Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രാഹ്മണ സംഘടനകളെ അനുനയിപ്പിക്കാന്‍ പവാര്‍; പങ്കെടുക്കാതെ രണ്ട് സംഘടനകള്‍

മുംബൈ: ഇടഞ്ഞ് നില്‍ക്കുന്ന ബ്രാഹ്മണ വിഭാഗങ്ങളെ അനുനയിപ്പിക്കാന്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. പൂനെയിലെ നിസര്‍ഗ് മംഗള്‍ കാര്യാലയയിലെത്തി ബ്രാഹ്മണ സംഘടനകളുമായി ശരദ് പവാര്‍ ആശയവിനിമയം നടത്തി. യോഗത്തില്‍ സമുദായത്തിന്റെ വ്രണപ്പെടുത്തുന്ന വികാരങ്ങള്‍ ശമിപ്പിക്കാന്‍ ശരദ് പവാര്‍ ശ്രമിക്കുമെന്ന് എന്‍ സി പി നേതാക്കള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ ഏകദേശം 2-3% വും ബ്രാഹ്മണ സമുദായമാണ്. പവാറും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളും അടുത്തിടെ നടത്തിയ ചില അഭിപ്രായങ്ങളോട് ബ്രാഹ്മണ നേതാക്കള്‍ എതിര്‍പ്പ് ഉയര്‍ത്തിരുന്നു.

സ്വാമി സമര്‍ഥ് ഛത്രപതി ശിവാജി മഹാരാജിന്റെ ഗുരു ആയിരുന്നില്ല, ബാബാസാഹേബ് പുരന്ദരെ നല്‍കിയ വിവരങ്ങളാണ് ഛത്രപതി ശിവാജി മഹാരാജിനെ അപകീര്‍ത്തിപ്പെടുത്തിയത് എന്നൊക്കെയായിരുന്നു പരാമര്‍ശം. ഭീമ-കൊറേഗാവ് അക്രമത്തില്‍ ഹിന്ദുത്വ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന അഭിപ്രായവും പലരെയും അലോസരപ്പെടുത്തിയിരുന്നു. ശരദ് പവാറിനെ കൂടാതെ അമോല്‍ മിത്കാരി, ഛഗന്‍ ഭുജ്ബല്‍ തുടങ്ങിയ എന്‍ സി പി നേതാക്കളും ബ്രാഹ്മണ സമുദായത്തിന്റെ രോഷത്തിന് ഇരയായിട്ടുണ്ട്.

1

അതേസമയം ഒരു ബ്രാഹ്മണ സംഘടനയാണ് യോഗത്തിന് മുന്‍കൈ എടുത്തതെന്ന് എന്‍ സി പി നേതാക്കള്‍ പറഞ്ഞു. ഞങ്ങളുടെ പാര്‍ട്ടി മേധാവിയെ കാണാനും ചില കാര്യങ്ങള്‍ ഉന്നയിക്കാനും സംഘടന ആഗ്രഹിച്ചു. ചില അഭിപ്രായങ്ങളോട് ബ്രാഹ്മണ സമൂഹം എതിര്‍പ്പ് പ്രകടിപ്പിക്കുന്നതായി തോന്നിയതിനാല്‍, അവരുടെ പരാതികള്‍ പരിഹരിക്കുന്നതാണ് ഉചിതമെന്ന് പാര്‍ട്ടി കരുതുന്നുവെന്ന് എന്‍ സി പി നേതാക്കള്‍ പറഞ്ഞു. പവാര്‍ തന്റെ ജീവിതകാലം മുഴുവന്‍ എല്ലാ സമുദായങ്ങളെയും പിന്തുണച്ചിട്ടുണ്ട്. അദ്ദേഹം ആര്‍ക്കെതിരെയും അപകീര്‍ത്തികരമായ ഒരു പരാമര്‍ശവും നടത്തിയിട്ടില്ല.

2

വാസ്തവത്തില്‍, കുട്ടിക്കാലം മുതല്‍ കോളേജ് കാലഘട്ടം മുതല്‍ അദ്ദേഹത്തിന് നിരവധി ബ്രാഹ്മണ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എന്നും നേതാക്കള്‍ പറഞ്ഞു. എന്നിരുന്നാലും വ്യക്തികളുടെ ചില പ്രവൃത്തികളെയും അഭിപ്രായങ്ങളെയും കുറിച്ച് പവാര്‍ തന്റെ കാഴ്ചപ്പാട് വ്യക്തമായി പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അഥ് ഒരിക്കലും സമൂഹത്തിന് എതിരായിട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. അദ്ദേഹത്തിന്റെ എല്ലാ അഭിപ്രായങ്ങളും വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. അതിനാലാണ് യോഗം ചേരാന്‍ തീരുമാനിച്ചതെന്ന് എന്‍ സി പി നേതാവ് പറഞ്ഞു.

3

അതേസമയം ബ്രാഹ്മണ മഹാസംഘ്, പരശുരാമ സേവാ സംഘം തുടങ്ങിയ പ്രധാന ബ്രാഹ്മണ സംഘടനകള്‍ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുയാണ്. എന്‍ സി പി നേതാക്കള്‍ ബ്രാഹ്മണ സമുദായത്തിനെതിരെ ആക്ഷേപകരമായ കാര്യങ്ങള്‍ പറയുമ്പോഴെല്ലാം എന്‍ സി പി മേധാവി അവര്‍ക്കെതിരെ നടപടിയെടുക്കുകയോ അവരോട് മാപ്പ് പറയുകയോ ചെയ്യുന്നില്ല. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ അദ്ദേഹത്തിന് താല്‍പ്പര്യമില്ലെങ്കില്‍ പിന്നെ നമ്മള്‍ എന്തിന് അദ്ദേഹത്തെ കാണണം, എന്നാണ് ബ്രാഹ്മണ മഹാസംഘിന്റെ തലവനായ ആനന്ദ് ദവെ ചോദിച്ചത്.

4

പവാറും എന്‍ സി പി നേതാക്കളും അവരുടെ മാര്‍ഗം ശരിയാക്കുന്നത് വരെ ഞങ്ങള്‍ മീറ്റിംഗുകളോ ആശയവിനിമയങ്ങളോ ബഹിഷ്‌കരിക്കും. ഇത് ഇങ്ങനെ തുടരാനാവില്ല. വിവിധ സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനും വിപുലീകരിക്കാനുമാണ് എന്‍ സി പി ശ്രമിക്കുന്നത്. ബ്രാഹ്മണ സമൂഹത്തെ പ്രത്യേകിച്ച് ഒരു കാര്യവും കാരണവുമില്ലാതെ ടാര്‍ഗെറ്റ് ചെയ്യുന്നത് വളരെ വേദനാജനകമാണ്, ''അദ്ദേഹം പറഞ്ഞു. 'മഹാരാഷ്ട്രയില്‍ സമുദായത്തിന്റെ 20,000 ഏക്കര്‍ ഭൂമി തട്ടിയെടുത്തെങ്കിലും സമുദായത്തെ സഹായിക്കാന്‍ പവാര്‍ ഒന്നും ചെയ്തില്ല.

5

സമൂഹത്തിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുടെ പേരില്‍ ഞങ്ങള്‍ അമോല്‍ മിത്കാരിക്കെതിരെ 16 പരാതികള്‍ നല്‍കി, എന്നാല്‍ പോലീസ് അദ്ദേഹത്തിനെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് എന്‍ സി പി ഉറപ്പുനല്‍കിയിട്ടുണ്ട്, ''പരശുറാം സേവാ സംഘിലെ വിശ്വജിത് ദേശ്പാണ്ഡെ പറഞ്ഞു. എന്നാല്‍ ശരദ് പവാറിന്റെ യോഗത്തില്‍ നിന്ന് ചില ബ്രാഹ്മണ സംഘടനകള്‍ വിട്ടുനില്‍ക്കുമെങ്കിലും മറ്റുള്ളവര്‍ പങ്കെടുക്കുമെന്ന വിശ്വാസത്തിലാണ് എന്‍ സി പി. ''രണ്ട് സംഘടനകള്‍ യോഗം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത് സങ്കടകരമാണ്. എങ്കിലും പത്തോളം സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അടച്ചിട്ട മുറിയിലായിരിക്കും യോഗം, മാധ്യമങ്ങളെ അനുവദിക്കില്ല,' എന്‍ സി പി നേതാക്കള്‍ പറഞ്ഞു.

അഴകെന്ന് പറഞ്ഞാല്‍ ഇതാണ്; മാളവികയുടെ വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+