Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സണ്‍ ഉള്‍പ്പടേയുള്ളവരുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി

ദില്ലി: കോപ്പൻഹേഗനിൽ നടക്കുന്ന 2-ാമത് ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി സ്വീഡൻ പ്രധാനമന്ത്രി മഗ്ദലീന ആൻഡേഴ്സണുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. ഇന്ത്യയും സ്വീഡനും പൊതുവായ മൂല്യങ്ങളെ അടിസ്ഥാനമാക്കി ദീർഘകാലമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ്.

ശക്തമായ ബിസിനസ്സ്, നിക്ഷേപം, ഗവേഷണ-വികസന ബന്ധങ്ങൾ, ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും വികസനത്തിനും സമാനമായ സമീപനങ്ങളും. നവീനാശയം സാങ്കേതികവിദ്യ , നിക്ഷേപം, ഗവേഷണ -വികസന സഹകരണങ്ങൾ എന്നിവയും ഈ ബന്ധത്തിന്റെ അടിത്തറ നൽകുന്നു. 2018-ലെ ഇന്ത്യ-നോർഡിക് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി മോദിയുടെ സ്വീഡൻ സന്ദർശന വേളയിൽ, ഇരു രാജ്യങ്ങളും വിപുലമായ സംയുക്ത പ്രവർത്തന പദ്ധതി സ്വീകരിക്കുകയും സംയുക്ത നവീനാശയ പങ്കാളിത്തത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു.

narendra-modi

ഇന്നത്തെ കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതി വിലയിരുത്തി. ലീഡ് ഐടി സംരംഭം കൈവരിച്ച പുരോഗതിയിലും അവർ സംതൃപ്തി രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഭാരമേറിയ ഹരിതഗൃഹ വാതകം (ജി എച് ജി ) പുറംതള്ളുന്ന വ്യവസായങ്ങളെ കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്ക് നയിക്കാൻ സഹായിക്കുന്നതിന് 2019 സെപ്റ്റംബറിൽ യുഎൻ കാലാവസ്ഥാ ആക്ഷൻ ഉച്ചകോടിയിൽ വ്യവസായ പരിവർത്തനം (ലീഡ്‌ഐടി) സംബന്ധിച്ച ഒരു ലീഡർഷിപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നതിനുള്ള ഇന്ത്യ-സ്വീഡൻ സംയുക്ത ആഗോള സംരംഭമായിരുന്നു ഇത്. 16 രാജ്യങ്ങളും 19 കമ്പനികളുമായി അതിന്റെ അംഗത്വം ഇപ്പോൾ 35 ആയി ഉയർന്നു.

ഗ്ലാമറസ് ലുക്കില്‍ മിന്നിച്ച് ഹന്‍സിക: വൈറലായി പുതിയ ചിത്രങ്ങള്‍

നവീകരണം, കാലാവസ്ഥാ സാങ്കേതികവിദ്യ, കാലാവസ്ഥാ പ്രവർത്തനം, ഹരിത ഹൈഡ്രജൻ, ബഹിരാകാശം, പ്രതിരോധം, സിവിൽ വ്യോമയാനാം, ആർട്ടിക്, ധ്രുവ ഗവേഷണം, സുസ്ഥിര ഖനനം, വ്യാപാരം, സാമ്പത്തിക ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനുള്ള സാധ്യതകളും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയുടെ യുക്രൈന്‍ അധിവേഷവും തുടർന്നുള്ള സാഹചര്യങ്ങളും കൂടിക്കാഴ്ചയില്‍ ചർച്ചാ വിഷയമായെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.

ഫിന്‍ലന്‍ഡ്, നോർവെ, ഐസ്ലന്‍ഡ് പ്രധാനമന്ത്രിമാരുമായി നരേന്ദ്ര മോദി കൂട്ടികാഴ്ച നടത്തി. ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മരിനുമായിട്ടാണ് മോദി കൂടിക്കാഴ്ച നടത്തിയത്. ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. 2021 മാർച്ച് 16-ന് നടന്ന ഉഭയകക്ഷി വെർച്വൽ ഉച്ചകോടിയുടെ ഫലങ്ങൾ നടപ്പിലാക്കുന്നതിൽ കൈവരിച്ച പുരോഗതിയിൽ ഇരുപക്ഷവും സംതൃപ്തി രേഖപ്പെടുത്തി.

സുസ്ഥിരത, ഡിജിറ്റൽവൽക്കരണം, ശാസ്ത്ര-വിദ്യാഭ്യാസ മേഖലകളിലെ സഹകരണം തുടങ്ങിയ മേഖലകൾ ഉഭയകക്ഷി പങ്കാളിത്തത്തിന്റെ പ്രധാന തൂണുകളാണെന്ന് ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. നിർമ്മിത ബുദ്ധി , ക്വാണ്ടം കംപ്യൂട്ടിംഗ്, ഭാവി മൊബൈൽ സാങ്കേതികവിദ്യകൾ, ക്ലീൻ ടെക്നോളജികൾ, സ്മാർട്ട് ഗ്രിഡുകൾ തുടങ്ങിയ പുതിയതും വളർന്നുവരുന്നതുമായ സാങ്കേതികവിദ്യകളുടെ മേഖലകളിൽ സഹകരണം വിപുലീകരിക്കാനുള്ള അവസരങ്ങളെക്കുറിച്ച് അവർ ചർച്ച ചെയ്തു.

ഇന്ത്യൻ കമ്പനികളുമായി പങ്കാളിത്തത്തിനും ഇന്ത്യൻ വിപണി നൽകുന്ന വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താനും പ്രധാനമന്ത്രി ഫിന്നിഷ് കമ്പനികളെ ക്ഷണിച്ചു, പ്രത്യേകിച്ച് ടെലികോം അടിസ്ഥാനസൗകര്യ രംഗത്തും ഡിജിറ്റൽ പരിവർത്തനങ്ങളിലും. മേഖലാ , ആഗോള സംഭവവികാസങ്ങളെക്കുറിച്ചും അന്താരാഷ്ട്ര സംഘടനകളിലെ കൂടുതൽ സഹകരണത്തെക്കുറിച്ചും ചർച്ചകൾ നടന്നു.

നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറുമായിട്ടും പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു. ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധങ്ങളിലെ നിലവിലുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. സഹകരണത്തിന്റെ ഭാവി മേഖലകളെക്കുറിച്ച് ചർച്ചയും നടത്തി. നോർവേയുടെ കഴിവുകളും ഇന്ത്യയുടെ വ്യാപ്തിയും സ്വാഭാവികമായ പരസ്പര പൂരകങ്ങൾ നൽകിയെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. നീല സമ്പദ്‌വ്യവസ്ഥ, പുനരുപയോഗ ഊർജം, ഹരിത ഹൈഡ്രജൻ, സൗരോർജ്ജ, കാറ്റ് പദ്ധതികൾ, ഗ്രീൻ ഷിപ്പിംഗ്, ഫിഷറീസ്, ജല മാനേജ്‌മെന്റ്, മഴവെള്ള സംഭരണം, ബഹിരാകാശ സഹകരണം, ദീർഘകാല അടിസ്ഥാന സൗകര്യ നിക്ഷേപം, ആരോഗ്യം, സംസ്‌കാരം തുടങ്ങിയ മേഖലകളിലെ പങ്കാളിത്തം വർധിപ്പിക്കാനുള്ള സാധ്യതകൾ ഇരു നേതാക്കളും ചർച്ച ചെയ്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+