മുഖ്യമന്ത്രിയാകാനുള്ള അവസാന പോരാട്ടത്തില്‍ വീണു; കോണ്‍ഗ്രസിനൊപ്പം തകര്‍ന്ന കമല്‍നാഥിന്റെ സ്വപ്നം
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വിയിലേക്ക് നീങ്ങുമ്പോള്‍ അടയുന്നത് മുതിര്‍ന്ന നേതാവും പി സി സി അധ്യക്ഷനുമായ കമല്‍നാഥിന്റെ രാഷ്ട്രീയ ജീവിതവും. 77 കാരനായ കമല്‍നാഥിന് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള അവസാന അവസരമായിരുന്നു ഇത്. അടുത്ത തിരഞ്ഞെുപ്പാകുമ്പോഴേക്കും 82 വയസാകുന്ന കമല്‍നാഥ് പൊതുപ്രവര്‍ത്തന രംഗത്ത് തുടര്‍ന്നാലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ഫസ്റ്റ് ചോയ്സ് ആയിരിക്കില്ല.
2018 ല്‍ സംസ്ഥാനത്ത് കമല്‍നാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും 15 മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാര്‍ താഴെ വീണു. ജ്യോതിരാദിത്യ സിന്ധ്യയുടേയും കൂട്ടരുടേയും കൂറുമാറ്റമായിരുന്നു കമല്‍നാഥിന്റെ മുഖ്യമന്ത്രി സ്ഥാനം തെറിപ്പിച്ചത്. ഈ തിരഞ്ഞെടുപ്പില്‍ തന്റെ സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ബി ജെ പി താഴെയിറക്കിയതെന്ന് പലകുറി പ്രസംഗിച്ചിരുന്നു.

കോണ്‍ഗ്രസ് ജയിച്ചിരുന്നെങ്കില്‍ കമല്‍നാഥ് തന്നെയാകുമായിരുന്നു മുഖ്യമന്ത്രി. അതിനാല്‍ തന്നെ ഒരിക്കല്‍ കൂടി മുഖ്യമന്ത്രിപദത്തിലേക്ക് തിരിച്ചുവരാന്‍ കമല്‍നാഥും ആഗ്രഹിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് വന്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയതോടെ ആഗ്രഹം വിഫലമായി. ഈ വര്‍ഷമാദ്യം വരെ ജനങ്ങള്‍ക്ക് താന്‍ വാഗ്ദാനം ചെയ്യുന്ന ഉറപ്പുകള്‍ കാരണം വിജയിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു കമല്‍നാഥ്.
അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് പ്രതിമാസം 1,500 രൂപയും 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടറും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമാണ് തന്റെ ദൗത്യമെന്ന് പറഞ്ഞ് കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങളും അദ്ദേഹം നേരത്തെ തന്നെ തള്ളിയിരുന്നു.

പ്രചാരണത്തിന്റെ അവസാന ആഴ്ചയില്‍ കമല്‍നാഥ് തന്റെ ശക്തികേന്ദ്രമായ ചിന്ദ്വാരയിലേക്ക് മാറുകയും അവിടെ നിന്ന് സംസ്ഥാനത്തുടനീളം പ്രചാരണം നടത്തുകയും ചെയ്തു. കമല്‍നാഥ് ദിവസേന രണ്ടോ മൂന്നോ റാലികള്‍ നടത്തി. എന്നാല്‍ ശിവരാജ് സിംഗ് ചൗഹാന് ദിവസേന 10-12 റാലികള്‍ നടത്തിയിരുന്നു. കമല്‍നാഥ് പ്രിയങ്കാ ഗാന്ധിയെ സംസ്ഥാനത്ത് വ്യാപകമായി പ്രചാരണത്തിനായി കൊണ്ടുവന്നു.
വൈകിയെത്തി രാഹുല്‍ ഗാന്ധിയും ആവേശം വിതറിയെങ്കിലും ശിവരാജ് സിംഗ് ചൗഹാന്റെ ജനപ്രിയ പദ്ധതിയായ 'ലാഡ്ലി ബഹാന'യ്ക്ക് മുന്നില്‍ എല്ലാം പരാജയപ്പെട്ടു. 1980 മുതല്‍ ചിന്ദ്വാര എംപിയായിരുന്ന കമല്‍നാഥ് 2018 ല്‍ ഛിന്ദ്വാര നിയമസഭാ സീറ്റില്‍ നിന്ന് മത്സരിച്ച് എംഎല്‍എയും പിന്നീട് മുഖ്യമന്ത്രിയായി. എന്നാല്‍ ഒരു മുഴുവന്‍ ടേമും മധ്യപ്രദേശില്‍ മുഖ്യമന്ത്രിയാകുകയെന്ന അദ്ദേഹത്തിന്റെ സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications