Get Updates
Get notified of breaking news, exclusive insights, and must-see stories!

കള്ളപ്പണം വെളുപ്പിക്കൽ കേസ്: ജെറ്റ് എയർവേയ്സിന്റെ 538 കോടിയുടെ സ്വത്ത് കണ്ടുകെട്ടി

ന്യൂഡൽഹി: ജെറ്റ് എയർവേയ്‌സ് (ഇന്ത്യ) ലിമിറ്റഡുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 500 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.

ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുൾപ്പെടെ ഉള്ളവരുടെയും കമ്പനികളുടെയും ആളുകളുടെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 17 റസിഡൻഷ്യൽ ഫ്ലാറ്റുകൾ, ബംഗ്ലാവുകൾ, വാണിജ്യ കെട്ടിടങ്ങൾ എന്നിവ ലണ്ടനിലും ദുബായിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഉൾപ്പെടുന്നു.

Jet

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം അഥവാ പിഎംഎൽഎ പ്രകാരമാണ് കേന്ദ്ര അന്വേഷണ ഏജൻസി 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.ഗോയലുകളെ കൂടാതെ, ചില പ്രോപ്പർട്ടികൾ ജെറ്റെയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ പേരുകളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കാനറ ബാങ്ക് നൽകിയ തട്ടിപ്പ് കേസിൽ ഗോയലിനും മറ്റ് അഞ്ച് പേർക്കുമെതിരെ ഇന്നലെ ഇഡി കുറ്റപത്രം സമർപ്പിച്ചു.848 കോടി രൂപ വരെ വായ്പാ പരിധിയും വായ്പയും അനുവദിച്ചതായി ബാങ്ക് പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്ഐ ആർ) ആരോപിക്കുന്നു, അതിൽ 538 കോടി രൂപ കുടിശ്ശികയാണ്.

പി എം എൽ എ പ്രകാരം സെപ്തംബർ ഒന്നിന് ഇഡി അറസ്റ്റ് ചെയ്ത ഗോയൽ മുംബൈയിലെ ആർതർ റോഡ് ജയിലിലാണ്. മറ്റ് രാജ്യങ്ങളിൽ ട്രസ്റ്റുകൾ സൃഷ്ടിച്ച് ജെറ്റ് ​ ഇദ്ദേഹം പണം തട്ടിയതായി ഇ ഡി ആരോപിച്ചു. സ്ഥാവര സ്വത്തുക്കൾ വാങ്ങാൻ ഗോയൽ ആ ട്രസ്റ്റുകൾ ഉപയോഗിച്ചുവെന്നാണ് ആരോപണം. ആ ട്രസ്റ്റുകൾക്കുള്ള പണം കുറ്റകൃത്യങ്ങളുടെ വരുമാനമല്ലാതെ മറ്റൊന്നുമല്ല, ഇ ഡി പറഞ്ഞു.

ജെറ്റ് എയർവേയ്‌സ് എടുത്ത വായ്പകൾ വസ്തുവകകൾക്ക് പുറമെ ഫർണിച്ചർ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ വാങ്ങാൻ ഉപയോഗിച്ചതായി ഒരു ഓഡിറ്റ് റിപ്പോർട്ട് ഉദ്ധരിച്ച് ഇ ഡി പറഞ്ഞു. സെപ്തംബർ 12 ന് നടന്ന കോടതി വാദം കേൾക്കുമ്പോൾ, വ്യോമയാന മേഖല ബാങ്ക് വായ്പകളിലാണ് പ്രവർത്തിക്കുന്നതെന്നും എല്ലാ ഫണ്ടുകളും കള്ളപ്പണം വെളുപ്പിക്കൽ എന്ന് വിളിക്കാനാവില്ലെന്നും ആയിരുന്നു ​ഗോയൽ പറഞ്ഞത്.

അഭിഭാഷകരായ അബ്ബാദ് പോണ്ട, അമിത് ദേശായി, അമിത് നായിക് എന്നിവരാണ് ഗോയലിന് വേണ്ടി ഹാജരായി കോടതിയെ ഇക്കാര്യം അറിയിച്ചത്. 2011 ന് മുമ്പ് ജെറ്റ് എയർവേസ് എടുത്ത ബാങ്ക് വായ്പകളിൽ ഗണ്യമായ തുക സഹാറ എയർലൈൻസ് വാങ്ങാൻ ഉപയോഗിച്ചതായി അഭിഭാഷകർ പറഞ്ഞു.

"ബിസിനസിൽ ഇതൊരു ചരിത്ര സംഭവമാണ്. ജെറ്റ് എയർവേയ്‌സ് മാത്രമല്ല, മറ്റ് എയർലൈനുകളും പ്രതിസന്ധിയിലാണ്. ബാങ്കുകളുടെ ഫണ്ടിംഗിന്റെ അടിസ്ഥാനത്തിലാണ് വ്യോമയാന മേഖല പ്രവർത്തിക്കുന്നത് എന്ന് അഭിഭാഷകർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+