ദേശവ്യാപക എന്‍ആര്‍സി; ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്രം, സിഎഎ ചട്ടങ്ങള്‍ വൈകുന്നു
ന്യൂഡല്‍ഹി: ദേശവ്യാപകമായി പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പാക്കാന്‍ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് ഇക്കാര്യത്തില്‍ മറുപടി പറഞ്ഞത്. അസമില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കിയിരുന്നു. എന്‍ആര്‍സിയില്‍ ഉള്‍ക്കൊള്ളുന്നവരുടെയും അല്ലാത്തവരുടെയും പട്ടിക സുപ്രീംകോടതിയുടെ നിര്‍ദേശ പ്രകാരം 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതുവരെ രാജ്യത്ത് മൊത്തമായി പട്ടിക തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി എഴുതി നല്കിയ മറുപടിയില്‍ വിശദീകരിച്ചു.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയത്. ഇതിന്റെ നിയമാവലികള്‍ തയ്യാറാക്കിയിട്ടില്ല. തയ്യാറാക്കുന്നത് മുതല്‍ സിഎഎ പ്രകാരമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിഎഎയുടെ ചട്ടങ്ങള്‍ എന്ന് നിലവില്‍ വരുമെന്ന ചോദ്യത്തിന് കൃത്യമായ തിയ്യതി മന്ത്രാലയം പറഞ്ഞില്ല. 13383718 ഇന്ത്യക്കാര്‍ വിദേശ രാജ്യങ്ങളില്‍ താമസിക്കുന്നു എന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ 4177 പേര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ഹൈബി ഈഡന് എംപിയാണ് എന്‍ആര്‍സിയുമായി ബന്ധപ്പെട്ട ചോദ്യം ലോക്സഭയില്‍ ഉന്നയിച്ചത്. 111287 ഇന്ത്യക്കാര്‍ ഈ വര്‍ഷം ഇന്ത്യന്‍ പൗരത്വം ഉപേക്ഷിക്കുകയും മറ്റു രാജ്യങ്ങളുടെ പൗരത്വം സ്വീകരിക്കുകയും ചെയ്തു. എന്‍ആര്‍സി അസമിലാണ് നടപ്പാക്കിയിട്ടുള്ളത്. അസമിലെ എന്‍ആര്‍സി കോഓഡിനേറ്റര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. നിലവിലെ എന്‍ആര്‍സി കരട് പട്ടിക വീണ്ടും പരിശോധിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നാണ് കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2019ലെ എന്‍ആര്‍സി പട്ടിക പ്രകാരം അസമിലുള്ള 19 ലക്ഷം പേര് ഇന്ത്യയില്‍ താമസിക്കാന്‍ അയോഗ്യരാണ്. ഇതില്‍ 7 ലക്ഷം മുസ്ലിങ്ങളും ബാക്കി ഹിന്ദുക്കളും മറ്റു സമുദായത്തില്‍ നിന്നുള്ളവരുമാണ്.
സിഎഎ പാസാക്കിയിട്ടുണ്ടെങ്കിലും ചട്ടങ്ങള്‍ രൂപീകരിക്കാത്തത് അതുപ്രകാരമുള്ള അപേക്ഷകര്‍ സ്വീകരിക്കുന്നതിന് തടസമാണ്. കഴിഞ്ഞ ജൂലൈയില്‍ ആറ് മാസം കൂടി സമയം വേണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി അടുത്ത ജനുവരി ഒമ്പതിന് അവസാനിക്കും. ഇത് അഞ്ചാം തവണയാണ് ആഭ്യന്തര മന്ത്രാലയം സമയം നീട്ടി ചോദിക്കുന്നത്. നിയമം പാസാക്കിയാല്‍ ആറ് മാസത്തിനകം ചട്ടങ്ങള്‍ തയ്യാറാക്കണമെന്നാണ് നിബന്ധന. അല്ലെങ്കില്‍ പ്രസിഡന്റില്‍ നിന്ന് കൂടുതല്‍ സമയം ആവശ്യപ്പെടാം. രാജ്യത്ത് കൊവിഡ് വ്യാപിച്ചതാണ് ഇതുമായി ബന്ധപ്പെട്ട നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്നാക്കം പോകാന്‍ കാരണം. കൊവിഡ് വാക്സിനേഷന് പൂര്ണമായാല് സിഎഎ നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications