സര്‍വകലാശാലകളെ ഭരിക്കുന്നത് ജാതി ചിന്തകളെന്നോ? മീന കന്തസാമി പറയുന്നത് ഇങ്ങനെ
ഹൈദരബാദ്: രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ജാതി വിവേചനം വര്‍ധിച്ചു വരുന്നതായി സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മീന കന്തസാമി. ഹൈദരബാദ് കേന്ദ്ര സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥി രോഹിത് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍.
രോഹിത്തിന്റ ആത്മഹത്യ അസഹിഷ്ണുതയുടെ ഭാഗം തന്നെയാണഎന്നും മീന കന്തസാമി പറഞ്ഞു. തുഞ്ചത്തെഴുത്തച്ചന്‍ മലയാളം സര്‍വകലാശാല സംഘടിപ്പിച്ച ദക്ഷിണേന്ത്യന്‍ എഴുത്തുകാരികളുടെ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

ജാതി ചിന്ത ഭരിക്കുന്ന വിദ്യാഭ്യാസം
രാജ്യത്തെ വിദ്യാഭ്യാസ മേഖലയില്‍ ജാതി വിവേചനം കൂടുന്നുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മീന കന്തസാമി. കേന്ദ്ര സര്‍വകലാശാലയില്‍ രോഹിത് വെമുല ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍.

അസഹിഷ്ണുത
രോഹിത് വെമുലയുടെ ആത്മഹത്യ ചെയ്തത് അസഹിഷ്ണുതയുടെ ഭാഗം തന്നെയാണ് മീന കന്തസാമി പറഞ്ഞു. സര്‍വകലാശാലകളിലെ പ്രവര്‍ത്തനാനുഭവങ്ങളുടെ കൂടിഅടിസ്ഥാനത്തിലാണ് മീനകന്തസാമി അസമത്വങ്ങളെ കുറിച്ച് സംസാരിച്ചത്.

ദയനീയം
സര്‍വകലാശാലകളില്‍ അസമത്വം നിലനില്‍്ക്കുന്നതിനാല്‍ അത്യന്തം ദയനീയമാണ്. സാംസ്‌കാരികവും ധൈഷ്ണികപരവുമായ ചര്‍ച്ചകള്‍ക്ക് അരങ്ങാവേണ്ട സര്‍വകലാശാലകളെ ഭരിക്കുന്നത് നീചമായ ജാതി ചിന്തയാണ്.

ജീവന്‍ നല്‍കി
ഈ ജാതിവ്യവസ്ഥയ്‌ക്കെതിരെ തെരുവിലിറങ്ങേണ്ട അവസ്ഥയാണ് വിദ്യാര്‍ഥികള്‍ക്കുള്ളത്. പലരും പഠനമവസാനിപ്പിച്ച് കൂലിവേലയ്ക്ക് പോയപ്പോള്‍ രോഹിത് മാത്രം ഇതിനെതിരായ പോരാട്ടത്തിന് ജീവന്‍ നല്ക്കുർകയായിരുന്നു.

മോശമായ പ്രതികരണം
സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ അവസ്ഥ പരിതാപകരമാണ്. തന്റെ തുറന്നെഴുത്തിനെതിരെ വളരെ മോശമായ പ്രതികരങ്ങള്‍ വന്നിട്ടുണ്ട്. സ്ത്രീകളെ അംഗീകരിക്കാന്‍ ഇപ്പോഴും സമൂഹത്തിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications