Get Updates
Get notified of breaking news, exclusive insights, and must-see stories!

പാക് മണ്ണില്‍ കാലുകുത്തിയില്ല... കിറുകൃത്യം ഇന്ത്യയുടെ തിരിച്ചടി, എല്ലാത്തിനും സാക്ഷിയായി മോദിയും

ന്യൂഡല്‍ഹി: പഹല്‍ഗാം ആക്രമണത്തില്‍ ഇന്ത്യ നടത്തിയ തിരിച്ചടി ബാലാകോട്ടില്‍ നടന്ന സര്‍ജിക്കല്‍ സ്‌ട്രൈക്കിന് സമാനം. ലോകം ഗാഢനിദ്രയിലായിരുന്നപ്പോഴാണ് ഇന്ത്യ പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയത്. സമീപ വര്‍ഷങ്ങളില്‍ ഇന്ത്യ നടത്തിയ ഏറ്റവും വിപുലവും മാരകവുമായ തിരിച്ചടിയാണിത്. പാകിസ്ഥാനിലെ ഒമ്പത് ഭീകര ക്യാമ്പുകള്‍ ആണ് ഇന്ത്യ ആക്രമിച്ചിരിക്കുന്നത്.

ഒരു വിദേശിയടക്കം 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് പ്രതികാരമെന്നോണമായിരുന്ന ഇന്ത്യയുടെ തിരിച്ചടി. മൂന്ന് സേനകളും കൃത്യമായ മിസൈല്‍ ആക്രമണങ്ങള്‍ നടത്തിയപ്പോള്‍, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തില്‍ നടത്തിയ ഈ ഓപ്പറേഷന്‍ പാകിസ്ഥാനെ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ത്തി. പാകിസ്ഥാന്‍, പാക് അധീന കശ്മീര്‍ (പിഒകെ) എന്നിവിടങ്ങളിലെ ഭീകരരുടെ അടിസ്ഥാന സൗകര്യങ്ങളെയാണ് ഇന്ത്യ ലക്ഷ്യമിട്ടത്.

Operation Sindoor

ഇന്ത്യയ്ക്കെതിരായ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയും ലക്ഷ്യം വയ്ക്കുകയും ചെയ്ത സ്ഥലങ്ങളാണിവ എന്നാണ് സൈന്യം പറയുന്നത്. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ 90-ലധികം ഭീകരര്‍ കൊല്ലപ്പെട്ടതായി കരുതുന്നുവെന്ന് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം പാകിസ്ഥാന്‍ ആക്രമണത്തെ 'യുദ്ധപ്രവൃത്തി' എന്നാണ് വിശേഷിപ്പിച്ചത്. തിരിച്ചടിയുടെ വിശദാംശങ്ങള്‍ അറിയാം...

ഇന്ത്യ പാകിസ്ഥാനില്‍ സൈനിക ആക്രമണം നടത്തിയെന്നതിന്റെ ആദ്യ സൂചന സൈന്യം തന്നെയാണ് പുറത്തുവിട്ടത്. എക്‌സിലെ ഒരു പോസ്റ്റില്‍ സൈന്യം പറഞ്ഞത് 'നീതി നടപ്പാക്കപ്പെടുന്നു. ജയ് ഹിന്ദ്!' എന്നായിരുന്നു. മിനിറ്റുകള്‍ക്ക് ശേഷം, പാകിസ്ഥാന്‍ഫെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യമിട്ടിട്ടില്ലെന്ന് പറഞ്ഞുകൊണ്ട് സര്‍ക്കാര്‍ തന്നെ ഒരു ഹ്രസ്വ പ്രസ്താവന പുറത്തിറക്കി.

പഹല്‍ഗാം ആക്രമണത്തില്‍ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദികളുടെ പങ്കാളിത്തത്തെക്കുറിച്ച് 'വിശ്വസനീയമായ സൂചനകള്‍' ചൂണ്ടിക്കാണിച്ചുകൊണ്ട് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി വിശദമായ ഒരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ തങ്ങളുടെ പ്രതികരണത്തിന്റെ ആഖ്യാനം നിര്‍വചിക്കുകയും അമേരിക്കയെ കക്ഷിചേര്‍ക്കുകയും ചെയ്യുക എന്നതായിരുന്നു ഇതിന്റെ ഉദ്ദേശ്യം.

ഭീകര സംഘടനയായ ജെയ്ഷെ-ഇ-മുഹമ്മദിന്റെ ശക്തികേന്ദ്രമായ ബഹവല്‍പൂര്‍ ഉള്‍പ്പെടെ ആകെ ഒമ്പത് സ്ഥലങ്ങള്‍ ആണ് ഇന്ത്യന്‍ സൈന്യം ലക്ഷ്യമിട്ടത്. ലഷ്‌കര്‍-ഇ-തൊയ്ബയുടെ ആസ്ഥാനമായ മുരിദ്‌കെ (പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്), ഗുല്‍പൂര്‍, ഭീംബര്‍, ചക് അമ്രു, ബാഗ്, കോട്ലി, സിയാല്‍കോട്ട്, മുസാഫറാബാദ് എന്നിവിടങ്ങളും സേന ലക്ഷ്യമിട്ടിരുന്നു.

പാകിസ്ഥാനില്‍ വ്യോമാക്രമണത്തിനായി ഉപയോഗിച്ചത് ആഴത്തിലുള്ള ആക്രമണങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത സ്‌കാള്‍പ്പ് ക്രൂയിസ് മിസൈലുകള്‍ ഘടിപ്പിച്ച റാഫേല്‍ യുദ്ധവിമാനങ്ങളും, വായുവില്‍ നിന്ന് ഭൂമിയിലേക്ക് പ്രയോഗക്ഷമമായ കൃത്യതയുള്ള യുദ്ധോപകരണങ്ങളായ ഹാമര്‍ ബോംബുകളുമാണ് എന്നാണ് വിവരം. പഹല്‍ഗാം ആക്രമണത്തിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യയുടെ പ്രത്യാക്രമണം വന്നിരിക്കുന്നത്.

പഹല്‍ഗാം ആക്രമണത്തിനുശേഷം നിരവധി യോഗങ്ങള്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി മുഴുവന്‍ ഓപ്പറേഷന്‍ സിന്ദൂരിനെ നിരന്തരം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്തു. അതിനിടെ ഇന്ത്യന്‍ ആക്രമണങ്ങള്‍ക്ക് മറുപടിയായി, പൂഞ്ച്-രജൗരി മേഖലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ സൈന്യം വെടിവയ്പ്പ് നടത്തി. മൂന്ന് സാധാരണക്കാര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

പഹല്‍ഗാം ആക്രമണത്തിന് ശേഷം പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് തുടര്‍ച്ചയായ 13-ാം ദിവസമാണിത്. അതിനിടെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഇന്ത്യന്‍ ആക്രമണങ്ങളെ 'യുദ്ധപ്രവൃത്തി' എന്ന് വിശേഷിപ്പിച്ചു. തങ്ങള്‍ ഉചിതമായ മറുപടി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സാധാരണക്കാര്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് പാകിസ്ഥാന്‍ അവകാശപ്പെട്ടു.

ആക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെടുകയും 33 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അവകാശപ്പെട്ടു. അതേസമയം ധര്‍മ്മശാല, ലേ, ജമ്മു, ശ്രീനഗര്‍, അമൃത്സര്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിലെ വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഇന്ന് ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് സിവിലിയന്‍ വിമാന സര്‍വീസുകളൊന്നും ഉണ്ടാകില്ല.

കശ്മീരിന്റെ ചില ഭാഗങ്ങളിലെ സ്‌കൂളുകളും കോളേജുകളും ഇന്ന് അടച്ചിരിക്കും. ആക്രമണങ്ങളെത്തുടര്‍ന്ന്, യുഎസ്, റഷ്യ, യുകെ, സൗദി അറേബ്യ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ രാജ്യങ്ങളെ ഇന്ത്യ വിവരങ്ങള്‍ അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+