ആഗ്ര ജുമാമസ്ജിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ട്; പരിശോധിക്കണം, യുപി കോടതിയില്‍ ഹര്‍ജി
ലഖ്നൗ: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആഗ്ര ജുമാമസ്ജിദിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ടെന്ന് ആരോപിച്ച് പുതിയ ഹര്‍ജി. ലഖ്നൗ കേന്ദ്രമായുള്ള അഞ്ചുപേരാണ് ഹര്‍ജിക്കാര്‍. ഇവര്‍ക്ക് വേണ്ടി മഥുര കോടതിയില്‍ ഹാജരായത് അഭിഭാഷകനായ ശൈലേന്ദ്ര സിങ് ആണ്. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണ് എന്നായിരുന്നു ആദ്യ പരാതി. ഇക്കാര്യത്തിലെ സംശയം തീര്‍ക്കാനാണ് വാരണാസിയിലെ കോടതി പുരാവസ്തു പരിശോധനയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയത്.

എന്നാല്‍ മഥുരയിലെ ജമന്‍സ്ഥാന്‍ ക്ഷേത്രം തകര്‍ക്കുകയും അവിടെയുള്ള കൃഷ്ണന്റെ വിഗ്രഹം എടുത്തുകൊണ്ടുവന്ന് ആഗ്ര ജുമാമസ്ദിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് പുരാവസ്തു വകുപ്പിന്റെ ഭൂതല റേഡിയോളജി പരിശോധന വേണമെന്നുമാണ് മഥുര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ഹര്‍ജിയിലെ ആവശ്യം. ഗ്യാന്‍വാപി പള്ളിക്കെതിരെയും ആഗ്ര ജുമാമസ്ജിദിനെതിരെയും ഹര്‍ജി നല്‍കിയത് ലഖ്നൗ കേന്ദ്രമായുള്ള ഒരേ സംഘമാണ്.
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് മഥുരയിലെ ക്ഷേത്രം പൊളിക്കുകയും അവിടെയുണ്ടായിരുന്ന കൃഷ്ണന്റെ വിഗ്രഹം കൊണ്ടുവന്ന് ആഗ്ര ജുമാമസ്ജിദിന് താഴെ കുഴിച്ചിടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ക്ഷേത്രവും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെ പ്രതിഷ്ഠയ്ക്ക് വേണ്ടി പിന്തുടര്ച്ചക്കാരന് എന്ന് അവകാശപ്പെട്ടാണ് മനീഷ് യാദവ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണന്റെ പ്രതിഷ്ഠക്ക് വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്ന് അഭിഭാഷകന് ശൈലേന്ദ്ര സിങ് പറയുന്നു.
ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈദ്ഗാഹ് പള്ളി നില്ക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന് ജനിച്ചതെന്നും ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഔറംഗസീബ് പൊളിച്ചു എന്നുമാണ് പരാതിക്കാരുടെ വാദം. 1947ല്‍ രാജ്യം സ്വാതന്ത്ര്യമാകുമ്പോള്‍ നിലവിലുള്ള ആരാധനാലയങ്ങള്‍ അതുപോലെ തുടരണമെന്ന നിയമം നിലനില്‍ക്കവെയാണ് ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു പരിശോധനയ്ക്ക് അനുമതി നല്‍കിയതെന്നും ഇത് നിയമ ലംഘനമാണെന്നും മുസ്ലിം സംഘടനകള്‍ പറയുന്നു.
-
സ്വര്‍ണവില ഇന്നും ഇടിഞ്ഞു വീണു; ഇതാണ് കാരണം, ആഭരണം വാങ്ങുന്നവര്‍ക്ക് ഇന്ന് ബുക്ക് ചെയ്യാം -
പൊങ്കാലയിട്ട ബിഗ് ബോസ് താരം റെനീഷ റഹിമാന്‍ സൈബർ ആക്രമണം; താരത്തിന്റെ മാസ് മറുപടി -
ഇനി സിപിഎമ്മുകാരനല്ല, പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് ജി സുധാകരൻ, 'പാർട്ടി സെക്രട്ടറി കളിയാക്കി ചിരിച്ചു' -
ജയസൂര്യ സ്ഥാനാര്‍ഥിയാകുമോ; അഖില്‍ മാരാര്‍ തൃക്കാക്കരയിലേക്ക്, ഓകെ പറയാതെ ശ്വേത മേനോനും -
ആരാധകര്‍ക്ക് നവദമ്പതികളുടെ സമ്മാനം; വിജയ്-രശ്മിക മന്ദാന വിവാഹ സല്‍ക്കാരം ഇന്ന്: അതിഥികളുടെ ലിസ്റ്റ് -
ഇറാന്റെ ഈ നീക്കം അമേരിക്ക പ്രതീക്ഷിച്ചില്ല; തിരിച്ചടി 3 ലക്ഷ്യത്തോടെ, ഏകോപനം നഷ്ടമായി യുഎസ് സേന -
പിതാവിന്റെ പാരമ്പര്യം; ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ -
ദുബായിൽ കെട്ടിക്കിടക്കുന്നത് ടൺ കണക്കിന് സ്വർണം, അങ്ങോട്ടുമില്ല ഇങ്ങോട്ടുമില്ല, വഴി പൂർണമായും അടഞ്ഞു -
നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കും.. ഇനി ആഡംബരജീവിതം; ഈ രാശിക്കാര്‍ക്കിനി രാജയോഗം! -
ഡോളറിനെതിരെ കൂപ്പുകുത്തി ഇന്ത്യന്‍ രൂപ; എക്കാലത്തേയും താഴ്ന്ന നിരക്കില്‍ -
ഖത്തര്‍ ആദ്യം, പിന്നാലെ കുവൈത്ത്; വിസാ കാലാവധി നീട്ടി, പ്രവാസികള്‍ക്ക് ആശ്വാസം -
തവനൂരില്‍ കെടി ജലീല്‍ തന്നെ; സിപിഎം ആവശ്യപ്പെട്ടു, പൊന്നാനിയിൽ സ്വരാജ്, നിലമ്പൂരിൽ ഷറഫലിയും?












Click it and Unblock the Notifications