എബിവിപി വട്ടപ്പൂജ്യം; ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വന്‍ വിജയം
കൊല്‍ക്കത്ത: കൊല്‍ക്കത്തിയിലെ ജാദവ്പൂര്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സംഘടനകള്‍ക്ക് വന്‍ വിജയം. 12 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റില്‍ ഇടത് സംഘടനകള്‍ വിജയം നേടി. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയനിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.
ആർട്സ് ഫാക്കൽറ്റി സ്റ്റുഡന്റ്സ് യൂണിയൻ, ഫാക്കൽറ്റി ഓഫ് എന്‍ജിനീയറിങ് ആൻഡ് ടെക്നോളജി സ്റ്റുഡന്റ്സ് യൂണിയൻ, സയൻസ് ഫാക്കൽറ്റി സ്റ്റുഡന്റ്സ് യൂണിയൻ. എന്നീ മൂന്ന് യൂണിയനുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

നാല് സീറ്റുകളിലും എസ്എഫ്ഐ
വാശിയേറിയ മത്സരം നടന്ന ആര്‍ട്സി ഫാക്കല്‍റ്റ് സ്റ്റുഡന്റ്റ് യൂണിയിനിലെ നാല് സീറ്റുകളിലും എസ്എഫ്ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. തീവ്ര ഇടതു പക്ഷ വിദ്യാര്‍ത്ഥി സംഘടനയായ ഡിഎസ്എ ആണ് ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയത്.

സയന്‍സ് ഫാക്കല്‍റ്റിയില്‍
ആദ്യമായി ഫലം പ്രഖ്യപിച്ച സയന്‍സ് ഫാക്കല്‍റ്റി യൂണിയനില്‍ സ്വതന്ത്ര്യ സംഘടനയായ വി ദ ഇന്‍ഡിപെന്‍ഡന്റ് (ഡബ്ല്യൂ.ടി.ഐ) നാല് സീറ്റുകളും നേടി. സയന്‍സ് ഫാക്കല്‍റ്റിയില്‍ കഴിഞ്ഞ തവണയും വി ദ ഇന്ഡിപെന്ഡിറ്റാനിയിരുന്നു മുന്‍തൂക്കം. എസ്എഫ്ഐ രണ്ടാംസ്ഥാനത്ത് എത്തി.

എന്‍ജിനീയറിങ് ഫാക്കൽറ്റി
എന്‍ജിനീയറിങ് ഫാക്കൽറ്റി ഫലങ്ങളിൽ ഡിഎസ്എഫ് നാല് സീറ്റുകളും വൻ ഭൂരിപക്ഷത്തില്‍ സ്വന്തമാക്കി. എബിവിപി സ്ഥാനാര്‍ത്ഥികളാണ് ഇവിടെ രണ്ടാംസ്ഥാനത്ത് എത്തിയത്. എബിവിപിക്ക് രണ്ടാമത് എത്താന്‍ കഴിഞ്ഞെങ്കിലും നാല് സീറ്റുകളിലും ഡിഎസ്എഫ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം 2500 ന് മുകളിലായിരുന്നു.

എബിവിപിക്ക്
ആകെയുള്ള 12 സീറ്റുകളില്‍ ഒമ്പതിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയ എബിവിപിക്ക് ഒരിടത്തും പോലും വിജയിക്കാനായില്ല. ജാദവ്പൂര്‍ സര്‍വ്വകലാശാലയുടെ ചരിത്രത്തില്‍ ആദ്യമായാണ് എബിവിപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരുന്നത്.

വലിയ പ്രചാരണം
തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങളായിരുന്ന സംഘടന ക്യാമ്പസില്‍ നടത്തിയത്. എന്നാല്‍ ഒരു സീറ്റുപോലും നേടാന്‍ കഴിയാത്തത് എബിവിപിക്ക് വലിയ നാണക്കേടാണ് സൃഷ്ടിച്ചിരിക്കുന്നത്. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരാജയപ്പെടുത്താന്‍ മറ്റ് സംഘടനകള്‍ തമ്മില്‍ ധാരണയിലെത്തിയെന്നാണ് എബിവിപി ആരോപിക്കുന്നത്.

2016 ല്‍
2016 ല്‍ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ക്യാമ്പസില്‍ വലിയ തോതിലുള്ള അക്രമ സംഭവങ്ങള്‍ അരങ്ങേറിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത മുഴുവന്‍ സര്‍വകലാശാലകളിലേയും വിദ്യാര്‍ത്ഥി യൂണിയന് തിരഞ്ഞെടുപ്പ് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ടിഎംസിപി
തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ടിഎംസിപി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും കാര്യമായ ചലനം സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. മത്സരിച്ച ഭൂരിപക്ഷം സീറ്റുകളിലും നാലാം സ്ഥാനത്ത് മാത്രമാണ് ടിഎംസിപി സ്ഥാനാര്‍ത്ഥികള്‍ക്ക് എത്താന്‍ കഴിഞ്ഞത്.

കേന്ദ്ര മന്ത്രിയെ
നേരത്തെ എബിവിപി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയെ ഇടതുവിദ്യാര്‍ത്ഥി സംഘടനകള്‍ ക്യാംമ്പസില്‍ തടഞ്ഞു വെച്ചിരുന്നു. മന്ത്രിയെ സഹായിക്കാനെത്തിയ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെയും വിദ്യാര്‍ത്ഥികള്‍ തടഞ്ഞുവെച്ചിരുന്നു.
-
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും












Click it and Unblock the Notifications