ഇനി വിദ്യാര്‍ത്ഥികളുടെ ഭാരം കുറയും, ഹോം വര്‍ക്ക് രണ്ടാം ക്ലാസ് വരെയില്ല, ബാഗിന്റെ ഭാരവും കുറയും
ദില്ലി: വിദ്യാര്‍ത്ഥികളുടെ സ്കൂളിലെ സമ്മര്‍ദം കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായി പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കി. ഇനി ശരീരഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരിക്കണം സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ബാഗിന്റെ ഭാരം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ സ്കൂള്‍ ബാഗ് നയത്തിലാണ് ഇക്കാര്യം പറയുന്നത്. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹോം വര്‍ക്കും ഇനി മുതല്‍ നല്കാന് പാടില്ല. ഇക്കാര്യവും നയത്തില്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ശരീര ഭാരത്തിന്റെ പത്ത് ശതമാനത്തില്‍ താഴെ മാത്രമായിരിക്കണം എന്ന പുതിയ നിയമം ഗുണകരമാകുക. രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ പരമാവധി തൂക്കം 22 കിലോഗ്രാമാണ്. അതുകൊണ്ടാണ് അവരുടെ ബാഗിന്റെ ഭാരം രണ്ട് കിലോയില്‍ കൂടരുതെന്ന് നിര്‍ദേശിക്കുന്നത്. അതേസമയം പ്ലസ്ടു വിദ്യാര്‍ത്ഥികളില്‍ 35 കിലോ മുതല്‍ 50 കിലോ വരെ ശരാശരി ഭാരമുണ്ടാവാറുണ്ട്. അതുകൊണ്ട് ഇവരുടെ ബാഗിന്റെ ഭാരം അഞ്ച് കിലോ വരെയാണ്. അതില്‍ കൂടാന്‍ പാടില്ല.
അതേസമയം ഡിജിറ്റലായി ഭാരം അറിയാനുള്ള മെഷീന് സ്കൂള്‍ പരിസരത്ത് സ്ഥാപിക്കാനും നിര്‍ദേശമുണ്ട്. നിത്യേന സ്കൂള്‍ ബാഗുകളുടെ ഭാരം ഇതിലൂടെ പരിശോധിക്കേണ്ടി വരും. ചക്രങ്ങളുള്ള ബാഗുകളെ സ്കൂളില്‍ അനുവദിക്കില്ല. ഇത് കോണിപ്പടികള്‍ കയറുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍പ്പിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. കുട്ടികളുടെ പുസ്തകം ഏതാണെന്ന് നിശ്ചയിക്കുമ്പോള്‍ അതിന്റെ ഭാരം കൂടി അധ്യാപകര്‍ കണക്കിലെടുക്കണം. അതോടൊപ്പം പ്രസാധകര് എല്ലാ പുസ്തകങ്ങളിലും ഭാരം രേഖപ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
ഇതിന് പുറമേ കുട്ടികളുടെ ഭക്ഷ്യസുരക്ഷയും സ്കൂളുകളില്‍ ഉറപ്പാക്കണം. ഗുണനിലവാരമുള്ള ഉച്ചഭക്ഷണവും കുടിവെള്ളവും സ്കൂളുകളില്‍ ഒഴിവാക്കാം. അതിലൂടെ സ്കൂളില്‍ ലഞ്ച്ബോക്സുകളും വെള്ളക്കുപ്പികളും കൊണ്ടുവരുന്നതിലൂടെയുള്ള ഭാരം ഒഴിവാക്കാന്‍ സാധിക്കും. ഇത് സ്കൂള്‍ ബാഗുകളുടെ വലുപ്പം കുറയ്ക്കാന്‍ സഹായിക്കും. അധിക സമയം ഇരുന്ന് പഠിക്കാന്‍ കഴിയാത്തതിനാല്‍ രണ്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ഹോം വര്‍ക്ക് നല്‍കരുതെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ഗൃഹപാഠത്തിന് പകരം കുട്ടികള്‍ വൈകുന്നേരങ്ങളില്‍ സമയം ചെലവിട്ടതും ഭക്ഷണം കഴിച്ചതും തുടങ്ങിയ കാര്യങ്ങള്‍ അധ്യാപകര്‍ ഇവരെ കൊണ്ട് ക്ലാസുകളില്‍ പറയിപ്പണണെന്നാണ് നിര്‍ദേശം.
മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ചയില്‍ രണ്ട് മണിക്കൂര്‍ വരെ ഹോം വര്‍ക്ക് നല്‍കാം. വിദ്യാര്‍ത്ഥികളുടെ സമയം ചെലവഴിക്കല്‍, ഇഷ്ടാനിഷ്ടങ്ങള്‍ എന്നിവയും ക്ലാസുകളില്‍ പറയിപ്പിക്കുക. ആറ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ളവര്‍ക്ക് ദിവസം ഒരു മണിക്കൂര്‍ വരെ ഗൃഹപാഠം ചെയ്യാനായി നല്‍കാം. ഈ സമയം ഏകാഗ്രത വര്‍ധിക്കുന്നതായി നിര്‍ദേശത്തില്‍ പറയുന്നു. പല വിഷയങ്ങള്‍ എഴുതാനും ഇവരോട് ആവശ്യപ്പെടണം. ഒമ്പത് മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്ക് നിത്യേന രണ്ട് മണിക്കൂറിലധികം ഹോം വര്‍ക്ക് നല്‍കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
Recommended Video
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications