കോണ്‍ഗ്രസ് അടപടലം തകരും.. ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി ഒറ്റയ്ക്ക് കേന്ദ്രം ഭരിക്കും!
ന്യൂഡല്‍ഹി: ഇപ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപിക്ക് മികച്ച വിജയം നേടാനാകും എന്ന് ഇന്ത്യാ ടുഡേ-സി വോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ അഭിപ്രായ സര്‍വേ. ആകെയുള്ള 543 അംഗ ലോക്സഭയില്‍ 343 സീറ്റുകളും എന്‍ ഡി എ നേടും എന്നാണ് സര്‍വേയില്‍ പറയുന്നത്. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 232 സീറ്റുകള്‍ നേടിയ ഇന്ത്യാ സഖ്യത്തിന് 188 സീറ്റുകള്‍ മാത്രമേ ലഭിക്കൂ.
2025 ജനുവരി 2 നും ഫെബ്രുവരി 9 നും ഇടയില്‍ ആണ് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ നടത്തിയത്. എല്ലാ ലോക്സഭാ മണ്ഡലങ്ങളിലെയും 125123 വ്യക്തികളില്‍ ആണ് സര്‍വേ നടത്തിയത്. 272 ആണ് ലോക്സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 2024 ല്‍ 292 സീറ്റ് നേടിയാണ് എന്‍ ഡി എ അധികാരത്തിലെത്തിയത്. ബി ജെ പിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും പിടിച്ച സീറ്റുകളാണ് നിര്‍ണായകമായത്.

ഇപ്പോള്‍ വോട്ടെടുപ്പ് നടന്നാല്‍ എന്‍ ഡി എയുടെ വോട്ടുവിഹിതം മൂന്ന് ശതമാനം വര്‍ധിച്ച് 47% ആയി ഉയരും. ഇന്ത്യാ ബ്ലോക്കിനെ സംബന്ധിച്ചിടത്തോളം വോട്ട് വിഹിതത്തില്‍ വെറും 1% വര്‍ധനവ് മാത്രമേ ഉണ്ടാകൂ. ഇന്ന് വോട്ടെടുപ്പ് നടന്നാല്‍ ബി ജെ പിക്ക് മാത്രം 281 സീറ്റുകള്‍ ലഭിക്കുമെന്ന് സര്‍വേ പ്രവചിക്കുന്നു. ബി ജെ പിക്ക് മാത്രമായി 41 ശതമാനം വോട്ട് ലഭിക്കും.
വോട്ടുവിഹിതത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ധനവാണ് ബി ജെ പിയ്ക്ക് ഉണ്ടാകുക. കോണ്‍ഗ്രസ് അതിന്റെ അടിസ്ഥാന പ്രശ്നം പരിഹരിക്കുന്നില്ല എന്നതാണ് പ്രശ്നമെന്ന് രാഷ്ട്രീയ വിദഗ്ദ്ധ യാമിനി അയ്യര്‍ ചൂണ്ടിക്കാട്ടി. കോണ്‍ഗ്രസിന്റെ അടിസ്ഥാന പ്രശ്നം സംഘടനാ ഘടനയാണ്. അതില്ലാതെ ഒന്നും ചലിക്കില്ല എന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ തവണ 400 സീറ്റ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി വോട്ടെടുപ്പിനെ നേരിട്ടത്.
എന്നാല്‍ സ്വന്തമായി ഭൂരിപക്ഷം നേടാന്‍ കഴിയാതെ വന്നതോടെ ബിജെപിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധത്തിലായിരുന്നു. വാസ്തവത്തില്‍, ബിജെപിയുടെ '400 സീറ്റ്' എന്ന മുദ്രാവാക്യമാണ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത്, ഇത്രയും മൃഗീയ ഭൂരിപക്ഷം ലഭിച്ചാല്‍ ബിജെപി ഭരണഘടന മാറ്റുമെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ കോണ്‍ഗ്രസിന് സാധിച്ചു.
ദളിത്, ഒബിസി വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് എത്താനും ഇത് കാരണമായി. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം പിന്നീട് കോണ്‍ഗ്രസിനോ ഇന്ത്യാ സഖ്യത്തിനോ നിലനിര്‍ത്താനായില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് ആറ് മാസത്തിന് ശേഷം മഹാരാഷ്ട്ര, ഹരിയാന, ഡല്‍ഹി എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ നേടി ബിജെപി സ്വാധീനം തിരിച്ചുപിടിച്ചു. ജമ്മു കാശ്മീരില്‍ അധികാരം ലഭിച്ചത് മാത്രമാണ് ഇന്ത്യാ സഖ്യത്തിന് ആശ്വസിക്കാനുള്ളത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications