വാരിയംകുന്നത്തും ആലിമുസ്ലീയാരും സ്വാതന്ത്ര്യസമര സേനാനികളല്ലെന്ന് ഇന്ത്യന്‍ ചരിത്ര കൗണ്‍സില്‍
ന്യൂദല്‍ഹി: വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, തിരൂരങ്ങാടി അലി മുസലിയാര്‍ എന്നിവരുള്‍പ്പെടെ മലബാറിലെ 'മാപ്പിള കലാപ'ത്തിലെ ഇരുന്നൂറോളം രക്തസാക്ഷികളെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ ഔദ്യോഗിക പട്ടികയില്‍ നിന്ന് ഒഴിവാക്കി. ഇവരെ ഒഴിവാക്കാനുള്ള ശുപാര്‍ശ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് (ഐ സി എച്ച് ആര്) അംഗീകരിക്കുകയായിരുന്നു. ഞായറാഴ്ച നടന്ന ഐ സി എച്ച് ആറിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനം കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തെ അറിയിക്കും.
ഇതോടെ നിഘണ്ടുവിലെ അഞ്ചാം വാല്യമായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ (1857 - 1947) പുതിയ പതിപ്പില്‍ മലബാര്‍ കലാപ വീരന്മാരുടെ പേരുകള്‍ ഉണ്ടാകില്ലെന്ന് വ്യക്തമായി. ഐ സി എച്ച് ആര് ഡയറക്ടര്‍ (റിസര്‍ച്ച് ആന്‍ഡ് അഡ്മിനിസ്ട്രേഷന്) ഓംജി ഉപാധ്യായ, ഐ സി എച്ച് ആര് അംഗവും കോട്ടയം സി എം എസ് കോളജിലെ റിട്ടയേര്‍ഡ് പ്രൊഫസറുമായ സി ഐ ഐസക്, ഐ സി എച്ച് ആര് അംഗം ഹിമാന്‍ഷു ചതുര്‍വേദി എന്നിവരടങ്ങുന്ന പാനല്‍ ഇത് സംബന്ധിച്ച് നല്കിയ ശുപാര്‍ശ ഐ സി എച്ച് ആര് ജനറല്‍ കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

പുസ്തകത്തിന്റെ അഞ്ചാം വാല്യത്തില്‍ കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ രക്തസാക്ഷികളുടെ പേരുകളും ഉള്‍പ്പെടുന്നു. മലബാര്‍ കലാപത്തിലെ വീരന്മാരെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രക്തസാക്ഷികളായി സര്‍ക്കാര്‍ ഔദ്യോഗികമായി കണക്കാക്കുന്നതില്‍ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഐ സി എച്ച് ആര് മൂന്നംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ മൂന്നംഗ സമിതി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ കൊവിഡുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ചതിനാല്‍ ഐ സി എച്ച് ആറിന്റെ ജനറല്‍ കൗണ്‍സില്‍ യോഗം പിന്നീട് നടക്കാത്തതിനാല്‍ വളരെ കാലമായി തുടര്‍ നടപടികളൊന്നും ഉണ്ടായില്ല.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്ത 'രക്തസാക്ഷികളുടെ ഡിക്ഷ്നറി'യില്‍ വാരിയം കുന്നന്റെയും ആലി മുസ്ലിയാരുടേയും പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. 2019 മാര്‍ച്ചില്‍ കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തിറക്കിയ ഔദ്യോഗിക ഗ്രന്ഥമാണ് ഇത്. 1857 മുതല്‍ 1947 വരെയുള്ള സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിന്നാണ് പുസ്തകത്തിലെ രക്തസാക്ഷികളെ തെരഞ്ഞെടുത്തത്. ഇരുവരെയും സംബന്ധിച്ച് വിശദമായ കുറിപ്പും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. 1922 ജനുവരി മാസത്തില്‍ കല്ലാമൂലയില്‍ കുഞ്ഞഹമ്മദ് ഹാജിയെ ബ്രിട്ടീഷുകാര്‍ പിടികൂടുകയായിരുന്നു.

വിചാരണക്ക് ശേഷം 1922 ജനുവരി 20 ന് അദ്ദഹത്തെ വെടിവെച്ചു വീഴ്ത്തി എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്. എന്നാല്‍ സംഘപരിവാര്‍ അനുകൂലികള്‍ മലബാര്‍ സമരത്തെ കലാപമായും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വര്‍ഗീയവാദിയായ കലാപകാരിയായുമാണ് ചിത്രീകരിച്ചിരിക്കുന്നത്. 1921 ലെ സമരം ഒരിക്കലും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമല്ലെന്ന് തോന്നിയതിനാല്‍ മലബാര്‍ സമര സേനാനികളുടെ പേര് നീക്കം ചെയ്യണമെന്നായിരുന്നു ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് പുറത്തുവിട്ട നിഘണ്ടുവിന്റെ അഞ്ചാം വാല്യത്തിലെ എന്‍ട്രികള്‍ അവലോകനം ചെയ്ത മൂന്നംഗ സമിതി ശുപാര്‍ശ ചെയ്തത്.

മതപരിവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ള മതമൗലികവാദ പ്രസ്ഥാനമായിരുവെന്നാണ് മലബാര്‍ സമരത്തെക്കുറിച്ച് മൂന്നംഗ സമിതി പറയുന്നത്. സമരക്കാര്‍ ഉയര്‍ത്തിയ മുദ്രാവാക്യങ്ങള്‍ ദേശീയതയ്ക്ക് അനുകൂലമല്ലെന്നും ബ്രിട്ടീഷ് വിരുദ്ധവുമല്ലെന്നും സമിതി നിരീക്ഷിച്ചിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications