Get Updates
Get notified of breaking news, exclusive insights, and must-see stories!

ന്യൂനപക്ഷ സ്കോളര്‍ഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കില്ല; സ്മൃതി ഇറാനി

smritiirani-1675342294.jp

ദില്ലി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പും ഫെലോഷിപ്പും പുനഃസ്ഥാപിക്കുന്നത് പരിഗണനയില്‍ ഇല്ലെന്ന് ന്യൂനപക്ഷകാര്യമന്ത്രി സ്മൃതി ഇറാനി ലോക്സഭയിൽ അറിയിച്ചു. കെ മുരളീധരൻ എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി. മറ്റ് മന്ത്രാലയങ്ങൾ നടപ്പിലാക്കുന്ന സമാനമായ സ്‌കോളർഷിപ്പ് പദ്ധതികളുമായി സമന്വയിപ്പിക്കുന്നതിനാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ് എന്നിവ നേരത്തേ കേന്ദ്രം നിർത്തലാക്കിയിരുന്നു.

കഴിഞ്ഞ പാർലെന്റ് ശൈത്യകാല സമ്മേളത്തിലും ന്യൂനപക്ഷ സ്കോളർഷിപ്പ് സംബന്ധിച്ച ചോദ്യങ്ങളോട് ഇതേ നിലപാടായിരുന്നു കേന്ദ്രം അറിയിച്ചത്. അതേസമയം കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റിലും ന്യൂനപക്ഷ സ്‌കോളർഷിപ്പ്, മദ്രസാ-ന്യൂനപക്ഷ സ്ഥാപന ധനം എന്നിവ കേന്ദ്രം കുത്തനെ വെട്ടിക്കുറച്ചിരുന്നു. ഒബിസി, ഇബിസി, ഡിഎൻടി എന്നിവയ്ക്കുള്ള പ്രീ-മെട്രിക് സ്കോളർഷിപ്പ് വിഹിതം 41% ശതമാനമാണ് വെട്ടിക്കുറച്ചത്. 281 കോടിയാണ് ഈ ഇനത്തിൽ നീക്കിവെച്ചത്. 2022 ൽ ഇത് 478 കോടിയായിരുന്നു.

ഒബിസി ഫെലോഷിപ്പുകൾക്ക് ലഭിച്ചത് 57 കോടി രൂപ മാത്രമാണ്.പട്ടികജാതിക്കാർക്കുള്ള ദേശീയ ഫെലോഷിപ്പ് 173 കോടിയിൽ നിന്ന് 163 കോടിയായി കുറച്ചു. അതേസമയം പട്ടികവർഗക്കാർക്കുള്ള ദേശീയ ഫെലോഷിപ്പിന് 145 കോടി രൂപ ലഭിച്ചിട്ടുണ്ട്.
മദ്രസാ, ന്യൂനപക്ഷ സ്ഥാപന ഫണ്ട് 93 ശതമാനവും കുറച്ചിട്ടുണ്ട്.ന്യൂനപക്ഷ മന്ത്രാലയത്തിന്‍റെ ആകെ വിഹിതത്തിൽ 38 ശതമാനമാണ് വെട്ടിക്കുറച്ചത്.

ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന പ്രീമെട്രിക് സ്കോളർഷിപ്പിനായി ഇത്തവണ 992 കോടി രൂപയാണ് വകയിരുത്തിയത്. കഴിഞ്ഞ തവണ ഇത് 1425 കോടിയായിരുന്നു. പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് 550 ൽ നിന്ന് 1065 കോടിയായി ഉയർത്തിയിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+