Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശ് എക്സിറ്റ് പോൾ;ബിജെപിയെ കോൺഗ്രസ് വീഴ്ത്തും? പാർട്ടിയുടെ പ്രതീക്ഷ ഉയർത്തി സർവ്വെ ഫലം

ഭോപ്പാൽ: മധ്യപ്രദേശിൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച് ന്യൂസ് 18 സർവ്വേ ഫലം. അതേസമയം സർവ്വേയിൽ കോൺഗ്രസിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. കോൺഗ്രസിന് 113 സീറ്റുകൾ വരെ നേടാനാകുമെന്നാണ് സർവ്വേ പറയുന്നത്. ഭരണകക്ഷിയായ ബി ജെ പിക്ക് 112 സീറ്റുകൾ വരേയും. കേവല ഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് ആവശ്യം.

ഇത്തവണ കോൺഗ്രസ് വലിയ പ്രതീക്ഷ പുലർത്തന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് മധ്യപ്രദേശ്. സംസ്ഥാനത്ത് ബി ജെ പി ഭരണത്തിനെതിരായ വികാരം ശക്തമാണ്. മാത്രമല്ല പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹങ്ങളും രൂക്ഷമാണ്. ഇതെല്ലാം തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്ക് കൂട്ടൽ.

Madhya Pradesh Exit Poll

2018 ൽ ബി ജെ പിയുടെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് കോൺഗ്രസ് അധികാരം പിടിച്ചെടുത്തിരുന്നു. 114 സീറ്റുകൾ നേടി വളരെ നേരിയ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉണ്ടായ ഈ തിരിച്ചടി ബി ജെ പിയെ സംബന്ധിച്ച് വലിയ ക്ഷീണമായിരുന്നു. അതുകൊണ്ട് തന്നെ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു പാർട്ടി.

കോൺഗ്രസ് ഭരണം രണ്ട് വർഷം പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ നീക്കങ്ങൾ വിജയത്തിലെത്തിക്കാൻ ബിജെപിക്ക് കഴിഞ്ഞു. മുഖ്യമന്ത്രി കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തർക്കങ്ങളായിരുന്നു ബിജെപി മുതലെടുത്തത്. തുടർന്ന് സിന്ധ്യയേയും അദ്ദേഹത്തിന് ഒപ്പമുള്ള എംഎൽഎമാരേയും ഒപ്പം നിർത്തി ബി ജെ പി ഭരണം പിടിച്ചെടുക്കുകയായിരുന്നു.

കോൺഗ്രസിനേറ്റ വലിയ തിരിച്ചടികളിൽ ഒന്നായിരുന്നു അത്. ഇതോടെ എന്ത് വിലകൊടുത്തും അധികാരം തിരികെ പിടിക്കാനുള്ള തന്ത്രങ്ങളായിരുന്നു ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസ് നടപ്പാക്കിയത്. പരമാവധി തർക്കങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കുകയും ജനകീയ വാഗ്ദാനങ്ങൾ ഉറപ്പാക്കുകയും ചെയ്തു. ശക്തമായ പ്രചരണവും പാർട്ടി കാഴ്ച വെച്ചിരുന്നു.

അതേസമയം ശക്തമായ പ്രചരണമായിരുന്നു ബി ജെ പിയും കാഴ്ച വെച്ചത്. ഭരണ വിരുദ്ധത മറി കടക്കുകയെന്ന ലക്ഷ്യത്തോടെ മൂന്ന് കേന്ദ്രമന്ത്രിമാരുൾപ്പെടെ ഏഴ് ലോക്‌സഭാ എംപിമാരേയും ബി ജെ പി ഇത്തവണ മത്സരത്തിനായി ഇറക്കിയിരുന്നു. ഇതോടൊപ്പം 'മോദി ഇഫ്കട്' കൂടെ ഫലിക്കുമെന്നാണ് ബി ജെ പി വിലയിരുത്തൽ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+