നിതീഷിന് മുന്നില്‍ വാതില്‍ അടച്ചതാണെന്ന് ഗിരിരാജ്, ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സുശീല്‍ മോദി
ന്യൂഡല്‍ഹി: നിതീഷ് കുമാറിന്റെ എന്‍ഡിഎയിലേക്ക് വരവ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് സുശീല്‍ കുമാര്‍ മോദി. കുടുംബ രാഷ്ട്രീയത്തിനെ നിതീഷ് വിമര്‍ശിച്ചതിനെ മോദി പ്രശംസിക്കുകയും ചെയ്തു. ഇതോടെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് നിതീഷുമായുള്ള സഖ്യം വരാനുള്ള സാധ്യത ശക്തമായിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന് ജെഡിയുവുമായി സഖ്യമുണ്ടാക്കുന്നതിന് യാതൊരു പ്രശ്നങ്ങളുമില്ലെന്ന് മോദി പറഞ്ഞു.
അതേസമയം ബീഹാറിലെ പ്രധാനപ്പെട്ട നേതാക്കളെയെല്ലാം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ് ബിജെപി െൈഹക്കമാന്ഡ്. കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന നല്‍കിയത് അടക്കം കൃത്യമായ നീക്കങ്ങള്‍ നടത്തിയാണ് നിതീഷിനെ വീണ്ടും എന്‍ഡിഎ പാളയത്തിലെത്തിക്കാന്‍ ബിജെപി ശ്രമിച്ചത്.

നിതീഷ് കുടുംബ രാഷ്ട്രീയത്തെ കുറിച്ച് തുറന്ന് സംസാരിച്ച് കഴിഞ്ഞു. ബീഹാറിലെ ബിജെപി കേന്ദ്ര തീരുമാനത്തിനൊപ്പമാണ്. അവര്‍ എന്ത് തീരുമാനമെടുത്താലും അതിനൊപ്പം നില്‍ക്കുമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. 2022ലാണ് നിതീഷ് ബിജെപി സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തിലെത്തിയത്. നേരത്തെ കര്‍പ്പൂരി താക്കൂറിന് ഭാരതരത്ന നല്‍കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിച്ചിരുന്നു നിതീഷ്.
കര്‍പ്പൂരി താക്കൂര്‍ തന്റെ കുടുംബാംഗങ്ങളെ ആരെയും ഭരണത്തിലേക്ക് കൊണ്ടുവന്നിട്ടില്ല. സാധാരണ ജനങ്ങളെ കുറിച്ചാണ് അദ്ദേഹം ചിന്തിച്ചിരുന്നത്. എന്നാല്‍ ചില ആളുകള്‍ സ്വന്തം കുടുംബത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്ന്, നേതാക്കളാക്കാനാണ് ശ്രമിച്ച് കൊണ്ടിരിക്കുന്നതെന്ന്, ലാലു പ്രസാദ് യാദവിനെ ലക്ഷ്യമിട്ട് നിതീഷ് പറഞ്ഞിരുന്നു.
അതേസമയം നിതീഷ് ലാലുവിനെ പലപ്പോഴായി ഭയപ്പെടുത്തുകയാണ്. താന്‍ ബിജെപിക്കൊപ്പം പോവുമെന്നാണ് ഭീഷണി. എന്നാല്‍ ബിജെപിയുടെ വാതിലുകള്‍ അദ്ദേഹത്തിന് മുന്നില്‍ അടച്ചിട്ടിരിക്കുകയാണെന്ന് മാത്രം അദ്ദേഹം ഒരിക്കലും പറയില്ലെന്നും ഗിരിരാജ് സിംഗ് പറഞ്ഞു. നിതീഷിനെ സഖ്യത്തിലേക്ക് കൊണ്ടുവരില്ലെന്ന സൂചനയാണ് അദ്ദേഹം നല്‍കുന്നത്.
നിതീഷ് സഖ്യം വിടുമെന്ന സൂചനയ്ക്ക് പിന്നാലെ ലാലു പ്രസാദ് യാദവിന്റെ വീട്ടില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്. ജെഡിയു നേതാക്കളായ ലാലന് സിംഗ്, വിജയ് കുമാര്‍ ചൗധരി, എന്നിവരെല്ലാം നിതീഷുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലാലു പ്രസാദ് ക്യാമ്പില്‍ ഭൂരിപക്ഷം ഒപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ലാലു ഭൂരിപക്ഷം ഉറപ്പാക്കും മുമ്പ് നിയമസഭ പിരിച്ചുവിടാനുള്ള ശ്രമവും നിതീഷ് നടത്തിയേക്കും. ലാലുവിന്റെ മകള്‍ രോഹിണി ആചാര്യ നിതീഷിനെതിരെ പരോക്ഷമായി നടത്തിയ വിമര്‍ശനം പ്രശ്നം വഷളാക്കിയെന്നാണ് റിപ്പോര്‍ട്ട്. തേജസ്വി യാദവും റാബ്രി ദേവി അടക്കം ലാലുവിന്റെ യോഗത്തിലുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications