Get Updates
Get notified of breaking news, exclusive insights, and must-see stories!

കർണാടകയില്‍ യുവാവിന് എംപോക്സ്: രോഗം സ്ഥിരീകരിച്ചത് ദുബായില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്ക്

ബംഗളൂരു: കർണാടകയില്‍ യുവാവിന് എംപോക്സ് സ്ഥിരീകരിച്ചു. ദുബായിൽ നിന്ന് മടങ്ങിയെത്തിയ ഇദ്ദേഹം നിലവില്‍ വിക്ടോറിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഉഡുപ്പി ജില്ലയിലെ കാർക്കള സ്വദേശിയായ 40കാരനാണ് രോഗിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. കർണാടകയില്‍ ഈ വർഷം ആദ്യമായി സ്ഥിരീകരികുന്ന എംപോക്സ് കേസാണിത്.

കഴിഞ്ഞ 19 വർഷമായി ദുബായിൽ താമസിക്കുന്ന രോഗി ജനുവരി 17 നാണ് മംഗളൂരുവിലേക്ക് മടങ്ങിയെത്തിയത്. തുടർന്ന് പനി ഉള്‍പ്പെടേയുള്ള ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച വ്യക്തിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിയില്‍ നിന്നും ശേഖരിച്ച എംപോക്സ് സാമ്പിളുകൾ ബാംഗ്ലൂർ മെഡിക്കൽ കോളേജിലേക്കും (ബി എം സി) പിന്നീട് പൂനെയിലെ എൻ ഐ വിയിലേക്കും അയച്ച് നടത്തിയ പരിശോധനയിലാണ് എംപോക്സ് സ്ഥിരീകരിച്ചത്.

m-pox-ward

'രോഗിയുടെ ആരോഗ്യ നിലയില്‍ കാര്യമായ പ്രശ്നങ്ങളൊന്നുമില്ല. ഉടൻ തന്നെ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്, "ജില്ലാ നിരീക്ഷണ ഓഫീസർ ഡോ.നവീൻചന്ദ്ര കുലാലിനെ ഉദ്ധരിച്ച ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വിമാനത്താവളത്തിലെത്തി രോഗിയെ സ്വീകരിച്ച 36 വയസ്സുള്ള ഭാര്യ പ്രാഥമിക കോൺടാക്റ്റായി കണ്ടെത്തുകയും ഇവരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആളുകള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം, ചർമ്മത്തിലെ ചുണങ്ങു, പനി, തലവേദന, പേശിവേദന, വിറയൽ, വിയർപ്പ്, തൊണ്ടവേദന, ചുമ തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ നിരീക്ഷിക്കാനും പരിശോധനയ്ക്ക് വിധേയരാകാനും ആരോഗ്യ വകുപ്പ് നിർദേശിക്കുന്നു. പ്രത്യേകിച്ച് അപകട സാധ്യതയുള്ള വിദേശ രാജ്യങ്ങളിലേക്ക് യാത്ര നടത്തിയവരുണ്ടെങ്കില്‍ പരിശോധന നടത്തുന്നത് ഉചിതമാണെന്നാണ് നിർദേശം.

എന്താണ് എംപോക്‌സ്?

ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത കുറവാണെങ്കിലും 1980ല്‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓര്‍ത്തോപോക്‌സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങള്‍ക്ക് സാദൃശ്യമുണ്ട്.

രോഗ പകര്‍ച്ച

കോവിഡോ എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സയോ പോലെ വായുവിലൂടെ പകരുന്ന ഒരു രോഗമല്ല എം പോക്‌സ്. രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, നേരിട്ട് തൊലിപ്പുറത്ത് സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗസാധ്യത വളരെയേറെയാണ്.

ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നു. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.

പ്രതിരോധം

അസുഖബാധിതരായ ആള്‍ക്കാരുമായി നിഷ്‌കര്‍ഷിച്ചിട്ടുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ അവലംബിക്കാതെ അടുത്തിടപഴകുന്ന ആള്‍ക്കാര്‍ക്കാണ് എംപോക്‌സ് ഉണ്ടാകുക. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരുടെ സ്രവങ്ങള്‍ കൈകാര്യം ചെയ്യുന്നവരും രോഗപ്പകര്‍ച്ച ഒഴിവാക്കുന്നതിനായി നിര്‍ബന്ധമായും നിര്‍ദേശിച്ചിട്ടുള്ള അണുബാധ നിയന്ത്രണ മുന്‍കരുതലുകള്‍ സ്വീകരിക്കണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+