Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ്; ഗുജറാത്തിലെ തന്ത്രം മധ്യപ്രദേശിലും ആവർത്തിക്കാന്‍ ബി ജെ പി

ഭോപ്പാല്‍: നിയമസഭ തിരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശില്‍ ഭരണം കൈവിട്ടെങ്കിലും ഗുജറാത്തില്‍ റെക്കോർഡ് വിജയം സ്വന്തമാക്കിയത് ബി ജെ പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പോടെ നടത്തിയ തന്ത്രങ്ങളായിരുന്നു ഗുജറാത്തില്‍ ബി ജെ പിയുടെ വിജയത്തില്‍ പ്രതിഫലിച്ചത്. ഇപ്പോഴിതാ ഇതേതന്ത്രം മധ്യപ്രദേശിലും പയറ്റാനൊരുങ്ങുകയാണ് ബി ജെ പി.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ വിരുദ്ധത ഇല്ലാതാക്കാനും നേതാക്കൾ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനും പൊതു ഇടപഴകൽ വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ബഹുമുഖ തന്ത്രമാണ് ബി ജെ പി മധ്യപ്രദേശിലും നടത്തുന്നതും.

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ്

നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന് മന്ത്രിസഭാ പുനഃസംഘടനയുണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കും. നിലവിലെ സിറ്റിങ് എം എല്‍ എമാരില്‍ മുപ്പത് മുതല്‍ നാല്‍പ്പത് ശതമാനം പേർക്ക് വരെ അവസരം കിട്ടിയേക്കില്ലെന്നാണ് ബി ജെ പി നേതൃത്വം നല്‍കുന്ന സൂചന.

ബി ജെ പി എംപിമാരുടെ യോഗത്തിൽ മോദി


സംഘടനാ സംവിധാനം ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർദേശവും നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാൻ എല്ലാ തന്ത്രങ്ങളും പുറത്തെടുത്ത പാർട്ടിയുടെ ഗുജറാത്ത് ഘടകകത്തിന്റെ മാതൃക മധ്യപ്രദേശിലും ആവർത്തിക്കാനാണ് നേതൃത്വത്തിന്റെ നിർദേശം. 182ൽ 156 സീറ്റുകൾ നേടി പാർട്ടിയെ അഭൂതപൂർവമായ വിജയത്തിലേക്ക് നയിച്ചതിന് ഗുജറാത്ത് യൂണിറ്റ് പ്രസിഡന്റ് സിആർ പാട്ടീലിനെ കഴിഞ്ഞയാഴ്ച നടന്ന ബി ജെ പി എംപിമാരുടെ യോഗത്തിൽ മോദി പ്രത്യേകം അഭിനന്ദിച്ചിരുന്നു.

വരും ആഴ്ചകളിൽ, ഞങ്ങളുടെ സംസ്ഥാന ഘടകം

"വരും ആഴ്ചകളിൽ, ഞങ്ങളുടെ സംസ്ഥാന ഘടകം വോട്ടർ ഇടപഴകൽ, സമുദായങ്ങള്‍ക്കിടിയിലെ യോജിച്ച വ്യാപനം, വോട്ടർമാരെ പ്രചോദിപ്പിക്കുന്നതിനായി ബൂത്ത് കമ്മിറ്റികളെ പുനരുജ്ജീവിപ്പിക്കൽ എന്നിവയിൽ കൂടുതൽ ശ്രമങ്ങൾ നടത്തും," ഒരു മുതിർന്ന പാർട്ടി നേതാവിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

Vastu tips for car: കാറിന്റെ സീറ്റിനടിയിൽ പേപ്പർ വെച്ചാല്‍ നെഗറ്റിവിറ്റി ഇല്ലാതാക്കാം: അറിയാം വാഹന വാസ്തു

1995 മുതൽ ഒരു തെരഞ്ഞെടുപ്പിലും പാർട്ടി തോറ്റിട്ടില്ലാത്ത

1995 മുതൽ ഒരു തെരഞ്ഞെടുപ്പിലും പാർട്ടി തോറ്റിട്ടില്ലാത്ത ഗുജറാത്തിൽ വലിയ പ്രചരണത്തിലൂടെയായിരുന്നു ബി ജെ പി തുടർച്ചയായ ഏഴാം തവണയും ബി ജെ പി അധികാരം പിടിച്ചത്. സമാന തന്ത്രങ്ങള്‍ മധ്യപ്രദേശിലും ആവർത്തിച്ചാല്‍ ഭരണവിരുദ്ധതയുടെ തടസ്സങ്ങൾ മറികടക്കാൻ സാധിക്കുമെന്നാണ് മധ്യപ്രദേശിലെ നേതാക്കളും പ്രതീക്ഷിക്കുന്നത്. 2003-നും 2018-നും ഇടയിൽ മധ്യപ്രദേശിൽ മൂന്ന് തവണ തുടർച്ചയായി ബിജെപി അധികാരത്തിലെത്തിയിരുന്നു.

2018ൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട

2018ൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ബി ജെ പിക്ക് 230ൽ 109 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോൺഗ്രസ് 114 സീറ്റും നേടി സർക്കാർ രൂപീകരിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് പാർട്ടിവിട്ട ജ്യോതിരാധിത്യ സിന്ധ്യക്ക് പിന്തുണ പ്രഖ്യാപിച്ച് 21 നിയമസഭാംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബി ജെ പിയിലേക്ക് ചേക്കേറിയതോടെ 2020 മാർച്ചിൽ ബിജെപി അധികാരത്തിൽ തിരിച്ചെത്തുകയും ചെയ്തു.

ദീർഘകാലം അധികാരത്തിൽ തുടരുന്നതിന്റെ

"ദീർഘകാലം അധികാരത്തിൽ തുടരുന്നതിന്റെ വെല്ലുവിളികളെയും അപകടങ്ങളെയും കുറിച്ച് ഞങ്ങൾക്കറിയാം. ഒരു പ്രത്യേക വിരസത ഇഴയും, ആളുകൾ, പ്രത്യേകിച്ച് ചെറുപ്പക്കാർ, മാറാൻ വിമുഖരല്ലാത്തവരാണ്. ഇത് മനസ്സിൽ വെച്ചുകൊണ്ട്, 2020 ഫെബ്രുവരിയിൽ പുതിയ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ് വി ഡി ശർമ്മയെ നിയമിച്ചപ്പോൾ തന്നെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും മാറ്റങ്ങൾ ആരംഭിച്ചു. അതിനുശേഷം, വോട്ടർമാർ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി ഞങ്ങൾ സമന്വയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ," ബി ജെ പി നേതൃത്വം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+