കൊവിഡ്-19 പടരുന്നു; നരേന്ദ്ര മോദി അയോധ്യയിലേക്ക്; 2 മണിക്കൂറോളം ഭൂമി പൂജ
ദില്ലി: കൊവിഡ്-19 പടര്‍ന്നു പിടിക്കുമ്പോഴും അയോധ്യയില്‍ വിപുലമായി തന്നെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടല്‍ ചടങ്ങ് പുരോഗമിക്കുകയാണ്. ഭൂമി പൂജ ചടങ്ങിന്റെ വിപുലമായ ഒരുക്കങ്ങളാണ് ഇവിടെ നടക്കുന്നത്.
ആഗസ്റ്റ് 5 ന് നാണ് തറക്കല്ലിടല്‍ ചടങ്ങ് നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലും ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കില്ലെന്ന തീരുമാനത്തിലാണ് പ്രധാനമന്ത്രി.

നരേന്ദ്രമോദി
നരേന്ദ്രമോദിക്കൊപ്പം ആര്‍എസ്എസ് തലവന്‍ മോഹന്‍ഭാഗവത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചടങ്ങിനെത്തും. പ്രധാനമന്ത്രി നാളെ രാവിലെയാണ് ദില്ലിയില്‍ നിന്നും ലഖ്നൗവിലേക്ക് പോകുന്നത്.

ലഖ്നൗവിലേക്ക്
രണ്ട് മണിക്കൂറോളം നീണ്ടു നില്‍ക്കുന്നതായിരിക്കും ചടങ്ങ്. ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യാത്രാ ചാര്‍ട്ട് അനുസരിച്ച് സ്പെഷ്യല്‍ ജെറ്റില്‍ രാവിലെ 9-30 ന് ദില്ലിയില്‍ നിന്നും ലഖ്നൗവിലേക്ക് പുറപ്പെടുന്ന മോദി അവിടെ നിന്നും ഹെലികോപ്റ്ററിലായിരിക്കും അയോധ്യയിലേക്ക് പോവുക.

ഒന്നര മണിക്കൂര്‍ പരിപാടി
11-30 ന് പ്രധാനമന്ത്രി അയോധ്യയില്‍ എത്തും. ശേഷം അയോധ്യയിലെ ഹനുമംഗരി ക്ഷേത്രത്തില്‍ പ്രാര്‍ത്ഥനയും പൂജയും നടത്തും. ഉച്ഛയോടെയായിരിക്കും പ്രധാനമന്ത്രി ഭൂമി പൂജന്‍ നടക്കുന്ന സ്ഥലത്തേക്ക് എത്തുന്നത്. ഇതിനകെ തന്നെ ഇവിടെ പജ കര്‍മ്മങ്ങളൊക്കെ നടന്നുവരികയാണ്. 12-49 ന് ഇവിടെ തറക്കല്ലിടല്‍ ചടങ്ങ് നടക്കും. ഒന്നര മണിക്കൂര്‍ നീണ്ടു നില്ക്കുന്ന പരിപാടിയായിരിക്കും.
Recommended Video

സുരക്ഷാ സംവിധാനം
2 മണിയോട് കൂടി പ്രധാനമന്ത്രി ലഖ്നൗവിലേക്ക് തിരിക്കും. ഇതിനകം തന്നെ ഇവിടെ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ പൊലീസ് ബാരിക്കേടുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അയോധ്യയിലേത്ത് പ്രത്യേകം ക്ഷണം ലഭിച്ചവരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശം.

135 സന്യാസിമാര്‍
175 അതിഥികളാണ് അയോധ്യയിലെ ഭൂമി പൂജ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതില്‍ നേപ്പാളില്‍ നിന്നുള്ള സന്യാസിമാരും ഉല്‍പ്പെടും. 135 ആത്മീയ ശാഖകളെ പ്രതിനിധീകരിച്ച് 135 സന്യാസിമാര്‍ പങ്കെടുക്കും. എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കും. ഭൂമി പൂജയുടെ ഭാഗമായി അയോധ്യയിലെ വീടുകളിലും കെട്ടിടുങ്ങളിലുമെല്ലാം കാവി പൂശിയിരിക്കുകയാണ്. 2000 തീര്‍ത്ഥ സ്ഥലങ്ങളില്‍ നിന്നുള്ള മണ്ണും നൂറ് നദികളില്‍ നിന്നുള്ള ജലവും അയോധ്യയില്‍ എത്തിച്ചിരിക്കുകയാണ്.

അമിത് ഷാ
അതേസമയം കൊവിഡ് പടരുന്ന സാഹചര്യത്തില്‍ ഉമാഭാരതി ചടങ്ങിനെത്തില്ലെന്ന് അറിയിച്ചിരുന്നു. അമിത് ഷാക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ഉമാ ഭാരതി തീരുമാനം അറിയിച്ചത്. ഒപ്പം അയോധ്യയിലെ പൂജാരിക്കും പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. മുഖ്യകാര്‍മികത്വം വഹിക്കേണ്ടിയിരുന്ന സംഘത്തിലെ ഒരു പൂജാരിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒപ്പം ചടങ്ങ് നടക്കുന്ന പ്രദേശത്ത് വിന്യസിച്ചിരിക്കുന്ന 16 പൊലീസുകാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങിനും ഞായറാഴ്ച്ച കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications