എന്തുതന്നെയായിരുന്നാലും, അവർ വഹിച്ചിരുന്ന സ്ഥാനം എന്തായാലും ഈ ബംഗ്ലാവ് അവരുടെ പേരിൽത്തന്നെ നിലനിർത്തുകയും സംസ്ഥാനത്ത് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രമായി മാറുകയും ചെയ്യുകയായിരുന്നു.

2015-ൽ മഹാസഖ്യം അധികാരത്തിലെത്തിയപ്പോൾ, തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകുകയും 5 ദേശ്‌രത്‌ന മാർഗ് വസതി അദ്ദേഹത്തിന് അനുവദിക്കുകയും ചെയ്‌തു. പിന്നീട് 2017-ൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറിമറിഞ്ഞു. നിതീഷ് കുമാർ ബിജെപിയുമായി ചേർന്ന് സഖ്യം സ്ഥാപിച്ചപ്പോൾ, സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി മാറി. പുതിയ സർക്കാർ തേജസ്വിയോട് ദേശ്‌രത്‌ന മാർഗ് ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടു.

ഈ ഒഴിപ്പിക്കൽ നടപടിക്കെതിരെ തേജസ്വി പാറ്റ്‌ന ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ 5 ദേശ്‌രത്‌ന മാർഗ് ഒഴിയാൻ കോടതി തേജസ്വി യാദവിനോട് ഉത്തരവിട്ടു. മുൻ മുഖ്യമന്ത്രിമാർക്ക് നൽകിയിരുന്ന ബംഗ്ലാവ്, വാഹനം, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവയുൾപ്പെടെയുള്ള സൗകര്യങ്ങൾ പിൻവലിക്കാനും കോടതി സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ചു.

ഈ വിധി റാബ്രി ദേവി, ജഗന്നാഥ് മിശ്ര, ജിതൻ റാം മാഞ്ചി എന്നിവരെയും നേരിട്ട് ബാധിച്ചു. ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവായിരുന്നതുകൊണ്ട് മാത്രമാണ് റാബ്രി ദേവിക്ക് 10 സർക്കുലർ റോഡ് നിലനിർത്താൻ സാധിച്ചത്. ബിഹാറിലെ രാഷ്ട്രീയ സഖ്യങ്ങൾ എൻഡിഎയിൽ നിന്ന് മഹാസഖ്യത്തിലേക്കും തിരിച്ചും മാറിയപ്പോഴും നിതീഷ് കുമാർ ലാലു കുടുംബത്തിന്റെ 10 സർക്കുലർ റോഡ് വിലാസത്തിൽ കൈവച്ചിരുന്നില്ല.

എന്നാൽ ഇത്തവണത്തെ രാഷ്ട്രീയ സാഹചര്യം വിഭിന്നമാണ്. ഏറ്റവും പുതിയ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി കൂടുതൽ ശക്തി പ്രാപിച്ചു, ആ സ്വാധീനം ഭരണപരമായ തീരുമാനങ്ങളിലും വ്യക്തമാണ്. ലെജിസ്ലേറ്റീവ് കൗൺസിലിലെ പ്രതിപക്ഷ നേതാവായ റാബ്രി ദേവിക്ക് ഇപ്പോൾ 39 ഹാർഡിംഗ് റോഡിൽ പുതിയ വസതി അനുവദിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ കെട്ടിട നിർമ്മാണ വകുപ്പ് ഇത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി പുറത്തിറക്കി. ഇതോടെ 10 സർക്കുലർ റോഡ് ഒഴിയുക എന്നതല്ലാതെ റാബ്രി ദേവിക്ക് മറ്റ് മാർഗ്ഗങ്ങളില്ലാതെ വരികയാണ്.
മുൻ മുഖ്യമന്ത്രി എന്ന നിലയിൽ 10 സർക്കുലർ റോഡിലെ ഭീമൻ ബംഗ്ലാവ് ആവശ്യപ്പെടാൻ റാബ്രി ദേവിക്ക് കഴിയില്ല. 2019-ലെ പാറ്റ്‌ന ഹൈക്കോടതി വിധി പ്രകാരം ഇത്തരം പ്രത്യേകാവകാശങ്ങൾ പിൻവലിച്ചതിനാൽ അവർക്ക് നിയമപരമായ സഹായവും പ്രതീക്ഷിക്കാനാവില്ല.

അതിനർത്ഥം ഏകദേശം ഇരുപത് വർഷത്തിനിടെ ആദ്യമായി, ലാലു കുടുംബത്തിന്റെ രാഷ്ട്രീയ കേന്ദ്രമായിരുന്ന ആ ബംഗ്ലാവ് അവരുടെ കൈകളിൽ നിന്ന് വഴുതി മാറുകയാണ്. അധികാരത്തിന്റെ ഇടനാഴികളിൽ കാലിടറി വീണ ലാലു കുടുംബത്തിന് മേൽ ഏറ്റ വലിയൊരു തിരിച്ചടി തന്നെയാണ് ഇതെന്ന് നിസംശയം പറയാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+