മധുര ട്രെയിന്‍ തീപിടുത്തം വരുത്തിവെച്ച വിന..? അപകടകാരണം പുറത്ത്, ഞെട്ടി രാജ്യം
ചെന്നൈ: ഭാരത് ഗൗരവ് ടൂറിസ്റ്റ് ട്രെയിനിന് തീപിടിച്ചുണ്ടായ നടുക്കുന്ന ദുരന്തവാര്‍ത്തയിലേക്കാണ് രാജ്യം ഇന്ന് ഉണര്‍ന്നത്. അപകടത്തില്‍ പത്ത് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ലഖ്നൗവില്‍ നിന്ന് രാമേശ്വരത്തേക്കുള്ള ട്രെയിനാണിത്. രാമേശ്വരത്തിന് അടുത്ത് വെച്ചായിരുന്നു അപകടം. 65 ഓളം യാത്രക്കാരുള്ള സ്വകാര്യ പാര്‍ട്ടി കോച്ചിലാണ് തീപിടുത്തമുണ്ടായത്.
മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള സ്റ്റോപ്പില്‍ വെച്ചായിരുന്നു അപകടം. പുലര്‍ച്ചെ 5.15 നാണ് തീപിടിത്തമുണ്ടായതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ആഗസ്റ്റ് 17 ന് ലഖ്നൗവില്‍ നിന്ന് പുറപ്പെട്ട ട്രെയിനാണിത്. ഇപ്പോഴിതാ അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിശദവിവരങ്ങളിലേക്ക്...

കഴിഞ്ഞ വ്യാഴാഴ്ച ലഖ്നൗവില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ ഞായറാഴ്ച ചെന്നൈയിലേക്ക് എത്തി അവിടെ നിന്ന് ലഖ്നൗവിലേക്ക് മടങ്ങാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നതാണ്. യാത്രക്കാരിലൊരാള്‍ കാപ്പി ഉണ്ടാക്കാന്‍ ഗ്യാസ് സ്റ്റൗ കത്തിച്ചപ്പോഴാണ് ട്രെയിന്‍ കോച്ചില്‍ തീപിടിത്തമുണ്ടായത് എന്നാണ് മധുര ജില്ലാ കലക്ടര്‍ എം എസ് സംഗീത പറയുന്നത്. ഗ്യാസ് സിലിണ്ടര്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
യാത്രക്കാര്‍ അനധികൃതമായി ഗ്യാസ് സിലിണ്ടര്‍ കടത്തിയതാണ് തീപിടിത്തത്തിന് കാരണമെന്ന് ദക്ഷിണ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ബി. ഗുഗണേശന്‍ പ്രസ്താവനയില്‍ പറഞ്ഞു. മിക്ക യാത്രക്കാരും തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ കോച്ചില്‍ നിന്ന് ഇറങ്ങിയിരുന്നു. അപകടമുണ്ടായ കോച്ച് വേര്‍പെടുത്തുന്നതിന് മുമ്പ് തന്നെ ചില യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ ഇറങ്ങിക്കഴിഞ്ഞിരുന്നു എന്നും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.
ഗ്യാസ് സിലിണ്ടറുകള്‍ പോലുള്ള കത്തുന്ന വസ്തുക്കളൊന്നും യാത്രക്കാര്‍ക്ക് ട്രെയിനില്‍ കൊണ്ടുപോകാന്‍ അനുവാദമില്ല. ഗ്യാസ് സിലിണ്ടറുകള്‍, പടക്കങ്ങള്‍, ആസിഡ്, മണ്ണെണ്ണ, പെട്രോള്‍, തെര്‍മിക് വെല്‍ഡിംഗ്, സ്റ്റൗ, സ്ഫോടക വസ്തുക്കള്‍ തുടങ്ങിയ കത്തുന്ന വസ്തുക്കള്‍ ട്രെയിനില്‍ കൊണ്ടുപോകുന്നത് 1989 ലെ റെയില്‍വേ നിയമത്തിലെ 67, 164, 165 വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ 9360552608, 8015681915 എന്നീ രണ്ട് ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications