ഇന്ത്യ-വിയറ്റ്നാം സാമ്പത്തിക പങ്കാളിത്തത്തിലെ പുതിയ അധ്യായം; വിയറ്റ്നാമിന്റെ ദീർഘവീക്ഷണത്തെ പ്രശംസിച്ച് അദാനി
ന്യൂഡൽഹി: ഇന്ത്യ-വിയറ്റ്നാം ഇടപെടലിൽ ഒരു പ്രധാന നാഴികക്കല്ല് പിന്നിട്ടുകൊണ്ട് വിയറ്റ്നാമിന്റെ ധീരമായ പരിഷ്‌കാരങ്ങളെ പ്രശംസിക്കുകയും ഊർജ്ജം, ലോജിസ്‌റ്റിക്‌സ്, തുറമുഖങ്ങൾ, വ്യോമയാനം എന്നിവയിൽ കൂടുതൽ ആഴത്തിലുള്ള സഹകരണത്തിനുള്ള സാധ്യതകൾ ഉയർത്തിക്കാട്ടി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. തന്റെ എക്‌സ് പോസ്‌റ്റിലൂടെയാണ് നിർണായക കൂടിക്കാഴ്‌ചയെ കുറിച്ചുള്ള വിവരങ്ങൾ അദാനി പങ്കുവച്ചത്.
വിയറ്റ്നാം കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി എച്ച്ഇ ടോ ലാമിനെ കണ്ടുമുട്ടിയത് ഒരു അംഗീകാരമായിരുന്നു എന്ന് അദാനി പോസ്‌റ്റിൽ പറയുന്നു. വിയറ്റ്നാമിനെ ഊർജ്ജം, ലോജിസ്‌റ്റിക്‌സ്, തുറമുഖങ്ങൾ, വ്യോമയാനം എന്നിവയിൽ ഒരു പ്രാദേശിക ശക്തിയായി ഉയർത്തിക്കാട്ടാനുള്ള ലാമിന്റെ ധീരമായ പരിഷ്‌കാരങ്ങളെയും ദർശനാത്മക അജണ്ടയെയും അദ്ദേഹം പ്രശംസിച്ചു. ഇത് അസാധാരണമായ തന്ത്രപരമായ ദീർഘവീക്ഷണത്തിന്റെ പ്രകടനമാണെന്നും അദാനി വിശേഷിപ്പിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളിലെ വർധിച്ചുവരുന്ന വളർച്ചയ്ക്ക് ഇടയിലാണ് ഈ പൊതു സന്ദേശം വരുന്നത്: 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി വ്യാപാരം 15.76 ബില്യൺ ഡോളറിലെത്തി, മുൻ വർഷത്തേക്കാൾ 6.4 ശതമാനം വർധനയായിരുന്നു ഇത്. വിയറ്റ്നാമിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 5.43 ബില്യൺ ഡോളറായിരുന്നു.
അതേസമയം ഇന്ത്യൻ ഇറക്കുമതി 10.33 ബില്യൺ ഡോളറായിരുന്നു താനും. 2025 ലെ ബ്രിക്‌സ് ഉച്ചകോടിയിൽ വിയറ്റ്നാം ബ്രിക്‌സ് കൂട്ടായ്‌മയിൽ ചേർന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫാം മിൻ ചിന്നും നടത്തിയ ചർച്ചകൾ ഉൾപ്പെടെയുള്ള സമീപകാല ഉന്നതതല ബന്ധങ്ങളെ തുടർന്നാണ് ഇത്തരത്തിൽ ബന്ധം കൂടുതൽ ദൃഢമാവുന്നത്.
വിയറ്റ്നാം അടിസ്ഥാന സൗകര്യങ്ങളിൽ നിക്ഷേപം സജീവമായി ഏറ്റെടുത്തിട്ടുണ്ട്: 2024 മധ്യത്തിൽ, വിശാലമായ ലോജിസ്‌റ്റിക്‌സ്, വ്യോമയാന തന്ത്രത്തിന്റെ ഭാഗമായി തുറമുഖ വികസനത്തോടൊപ്പം ലോങ് തൻ, ചു ലായ് വിമാനത്താവളങ്ങളിലും അദാനി ഗ്രൂപ്പ് നിക്ഷേപം നടത്താൻ പദ്ധതിയിടുന്നതായി അറിയിച്ചിരുന്നു.
വിയറ്റ്നാമിൽ ഒരു തുറമുഖം നിർമ്മിക്കുന്നതിനുള്ള അനുമതി കമ്പനി മുമ്പ് നേടിയിരുന്നു. കൂടാതെ പുനരുപയോഗ ഊർജ്ജ പദ്ധതികൾ ഉൾപ്പെടെ നിക്ഷേപ പദ്ധതികൾ 10 ബില്യൺ ഡോളറിൽ കൂടുതലാകുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ഗ്രൂപ്പിന്റെ ലോജിസ്‌റ്റിക്‌സ് വിഭാഗമായ അദാനി പോർട്ട്സ് & സെസ് അടുത്തിടെയാണ് ഡാ നാങ്ങിൽ ഒരു തുറമുഖത്തിന് അംഗീകാരം നേടിയത്, ഇത് കമ്പനിയുടെ ആഗോള സാന്നിധ്യം കൂടുതൽ വികസിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നു.
വിശാലമായ കാഴ്‌ചപ്പാട്
അദാനിയുടെ പ്രസ്‌താവന ശക്തമായ ഒരു തന്ത്രപരമായ ഉദ്ദേശ്യത്തെയാണ് സൂചിപ്പിക്കുന്നത്. പുനരുപയോഗ ഊർജ്ജം ഉൾപ്പെടെയുള്ള ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ വിയറ്റ്നാമിന്റെ മുന്നേറ്റം ഇന്ത്യയുടെ സ്വന്തം ഊർജ്ജ പരിവർത്തന ലക്ഷ്യങ്ങളുമായി യോജിക്കുന്നു. ലോജിസ്‌റ്റിക്‌സിലും തുറമുഖ നിക്ഷേപത്തിലും ഇന്ത്യയുടെ "മഹാസാഗർ" കാഴ്‌ചപ്പാടും ഇന്തോ-പസഫിക് മേഖലയിലുടനീളം സമുദ്ര സഹകരണം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും ഇതിനോട് കൂട്ടിവായിക്കേണ്ടതുണ്ട്. വ്യോമയാന അടിസ്ഥാന സൗകര്യ നവീകരണം വിയറ്റ്നാമിന്റെ വളർച്ചാ പാതയുമായി പൊരുത്തപ്പെടുന്ന മറ്റൊരു കാര്യമാണ്, കൂടാതെ ഇന്തോ-വിയറ്റ്നാം സാമ്പത്തിക ബന്ധങ്ങൾക്ക് ഇത് വളമിടുന്നു.
വരാനിരിക്കുന്നത് എന്ത്?
പൊതു അംഗീകാരത്തിന്റെയും സ്വകാര്യ നിക്ഷേപ പദ്ധതികളുടെയും സംയോജനം വ്യക്തമായ ഒരു റോഡ് മാപ്പ് നിർദ്ദേശിക്കുന്നു. അതിൽ പ്രധാനമാണ് അടിസ്ഥാന സൗകര്യ വികസനം, വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലുമുള്ള അദാനിയുടെ മുൻകാല നിക്ഷേപങ്ങളും ആസൂത്രിത നിക്ഷേപങ്ങളും വിയറ്റ്നാമിന്റെ പ്രാദേശിക കണക്റ്റിവിറ്റിക്കും വ്യാപാര ശേഷിക്കും സംഭാവന നൽകുന്നു.
രണ്ടാമത് ഊർജ്ജ സഹകരണമാണ്, പുനരുപയോഗ ഊർജ്ജത്തിൽ അദാനിയുടെ വർധിച്ചുവരുന്ന സാന്നിധ്യത്തിന്റെ പിന്തുണയോടെ, ഹരിത ഊർജ്ജത്തിൽ പങ്കിട്ട താൽപ്പര്യങ്ങൾ കൂടുതൽ ആഴത്തിലുള്ള ഉഭയകക്ഷി പദ്ധതികൾക്ക് വഴിയൊരുക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്.
മൂന്നാമത് പ്രാദേശിക സംയോജനമെന്ന ആശയമാണ്. ഈ വികസനങ്ങൾ ഒരു വലിയ ഇന്തോ-പസഫിക് വാസ്‌തുവിദ്യയിലെ ഓരോ തട്ടുകളായി പ്രവർത്തിക്കുന്നു, ഇതിന് പുറമെ ആസിയാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ഇന്ത്യയെയും വിയറ്റ്നാമിനെയും തന്ത്രപരമായ പങ്കാളികളായി മാറ്റുകയും ചെയ്യുന്ന പ്രധാന കാര്യങ്ങളിൽ ഒന്നാണ് ഇത്.












Click it and Unblock the Notifications