Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യാ നിയന്ത്രണത്തിന് ഉടൻ നിയമം കൊണ്ടുവരും; കേന്ദ്രമന്ത്രി

ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടു വരുമെന്ന് സൂചിപ്പിച്ച് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിം​ഗ് പട്ടേൽ.ജനസംഖ്യാ നിയന്ത്രണവുമായി ബന്ധപ്പെ നിയമനിർമാണം ഉടൻ ഉണ്ടാകുമെന്നാണ് പ്രഹ്ലാദ് പറഞ്ഞത്.

'ആരും ആശങ്കപ്പെടേണ്ട. ആ നിയമം ഏറെ വൈകാതെ വരും. അത്തരം കരുത്തുള്ള വലിയ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ട്. പുതിയ തീരുമാനങ്ങളും വൈകാതെ വരും' മന്ത്രി പറഞ്ഞു.

prahalad patel

ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ചോദ്യത്തിനുള്ള മറുപടി ആയിട്ടായിരുന്നു മന്ത്രി പ്രതികരിച്ചത്. ഛത്തിസ്ഗഡിലെ റായ്പുരിൽ 'ഗരീബ് കല്യാൺ സമ്മേളനിൽ' പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ഛത്തിസ്ഗഡിലെ കോൺഗ്രസ് സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ചില കേന്ദ്ര പദ്ധതികൾ സംസ്ഥാന സർക്കാർ ഫലപ്രദമായി ഉപയോഗപ്പെടുത്തിയില്ലെന്നും ജൽ ജീവൻ മിഷൻ പ്രകാരം 23% പ്രവൃത്തി മാത്രമേ സംസ്ഥാനത്ത് നടന്നിട്ടുള്ളൂവെന്നും എന്നാൽ അതിന്റെ ദേശീയ ശരാശരി 50 ശതമാനം ആണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കേന്ദ്രമന്ത്രി ജനസംഖ്യാ നിയന്ത്രണ ബില്ലിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതോടെ വിഷയം വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഇക്കഴിഞ്ഞ ഏപ്രിലിൽ, ജനസംഖ്യാ നിയന്ത്രണം സംബന്ധിച്ച ബിൽ രാജ്യസഭയിൽ ബിജെപി എംപി രാകേഷ് സിൻഹ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത്തരമൊരു നിയമം പരിഗണിക്കുന്നില്ല എന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അന്ന് വ്യക്തമാക്കിയത്. വോട്ടിനിടാതെ സിൻഹ ബിൽ പിൻവലിക്കേണ്ട അവസ്ഥ ഉണ്ടാവുകയായിരുന്നു. ജയാറാ രമേശ്, ബിനോയ് വിശ്വം തുടങ്ങിയവർ അന്ന് ബില്ലിനെ ശക്തമായിത്തന്നെ എതിർക്കുകയും ചെയ്തിരുന്നു.

എന്തൊരു ലുക്കാണിത്...; മേഘ്‌നയുടെ പുത്തന്‍ ഫോട്ടോഷൂട്ട് വൈറല്‍

കേന്ദ്ര ആരോഗ്യമന്ത്രി പുറത്തിറക്കിയ അഞ്ചാം കുടുംബാരോഗ്യ സർവേ പ്രകാരം ഇന്ത്യ ഇതിനകം തന്നെ സന്താനോൽപാദനം ചുരുക്കുന്ന കാര്യത്തിൽ ലക്ഷ്യം നേടിയിട്ടുണെന്നും അവശേഷിക്കുന്ന അഞ്ച്​ സംസ്ഥാനങ്ങളിൽ ഉത്തർപ്രദേശ്​, മധ്യപ്രദേശ്​, ഝാർഖണ്ഡ്​, രാജസ്ഥാൻ എന്നീ നാല്​ സംസ്ഥാനങ്ങൾ 2025ൽ ലക്ഷ്യത്തിലേക്ക് എത്തുമെന്നുെം ​ജനസംഖ്യ നിയന്ത്രണത്തിലെത്താൻ ഇനിയുമേറെ കാലം എടുക്കുന്ന രാജ്യ​ത്തെ ഏക സംസ്ഥാനം ബിഹാർ ആണെന്നും അത് 2028ൽ ലക്ഷ്യത്തിലെത്തുമെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.1988ൽ കേരളം ആയിരുന്നു സന്താനോൽപാദന നിരക്കിൽ ലക്ഷ്യം കൈവരിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം. 1993ൽ തമിഴ്​നാട്​ രണ്ടാം സംസ്ഥാനമായി. നിലവിലെ അവസ്ഥ സിൻഹ അവതരിപ്പിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമാഎന്നും ജനസംഖ്യയിലെ മറ്റ് പ്രശ്നങ്ങളാണ്​ ഇന്ത്യ അനുഭവിക്കുന്നത്​ ​ ജയറാം രമേശ് പറഞ്ഞു.

ബില്ലിന് എതിരെ രൂക്ഷ വിമർശനം വന്നതിന് പിന്നാലെ നിർബന്ധപൂ‍‍‍ർവ്വം ഉള്ള ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരില്ല. ബോധവൽക്കരണത്തിലൂടെ ആയിരിക്കും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുക എന്നാണ് മാണ്ഡവ്യ പറഞ്ഞത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+