ഗ്യാന്‍വാപി പള്ളി നിലവറയിലെ പൂജയ്ക്ക് സ്‌റ്റേ ഇല്ല; മുസ്ലീം വിഭാഗത്തിന്റെ ആവശ്യം തള്ളി സുപ്രീം കോടതി
ന്യൂഡൽഹി: വാരാണസിയിലെ ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയിലെ ഹിന്ദു വിഭാഗത്തിന്റെ പ്രാർത്ഥനകൾ നിർത്തിവയ്ക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. മസ്‌ജിദ് പരിസരത്ത് ഹിന്ദുക്കൾ നടത്തുന്ന മതപരമായ ആചാരങ്ങൾ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മുസ്ലീം വിഭാഗം നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
മുസ്ലീങ്ങൾക്ക് വടക്ക് വശത്ത് നിന്ന് നമസ്‌കരിക്കാൻ തടസ്സമില്ലാതെ പള്ളിയിൽ പ്രവേശിക്കാമെന്നും കാശി വിശ്വനാഥ ക്ഷേത്ര ട്രസ്‌റ്റിലെ പുരോഹിതന്മാർക്ക് നിലവറയിൽ പൂജ നടത്താൻ തെക്കൻ പ്രവേശന കവാടം ഉപയോഗിക്കാമെന്നും ബെഞ്ച് അറിയിച്ചു. എന്നാൽ ഹർജിയിൽ കാശി വിശ്വനാഥ ക്ഷേത്ര ട്രസ്‌റ്റിമാരിൽ നിന്ന് കോടതി വിശദീകരണം തേടിയിട്ടുണ്ട്.

ഗ്യാൻവാപി പള്ളിയുടെ തെക്കൻ നിലവറയായ 'വ്യാസ് തെഹ്ഖാന'യിൽ ഹിന്ദുക്കൾക്ക് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ വാരണാസി ജില്ലാ കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിക്കുകയായിരുന്നു.
വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ നൽകിയ അപ്പീൽ തള്ളാനുള്ള ഹൈക്കോടതി വിധിക്കെതിരെ അഞ്ജുമാൻ ഇൻസാമിയ മസ്‌ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജിയിൽ കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മുസ്ലീങ്ങൾ നമസ്‌കരിക്കുന്നത് സംബന്ധിച്ച് തൽസ്ഥിതി തുടരാനും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജനുവരി 17, ജനുവരി 31 തീയതികളിലെ ഉത്തരവുകൾക്ക് ശേഷവും മുസ്ലീം സമുദായം തടസമില്ലാതെ ഗ്യാൻവാപി പള്ളിയിൽ പ്രാർത്ഥന നടത്തുന്നതും ഹിന്ദു പുരോഹിതർ 'പൂജ' അർപ്പിക്കുന്നത് 'തെഹ്ഖാന' മേഖലയിൽ പരിമിതപ്പെടുത്തിയെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു.ഈ നിലയിൽ കാര്യങ്ങൾ മുന്നോട്ട് നീങ്ങാൻ രണ്ട് സമുദായങ്ങളെയും പ്രാപ്‌തരാക്കുന്നതിന് നിലവിലെ സ്ഥിതി നിലനിർത്തുന്നതാണ് ഉചിതമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം, മസ്‌ജിദിന്റെ തെക്കൻ നിലവറയിൽ ഹിന്ദു വിഭാഗത്തിന് പ്രാർത്ഥന നടത്താൻ അനുമതി നൽകിയ കീഴ്‌ക്കോടതിയുടെ ഉത്തരവ് ശരിവച്ച അലഹബാദ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്‌തുകൊണ്ട് ഗ്യാൻവാപി മസ്‌ജിദ് മാനേജ്മെൻ്റ് കമ്മിറ്റി സമർപ്പിച്ച പുതിയ ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു.
ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മസ്‌ജി കമ്മിറ്റിയുടെ ആവശ്യപ്രകാരം പുരോഹിതൻ ശൈലേന്ദ്ര കുമാർ പഥക് വ്യാസിൽ നിന്ന് ഏപ്രിൽ 30നകം തേടുകയും ചെയ്‌തിട്ടുണ്ട് . വാരണാസിയിലെ ഗ്യാൻവാപി പള്ളിയുടെ കാര്യങ്ങൾ മേൽനോട്ടം വഹിക്കുന്ന പള്ളി കമ്മിറ്റിയുടെ ഹർജിയാണ് ജസ്‌റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും അടങ്ങിയ ബെഞ്ച് ഇന്ന് പരിഗണിച്ചത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications