ആഗ്ര ജുമാമസ്ജിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ട്; പരിശോധിക്കണം, യുപി കോടതിയില്‍ ഹര്‍ജി
ലഖ്നൗ: വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു വകുപ്പിന്റെ പരിശോധനയ്ക്ക് കോടതി അനുമതി നല്‍കിയതിന് പിന്നാലെ ആഗ്ര ജുമാമസ്ജിദിന് താഴെ കൃഷ്ണന്റെ വിഗ്രഹമുണ്ടെന്ന് ആരോപിച്ച് പുതിയ ഹര്‍ജി. ലഖ്നൗ കേന്ദ്രമായുള്ള അഞ്ചുപേരാണ് ഹര്‍ജിക്കാര്‍. ഇവര്‍ക്ക് വേണ്ടി മഥുര കോടതിയില്‍ ഹാജരായത് അഭിഭാഷകനായ ശൈലേന്ദ്ര സിങ് ആണ്. ഗ്യാന്‍വാപി മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം തകര്‍ത്തിട്ടാണ് എന്നായിരുന്നു ആദ്യ പരാതി. ഇക്കാര്യത്തിലെ സംശയം തീര്‍ക്കാനാണ് വാരണാസിയിലെ കോടതി പുരാവസ്തു പരിശോധനയ്ക്ക് ദിവസങ്ങള്‍ക്ക് മുമ്പ് അനുമതി നല്‍കിയത്.

എന്നാല്‍ മഥുരയിലെ ജമന്‍സ്ഥാന്‍ ക്ഷേത്രം തകര്‍ക്കുകയും അവിടെയുള്ള കൃഷ്ണന്റെ വിഗ്രഹം എടുത്തുകൊണ്ടുവന്ന് ആഗ്ര ജുമാമസ്ദിന് താഴെ കുഴിച്ചിട്ടിട്ടുണ്ടെന്നുമാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിന് പുരാവസ്തു വകുപ്പിന്റെ ഭൂതല റേഡിയോളജി പരിശോധന വേണമെന്നുമാണ് മഥുര കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന പുതിയ ഹര്‍ജിയിലെ ആവശ്യം. ഗ്യാന്‍വാപി പള്ളിക്കെതിരെയും ആഗ്ര ജുമാമസ്ജിദിനെതിരെയും ഹര്‍ജി നല്‍കിയത് ലഖ്നൗ കേന്ദ്രമായുള്ള ഒരേ സംഘമാണ്.
മുഗള്‍ ഭരണാധികാരിയായിരുന്ന ഔറംഗസീബ് മഥുരയിലെ ക്ഷേത്രം പൊളിക്കുകയും അവിടെയുണ്ടായിരുന്ന കൃഷ്ണന്റെ വിഗ്രഹം കൊണ്ടുവന്ന് ആഗ്ര ജുമാമസ്ജിദിന് താഴെ കുഴിച്ചിടുകയും ചെയ്തു എന്നാണ് പരാതിയില്‍ പറയുന്നത്. മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദും ശ്രീകൃഷ്ണ ക്ഷേത്രവും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെ പ്രതിഷ്ഠയ്ക്ക് വേണ്ടി പിന്തുടര്ച്ചക്കാരന് എന്ന് അവകാശപ്പെട്ടാണ് മനീഷ് യാദവ് എന്നയാള്‍ പരാതി നല്‍കിയിരിക്കുന്നത്. കൃഷ്ണന്റെ പ്രതിഷ്ഠക്ക് വേണ്ടിയാണ് താന്‍ ഹാജരാകുന്നതെന്ന് അഭിഭാഷകന് ശൈലേന്ദ്ര സിങ് പറയുന്നു.
ഷാഹി ഈദ്ഗാഹ് പള്ളി പൊളിച്ചുനീക്കണമെന്നാണ് ഇവരുടെ ആവശ്യം. ഈദ്ഗാഹ് പള്ളി നില്ക്കുന്ന സ്ഥലത്താണ് ശ്രീകൃഷ്ണന് ജനിച്ചതെന്നും ഇവിടെയുണ്ടായിരുന്ന ക്ഷേത്രം ഔറംഗസീബ് പൊളിച്ചു എന്നുമാണ് പരാതിക്കാരുടെ വാദം. 1947ല്‍ രാജ്യം സ്വാതന്ത്ര്യമാകുമ്പോള്‍ നിലവിലുള്ള ആരാധനാലയങ്ങള്‍ അതുപോലെ തുടരണമെന്ന നിയമം നിലനില്‍ക്കവെയാണ് ഗ്യാന്‍വാപി പള്ളിയില്‍ പുരാവസ്തു പരിശോധനയ്ക്ക് അനുമതി നല്‍കിയതെന്നും ഇത് നിയമ ലംഘനമാണെന്നും മുസ്ലിം സംഘടനകള്‍ പറയുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications