Get Updates
Get notified of breaking news, exclusive insights, and must-see stories!

കടുപ്പിച്ച് സുപ്രീംകോടതി; മനീഷ് സിസോദിയ ഇടപെട്ടതിന് തെളിവ് എവിടെയെന്ന് കോടതി

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ ശക്തമായ നിരീക്ഷണങ്ങളുമായി സുപ്രീംകോടതി. തെളിവുകളുടെ ശൃംഖല പൂർണമായി സ്ഥാപിച്ചിട്ടില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കേസിൽ തന്നെ പ്രതിയായ വ്യവസായി ദിനേശ് അറോറയുടെ മൊഴി ഒഴികെ, സിസോദിയയ്‌ക്കെതിരെ എവിടെയാണ് തെളിവെന്നും കോടതി ചോദിച്ചു.

"നിങ്ങൾ ₹ 100 കോടി, ₹ 30 കോടി എന്നിങ്ങനെ രണ്ട് കണക്കുകളാണ് എടുത്തത്. ആരാണ് അവർക്ക് ഇത് നൽകിയത്? പണം നൽകുന്ന നിരവധി ആളുകൾ ഉണ്ടാകാം, മദ്യവുമായി ബന്ധിപ്പിക്കണമെന്നില്ല. തെളിവ് എവിടെ? ദിനേഷ് അറോറ തന്നെയാണ് സ്വീകർത്താവ്. എവിടെയാണ്? തെളിവുകൾ? ദിനേഷ് അറോറയുടെ മൊഴി ഒഴികെ മറ്റെന്തെങ്കിലും തെളിവുണ്ടോ, ജസ്റ്റിസ് ഖന്ന ചോദിച്ചു.

SC

കേസിൽ പ്രതിയായി മാറിയ അറോറയ്ക്ക് അടുത്തിടെ ജാമ്യം ലഭിച്ചിരുന്നു. മനീഷ് സിസോദിയക്ക് പണം ലഭിച്ചു എന്നാണ് ഏജൻസികളുടെ കേസ്, മദ്യം എന്ന് വിളിക്കപ്പെടുന്ന ഗ്രൂപ്പിൽ നിന്ന് അത് എങ്ങനെ എത്തിയെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് എസ്വിഎൻ ഭട്ടിയും അടങ്ങുന്ന ബെഞ്ച് ചോദിച്ചു.

ഡൽഹി മദ്യനയ കേസിൽ ഫെബ്രുവരി 26 ന് ആണ് സി ബി ഐ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്, തിഹാർ ജയിലിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മാർച്ച് 26 ന് കേസിൽ മനീഷ് സിസോദിയയെ ഇ ഡി അറസ്റ്റ് ചെയ്തത്.

ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തി സി ബി ഐ അന്വേഷണം തുടങ്ങിയത്. ഇതിന് പിന്നാലെ മദ്യനയം സർക്കാർ പിൻവലിച്ചത്. മദ്യനയ രൂപീകരണത്തിൽ കമ്പനികളുടെ ഇടപെടലുണ്ടായെന്നും സ്ഥാപനങ്ങൾക്ക് 12% ലാഭം ലഭിക്കുന്ന അവസ്ഥ ഉണ്ടായെന്നും സി ബി ഐ കണ്ടെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+