തെറ്റിദ്ധരിപ്പിക്കാൻ ശ്രമം, ആയുധം തട്ടിയെടുത്ത് ആക്രമണം, 45 മിനിറ്റ് ഏറ്റുമുട്ടൽ, പോലീസ് വിശദീകരണം
ദില്ലി: ഹൈദരാബാദിൽ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ചു കൊലപ്പെടുത്തിയ നടപടിയെ ന്യായീകരിച്ച് പോലീസ്. നിയമം അതിന്റെ കടമ ചെയ്തുവെന്ന് സൈബരാബാദ് പോലീസ് കമ്മീഷണർ വിസി സജ്ജനാർ മാധ്യമങ്ങളോട് പ്രതികരിച്ചു. തെളിവെടുപ്പിനായാണ് പ്രതികളെ കൃത്യം നടന്ന സ്ഥലത്തേയ്ക്ക് കൊണ്ടുപോയത്. പ്രതികൾ ആയുധങ്ങൾ തട്ടിയെടുത്ത രക്ഷപെടാൻ ശ്രമിച്ചു. പോലീസിനെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കേണ്ടി വരികയായിരുന്നുവെന്നും കമ്മീഷണർ സജ്ജനാർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിനെതിരെ വിമർശനം ഉയരുന്ന സാഹചര്യത്തിലാണ് കമ്മീഷണറുടെ വിശദീകരണം. പുലർച്ചെ 3 മണിക്കും 6 മണിക്കും ഇടയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. തോക്ക് തട്ടിയെടുത്ത് പ്രതികൾ പോലീസിന് നേരെ വെടിയുതിർത്തു. ഇവർ പോലീസിന് നേരെ കല്ലെറിയുകയും ചെയ്തു. ഒടുവിൽ തിരിച്ചു വെടിവയ്ക്കേണ്ടി വന്നപ്പോഴാണ് പ്രതികൾ കൊല്ലപ്പെടുന്നത്. പ്രതികളുടെ കല്ലേറിൽ രണ്ട് പോലീസുകാർക്ക് പരുക്കേറ്റെന്നും കമ്മീഷണർ വ്യക്തമാക്കി.

കൊല്ലപ്പെട്ട പെൺകുട്ടിയുടെ ഫോൺ കണ്ടെക്കുന്നതിനായാണ് ഏറ്റുമുട്ടൽ നടന്ന സ്ഥലത്തേയ്ക്ക് പ്രതികളെ കൊണ്ടുപോയത്. കൂടുതൽ തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായി സംഭവം പുനരാവിഷ്കരിച്ചു. ഇതിനിടെ പ്രതികൾ തോക്ക് തട്ടിയെടുത്ത് രക്ഷപെടാൻ ശ്രമിച്ചു. കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. ഏറ്റമുട്ടൽ 45 മിനിറ്റോളം നീണ്ടുനിന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ഏറ്റമുട്ടലിൽ സംശയം ഉന്നയിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടങ്ങിയ സംഘത്തെ തെലങ്കാനയിലേക്ക് അയക്കുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്. പത്തംഗ പോലീസ് സംഘമാണ് പ്രതികൾക്കൊപ്പം ഉണ്ടായിരുന്നത്. കല്ലേറിൽ രണ്ട് പോലീസുകാരുടെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. നിയമം അതിന്റെ കടമ ചെയ്തുവെന്ന് മാത്രമാണ് വിമർശനങ്ങൾക്കുള്ള മറുപടിയെന്നും കമ്മീഷണർ സജ്ജനാർ വ്യക്തമാക്കി.
Recommended Video
നാല് പ്രതികളും കുറ്റസമ്മതം നടത്തിയിരുന്നതായും പോലീസ് പറയുന്നു. പ്രതികൾ കൂടുതൽ കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും സൈബരാബാദ് കമ്മീഷണർ സജ്ജനാർ പറഞ്ഞു. 20നും 24നും ഇടയിൽ പ്രായമുള്ളവരാണ് കൊല്ലപ്പെട്ട 4 പ്രതികളും.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications