Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിൽ വിള്ളൽ? ഇപി‌എസിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാൻ മടിച്ച് ബിജെപി

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപി- അണ്ണാ ഡിഎംകെ സഖ്യത്തിൽ വിള്ളലെന്ന് സൂചന. നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനിസ്വാമിയെ അംഗീകരിക്കാൻ ബിജെപി ഇതുവരെയും തയ്യാറായിട്ടില്ല. ഇത് അണ്ണാ ഡിഎംകെ അനുകൂലികളുടെ വോട്ടുകൾ ബിജെപിക്ക് ലഭിക്കുന്നതിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയം കൈകാര്യം ചെയ്യുന്നതിൽ ബിജെപി ഏറെ ബുദ്ധിമുട്ടുന്നുവെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

അംഗീകരിക്കാൻ മടി

അംഗീകരിക്കാൻ മടി

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി കെ പളനിസ്വാമിയെ അംഗീകരിക്കുന്നതിൽ ബിജെപിയുടെ തുടർച്ചയായ മടി ഏതാനും മാസങ്ങൾക്കുശേഷം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അണ്ണാ ഡിഎംകെ അനുകൂലികളെ ബിജെപിയിലേക്ക് മാറ്റുന്നതിനെ ബാധിച്ചേക്കുമെന്ന് രാഷ്ട്രീയ വിശകലന വിദഗ്ധർ പറയുന്നു. ബിജെപി പ്രശ്നം കൈകാര്യം ചെയ്യുന്ന രീതിയിൽ. സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ബിജെപിയുടെ ദേശീയ നേതൃത്വം പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ മൂന്ന് മാസത്തോളമായി തമിഴ്‌നാട്ടിലെ ബിജെപി നേതാക്കൾ ആവശ്യമുന്നയിക്കുന്നയിച്ച് വരികയാണ്. ഇത് അണ്ണാ ഡിഎംകെയ്ക്കുള്ളിലും അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.

ജാവദേക്കറിന്റെ മൌനം

ജാവദേക്കറിന്റെ മൌനം

ബിജെപിയുടെ സഖ്യകക്ഷിയായ അണ്ണാ ഡിഎംകെയുടെ നേതാവ് ഇകെ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിക്കുമോ എന്ന ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പ്രതികരിച്ചിരുന്നില്ല. ഇത് ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം തുടരുന്നത് സംബന്ധിച്ച പുതിയ സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു.

സഖ്യം തുടരുമെന്ന്

സഖ്യം തുടരുമെന്ന്


ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപിയുമായുള്ള സഖ്യം തുടരുമെന്ന് അണ്ണാ ഡിഎംകെയുടെ ഉന്നത നേതാക്കളായ പളനിസ്വാമിയും പന്നീർസെൽവവും പ്രഖ്യാപിക്കുന്നത്. നവംബർ 21 നായിരുന്നു ഈ സംഭവം. എന്നിരുന്നാലും, ഈ പ്രഖ്യാപനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും ബിജെപി അണ്ണാ ഡിഎംകെയോട് ഇത് സംബന്ധിച്ച് പ്രതികരിച്ചില്ല. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പളനിസ്വാമിയെ അംഗീകരിക്കാനും തയ്യാറായിട്ടില്ല.

വോട്ട് ചോർച്ചയ്ക്ക്

വോട്ട് ചോർച്ചയ്ക്ക്


ബിജെപിയുടെ ഈ മനോഭാവം അണ്ണാ ഡിഎംകെ പ്രവർത്തകരെയും താഴെത്തട്ടിലുള്ള പാർട്ടി ചട്ടക്കൂടിനെയും അക്ഷരാർത്ഥത്തിൽ അസ്വസ്ഥമാക്കിക്കഴിഞ്ഞിട്ടുണ്ടെന്ന് മുൻ എംപിയും അണ്ണാ ഡിഎംകെയുടെ ന്യൂനപക്ഷ വിഭാഗം സെക്രട്ടറിയുമായ അൻവർ റാസ പറഞ്ഞു. ബിജെപി ഇപ്പോഴത്തെ മനോഭാവത്തോടെ തുടരുകയാണെങ്കിൽ, അത് തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി സ്ഥാനാർത്ഥികൾക്ക് ലഭിക്കുന്ന വോട്ടുകളെ ബാധിക്കും. അണ്മാ ഡിഎംകെയുടെയും ബിജെപിയുടെയും കേഡർ തമ്മിൽ പരസ്പര ധാരണയില്ലാത്തപ്പോൾ, ബിജെപിയിലേക്കുള്ള വോട്ട് കൈമാറ്റം നടക്കില്ല. ബി.ജെ.പിയുടെ വോട്ട് വിഹിതമില്ലാതെ എഐഎഡിഎംകെക്ക് തിരഞ്ഞെടുപ്പിനെ നേരിടാൻ കഴിയും. പക്ഷേ, ബിജെപിക്ക് അത് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി


പളനിസ്വാമിയെ അണ്ണാ ഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതായി അൻവർ റാസ പറഞ്ഞു. മറ്റ് പാർട്ടികൾ ഞങ്ങളുടെ സഖ്യ പങ്കാളികളാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പളനിസ്വാമിയെ അവർ അംഗീകരിക്കുകയാണെങ്കിൽ, അവർക്ക് സഖ്യത്തിൽ തുടരാം അല്ലെങ്കിൽ സ്വന്തമായി തീരുമാനമെടുക്കാം. ആരാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന് തീരുമാനിക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ 234 നിയോജകമണ്ഡലങ്ങളിലും മത്സരിക്കുകയും സ്വന്തം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും ചെയ്യട്ടെ. ഒരു പാർട്ടി പ്രവർത്തകനെന്ന നിലയിൽ, പാർട്ടിക്ക് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നാണ് ഞാൻ അഭ്യർത്ഥിക്കുന്നത്.

 മനോഭാവം തെറ്റ്

മനോഭാവം തെറ്റ്

അണ്ണാ ഡിഎംകെയോടുള്ള ബിജെപിയുടെ മനോഭാവം ഏത് തരത്തിൽ തെറ്റാണെന്ന് അണ്ണാ ഡിഎംകെ വക്താവ് ജി സമരസം വിശദീകരിച്ചു. പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി സ്വീകരിക്കുന്നതിൽ ബിജെപി കാലതാമസം കാണിക്കുന്നത് അവർ മറ്റൊരാൾക്കായി കാത്തിരിക്കുകയാണെന്നതിന്റെ സൂചനയാണ്. തമിഴ്‌നാടിന് സവിശേഷമായ ഒരു രാഷ്ട്രീയ സംസ്കാരമുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിൽ പ്രയോഗിച്ച തന്ത്രങ്ങൾ തമിഴ്‌നാട്ടിൽ പ്രവർത്തിക്കില്ലെന്നും ബിജെപി മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദ്രാവിഡ പാർട്ടികൾക്ക്

ദ്രാവിഡ പാർട്ടികൾക്ക്

തമിഴ്‌നാട്ടിനെ സംബന്ധിച്ചിടത്തോളം ദ്രാവിഡ പാർട്ടികൾക്കാണ് പ്രാധാന്യമെന്നും സമരം പറഞ്ഞു. 1967 ന് ശേഷം കോൺഗ്രസിന് തമിഴ്‌നാട്ടിൽ അധികാരം പിടിക്കാനായില്ല, ബിജെപി ഒരിക്കലും അധികാരത്തിലോ സംസ്ഥാനത്ത് ഒരു പ്രധാന ശക്തിയോ ആയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അണ്ണാ ഡിഎംകെ ആണ് ഇവിടത്തെ പ്രധാന രാഷ്ട്രീയ പാർട്ടി, ഞങ്ങൾ പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 ട്രെൻഡ് പഴയത്

ട്രെൻഡ് പഴയത്


തമിഴ്‌നാട്ടിനെ സംബന്ധിച്ചിടത്തോളം മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ സംസ്ഥാന പാർട്ടികൾക്കാണ് പ്രാമുഖ്യമേറെയുള്ളത്. ദേശീയ പാർട്ടികൾക്ക് നാമമാത്രമായ പ്രാധാന്യം മാത്രമാണുള്ളത്. ഒ 1980 ൽ ഒരു തവണ മാത്രമാണ് ഡിഎംകെയും കോൺഗ്രസും തുല്യമായ സീറ്റുകളിൽ മത്സരിച്ചത്. ഏത് പാർട്ടിയാണോ കൂടുതൽ സീറ്റുകളിൽ വിജയിക്കുന്നത് ആ പാർട്ടിയിൽ നിന്നുള്ളവരെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുമെന്ന് തമിഴ്‌നാട്ടിലെ അന്നത്തെ കോൺഗ്രസ് നേതാവ് എംപി സുബ്രഹ്മണ്യൻ പറഞ്ഞു. എന്നാൽ ഡിഎംകെ പ്രസിഡന്റ് എം കരുണാനിധി അതിനെ എതിർത്തു. ഇതോടെ കരുണാനിധി മുഖ്യമന്ത്രിയാവുമെന്ന് ഇന്ദിരാഗാന്ധി പ്രഖ്യാപിക്കുകയായിരുന്നുവെന്നും രാഷ്ട്രീയ വിശകലന വിദഗ്ധനായ തരാസു ശ്യാം പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+