യുപിയില്‍ ട്വിസ്റ്റ്; ബിജെപി അധ്യക്ഷന്‍ മുലായം സിങിനെ കണ്ടു, യോഗി അങ്കലാപ്പില്‍, രണ്ടു വാദങ്ങള്‍
ലഖ്നൗ: ഉത്തര്‍ പ്രദേശിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവാണ് മുലായം സിങ് യാദവ്. സമാജ്വാദി പാര്‍ട്ടിയുടെ പ്രവര്‍ത്തന മണ്ഡലത്തില്‍ നിന്ന് അദ്ദേഹം അല്‍പ്പം പിന്മാറിയിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ അപ്രമാദിത്വം നിലനിര്‍ത്തുന്ന വ്യക്തിയാണ്. മകന് അഖിലേഷ് യാദവുമായി പല കാര്യങ്ങളിലും ഭിന്ന നിലപാട് സ്വീകരിക്കുന്ന അദ്ദേഹം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണിപ്പോള്‍.
മുലായം സിങ് യാദവ് ബിജെപി സംസ്ഥാന അധ്യക്ഷനുമായി ചര്‍ച്ച നടത്തി. ഇതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപിയും ഒരുപോലെ അസ്വസ്ഥരായിരിക്കുകയാണ്. മാസങ്ങള്‍ക്ക് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് വരികയാണ് യുപിയില്‍. ബിജെപിയും എസ്പിയും തമ്മിലാണ് ശക്തമായ മല്‍സരം. ഇതിനിടെയാണ് സുപ്രധാന കൂടിക്കാഴ്ച. വിശദാംശങ്ങള്‍ ഇങ്ങനെ...

ഉത്തര്‍ പ്രദേശ് ബിജെപിയുടെ അധ്യക്ഷനാണ് സ്വതന്ത്ര ദേവ് സിങ്. ഇദ്ദേഹവുമായിട്ടാണ് മുലായം സിങ് യാദവ് കൂടിക്കാഴ്ച നടത്തിയത്. മുലായത്തിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഇതിന്റെ ചിത്രം സ്വതന്ത്ര ദേവ് സിങ് ട്വിറ്ററില്‍ പങ്കുവച്ചു. ഇതോടെയാണ് ചര്‍ച്ചകള്‍ തുടങ്ങിയത്. മുലായം ബിജെപിയില്‍ ചേരുമോ അതോ സ്വതന്ത്രദേവ് എസ്പിയില് ചേരുമോ എന്നാണ് ഉയരുന്ന ചോദ്യം.

ഇരുവരും ചര്‍ച്ച നടത്തുന്ന ചിത്രം പുറത്തുവന്ന പിന്നാലെ എസ്പി ആദ്യ വെടിപൊട്ടിച്ചു. യുപി ബിജെപി അധ്യക്ഷന്‍ എസ്പിയിലേക്ക് വന്നേക്കുമെന്നാണ് എസ്പി നേതാക്കളുടെ പ്രതികരണം. ചര്‍ച്ചയ്ക്കിടെ സ്വതന്ത്ര ദേവിനെ മുലായം എസ്പിയിലേക്ക് ക്ഷണിച്ചുവെന്ന് നേതാക്കള്‍ പറഞ്ഞു. സ്വതന്ത്ര ദേവ് ബിജെപിയില്‍ അസ്വസ്ഥനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപി ദളിത്, പിന്നാക്ക വിഭാഗങ്ങളെ അവഗണിക്കുന്നതില്‍ സ്വതന്ത്രദേവ് അസ്വസ്ഥനാണെന്നും അദ്ദേഹം രാജിവയ്ക്കുമെന്നും പ്രചാരണമുണ്ട്. അതിനിടെയാണ് മുലായവുമായുള്ള കൂടിക്കാഴ്ച. എന്നാല്‍ വിശദീകരണവുമായി സ്വതന്ത്ര ദേവ് രംഗത്തുവന്നു. അന്തരിച്ച ബിജെപി നേതാവ് കല്യാണ്‍ സിങുമായി ബന്ധപ്പെട്ട പരിപാടി സംഘടിപ്പിക്കുന്നതിലേക്ക് മുലായത്തെ ക്ഷണിക്കാനാണ് പോയത് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മുലായം സിങിനെ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങിയെന്നും സ്വതന്ത്ര ദേവ് പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷനെ മുലായം സിങ് എസ്പിയിലേക്ക് ക്ഷണിച്ചുവെന്ന് എസ്പി ഡിജിറ്റല്‍ മീഡിയ കോഓഡിനേറ്റര്‍ മനീഷ് ജഗന് അഗര്‍വാള്‍ പറഞ്ഞു. അഗര്‍വാളിന്റെ ട്വീറ്റ് അഖിലേഷ് യാദവും പങ്കുവച്ചു. ഇതോടെ വിവാദം മുറുകി.

കല്യാണ്‍ സിങിന്റെ അനുസ്മരണ പരിപാടിയില്‍ നിന്ന് എസ്പി വിട്ടുനിന്നിരുന്നു. 40 പാര്‍ട്ടികളെ പരിപാടിയിലേക്ക് ബിജെപി ക്ഷണിച്ചെങ്കിലും 25 പാര്‍ട്ടികളാണ് പങ്കെടുത്തത്. ഉത്തര്‍ പ്രദേശിലെ ബിജെപി നേതാക്കളിലെ ഒബിസി മുഖമായിരുന്നു കല്യാണ്‍ സിങ്. അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്ന വേളയില്‍ കല്യാണ്‍ സിങായിരുന്നു ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി.
സാനിയ ഇയ്യപ്പന്‍ വേറെ ലെവലാണ്; പഹാഠി വേഷത്തില്‍ കസോളില്‍... നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍

കല്യാണ്‍ സിങിന്റെ വിയോഗ ശേഷം നടന്ന ചടങ്ങുകള്‍ എസ്പി പൂര്‍ണമായും ബഹിഷ്കരിക്കുകയാണ് ചെയ്തത്. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണ് എസ്പി നടത്തുന്നതെന്നും മുസ്ലിം വോട്ടുകള്‍ നഷ്ടമാകുമോ എന്ന ഭയമാണ് അഖിലേഷ് യാദവിനെന്നും ബിജെപി ആരോപിച്ചിരുന്നു. എന്നാല്‍ കല്യാണ്‍ സിങിനെ ബിജെപി പുറത്താക്കിയ വേളയില്‍ ഞങ്ങള്‍ കൂടെ നിന്നിരുന്നുവെന്ന് എസ്പി നേതാക്കള്‍ തിരിച്ചടിച്ചു.

കല്യാണ്‍ സിങ് 1999ല്‍ ബിജെപി വിട്ടിരുന്നു. സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ഈ വേളയില്‍ മുലായം സിങുമായി സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങളും നടന്നിരുന്നു. എന്നാല്‍ കുറച്ച് കാലത്തേക്ക് മാത്രമായിരുന്നു ഈ രാഷ്ട്രീയ നീക്കങ്ങള്‍. വൈകാതെ കല്യാണ്‍ സിങ് ബിജെപിയില്‍ തിരിച്ചെത്തുകയാണ് ചെയ്തത്. ശേഷം ഗവര്‍ണര്‍ പദവി വരെ അദ്ദേഹത്തിന് ബിജെപി നല്‍കിയിരുന്നു.
-
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
'കവലച്ചട്ടമ്പികൾക്ക്’ സഭയുടെ മറുപടി; ‘കലിപ്പ് തീരാതെ’ ഫാരിസ് അബൂബക്കറിന്റെ വാപ്പാക്ക് വിളിച്ച് പിസി ജോർജ് -
50 ഉറപ്പ്, 22 കൂടി നേടി തുടർ ഭരണമെന്ന് കണക്കുകൂട്ടൽ- സിറ്റിങ് സീറ്റുകൾ പോകുമെന്ന് പ്രാഥമിക വിലയിരുത്തലും -
എത്ര വില കൂടിയാലും ഇന്ത്യക്കാര്‍ സ്വര്‍ണം വാങ്ങും? കാരണമെന്താണെന്നറിയാമോ? -
വിജയ്ക്ക് വീണ്ടും തിരിച്ചടി; മുസ്ലിം മക്കള്‍ കഴകം പിന്തുണ പിന്‍വലിച്ചു, ആരും വോട്ട് ചെയ്യരുത് എന്ന് ആവശ്യം -
യുഎഇ നിവാസികൾ ജാഗ്രത പാലിക്കണം; അബുദാബിയിലും ദുബായിലും കനത്ത മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട് -
യുദ്ധം വീണ്ടും തുടങ്ങുമോ? പാകിസ്ഥാനിലെ ചര്‍ച്ചകള്‍ പരാജയമെന്ന് വാന്‍സ് -
കുംഭമേള താരത്തിന്റെ വിവാഹം; പോലീസ് റിപ്പോര്‍ട്ട് ഇങ്ങനെ, സിപിഎം നേതാക്കള്‍ക്കെതിരെ പരാതി












Click it and Unblock the Notifications