ആര്‍ജെഡിയുടെ ഇഫ്താര്‍ പണിയാകുമോ? 2025 വരെ നിതീഷ് തന്നെ മുഖ്യമന്ത്രിയെന്ന് ഉറപ്പിച്ച് പറഞ്ഞ് മോദി
പാട്ന: ബീഹാര്‍ മുഖ്യമന്ത്രി സ്ഥാനത്ത് 2025 വരെ നിതീഷ് കുമാര്‍ തുടരുമെന്ന് രാജ്യസഭാ എം പിയും ബീഹാറിലെ മുന്‍ ഉപമുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ മോദി. നിതീഷ് കുമാറിനെ മാറ്റി ബി ജെ പി മുഖ്യമന്ത്രി സ്ഥാനം കൈയേറുമെന്ന് പ്രതിപക്ഷം കള്ളം പ്രചരിപ്പിക്കുകയാണെന്നും സുശീല്‍ മോദി ആരോപിച്ചു. നിതീഷ് കുമാറിനെ മാറ്റാന്‍ ബി ജെ പിയുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും നടക്കുന്നില്ല എന്നും സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ ബിഹാറിലെ എന്‍ ഡി എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബി ജെ പി അധ്യക്ഷന്‍ സഞ്ജയ് ജയ്സ്വാള്‍ പല തവണ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിട്ടും പ്രതിപക്ഷം ബി ജെ പിയുടെ മുഖ്യമന്ത്രിയെ അവരോധിക്കുമെന്ന് കള്ളം പ്രചരിപ്പിക്കുകയാണ്, സുശീല്‍ മോദി പറഞ്ഞു. അടുത്തിടെ നടന്ന ബൊച്ചാഹ ഉപതെരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ പരാജയത്തോടെ നിതീഷ് കുമാറിനെ മാറ്റാന്‍ ബി ജെ പി ആഗ്രഹിക്കുന്നു എന്ന പ്രതിപക്ഷം പറഞ്ഞിരുന്നു. ബിഹാറില്‍ ബി ജെ പിയും ജെ ഡി യുവും സഖ്യത്തിലാണ് ഭരണം നടത്തുന്നത്. ബി ജെ പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെങ്കിലും ജെ ഡി യുവിന് ബി ജെ പി മുഖ്യമന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. 2020ലെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിതീഷ് കുമാറിന്റെയും നേതൃത്വത്തിലാണ് എന്‍ ഡി എ മത്സരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു സാഹചര്യത്തില്‍ 2025ന് മുമ്പ് നിതീഷ് കുമാറിനെ പുറത്താക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. 2025 വരെ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ എന്‍ ഡി എയ്ക്ക് അധികാരമുണ്ടെങ്കില്‍ മാറ്റത്തിന്റെ ചോദ്യം ഉദിക്കുന്നില്ല. നിതീഷ് കുമാറിനെ മാറ്റി നിര്‍ത്തുന്നത് പോലെ എല്ലാത്തരം അസംബന്ധ ഊഹാപോഹങ്ങളും ഉയര്‍ത്തി രാഷ്ട്രീയ അസ്ഥിരത സൃഷ്ടിക്കാനാണ് പ്രതിപക്ഷം ആഗ്രഹിക്കുന്നത്,'' സുശീല്‍ മോദി പറഞ്ഞു. ബിഹാര്‍ മുഖ്യമന്ത്രി ബിജെപി നേതാവായിരിക്കണം എന്നും ദേശീയ രാഷ്ട്രീയത്തിലേക്കായി നിതീഷ് കുമാറിനെ ഡല്‍ഹിയിലേക്ക് അയക്കുമെന്നും കഴിഞ്ഞ ഏതാനും ആഴ്ചകളായി പല ബി ജെ പി നേതാക്കളും പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നിതീഷ് കുമാര്‍ പ്രതിപക്ഷമായ ആര് ജെ ഡി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെ ഡി യുവിനോടുള്ള ബി ജെ പിയുടെ നിലപാട് മയപ്പെട്ടതായി കാണുന്നത്. മുന്‍പും പല തവണയായി സംസ്ഥാനത്തെ ബി ജെ പി നേതാക്കള്‍ നിതീഷ് കുമാറിന്റെ മുഖ്യമന്ത്രി സ്ഥാനം ചോദ്യം ചെയ്തുള്ള നിലപാടുകളുമായി രംഗത്തെത്തിയിരുന്നു. അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് തേജസ്വി യാദവിന്റെ വീട്ടില്‍ നടന്ന ഇഫ്താര്‍ വിരുന്നില്‍ നിതീഷ് കുമാര്‍ പങ്കെടുത്തത്. 2017-ല്‍ ജെ ഡി യു - ആര് ജെ ഡി - കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ബി ജെ പിയ്ക്കെതിരെ മത്സരിച്ച് അധികാരത്തിലെത്തിയിരുന്നു.

എന്നാല്‍ പിന്നീട് ജെ ഡി യു മഹാസഖ്യം ഉപേക്ഷിച്ച് ബി ജെ പിയുമായി കൂട്ടുകൂടുകയായിരുന്നു. നിതീഷ് കുമാറും ലാലു പ്രസാദ് യാദവിന്റെ കുടുംബവും തമ്മിലുള്ള ബന്ധം അതോടെ അടിതെറ്റിയിരുന്നു. 2020 ലെ തെരഞ്ഞെടുപ്പില്‍ ബി ജെ പി, ജെ ഡി യുവിനേക്കാള്‍ സീറ്റ് നേടിയിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന ബി ജെ പി നേതാക്കള്‍ തരം കിട്ടുമ്പോഴെല്ലാം ജെ ഡി യുവിനെ പ്രതിരോധത്തിലാക്കിയിരുന്നു.

നിതീഷ് കുമാര്‍ സ്ഥാനമൊഴിയണമെന്നും ബി ജെ പി മുഖ്യമന്ത്രിയുണ്ടാകണം എന്നും ചില ബി ജെ പി എം എല്‍ എമാര്‍ ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ സ്ഥാനാര്ത്ഥിയേക്കുമെന്ന തരത്തിലും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം നിതീഷ് കുമാറുമായി അടുത്ത ബന്ധമാണ് കാത്തുസൂക്ഷിക്കുന്നത്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications