സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങള്‍; പ്രശാന്ത് ഭൂഷണെ പിന്തുണച്ച് കേന്ദ്രവും, താക്കീത് മതി
ദില്ലി: പ്രശാന്ത് ഭൂഷണെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസില്‍ അദ്ദേഹത്തെ താക്കീത് ചെയ്ത് വിട്ടയക്കണമെന്നും എജി നിലപാട് സ്വീകരിച്ചു. സുപ്രീംകോടതിയെയും ചീഫ് ജസ്റ്റസ് എസ്എ ബോബ്ഡെയെയും വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത കേസിലാണ് എജി നിലപാട് വ്യക്തമാക്കിയത്. എജിയുടെ നിലപാടിനെ സുപ്രീംകോടതി ഡിവിഷന് ബെഞ്ച് ചോദ്യം ചെയ്തു. എജിയും മൂന്നംഗ ബെഞ്ചും തമ്മില്‍ നടന്ന വാദങ്ങളും പ്രതികരണങ്ങളും ഇങ്ങനെ....

എജി പറഞ്ഞത്
ചീഫ് ജസ്റ്റിസ് അഴിമതിക്കാരനാണ് എന്ന 2009ലെ പ്രസ്താവനയുമായി ബന്ധപ്പെട്ട കേസില്‍ പ്രശാന്ത് ഭൂഷണ് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ ട്വീറ്റുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ കോടതിയുടെ വിശാല കാഴ്ചപ്പാട് കൊണ്ട് അദ്ദേഹത്തിന് മാപ്പ് നല്‍കണം.

ശിക്ഷിക്കരുത്
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കുന്നതിലേക്ക് കോടതി കടക്കില്ലെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹം ആരോപണം പിന്‍വലിക്കണം. നടപടികള്‍ കോടതി നിര്‍ത്തിവയ്ക്കുകയും വേണം. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുത് എന്ന് താക്കീത് ചെയ്താല്‍ മതിയെന്നു വേണുഗോപാല്‍ പറഞ്ഞു.

കോടതിയുടെ ചോദ്യം
ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പ്രശാന്ത് ഭൂഷണ് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അദ്ദേഹം തന്റെ പ്രസ്താവനയില്‍ ഉറച്ച് നില്ക്കുന്നു. പ്രശാന്ത് ഭൂഷണ് ചിന്തിക്കാന്‍ കോടതി സമയം നല്കി. ഖേദം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടു. ഇനി എന്താണ് ഞങ്ങള്‍ ചെയ്യേണ്ടത് എന്നും ജസ്റ്റിസ് മിശ്ര ചോദിച്ചു.

പ്രതിഛായ മെച്ചപ്പെടും
പ്രശാന്ത് ഭൂഷണ് മാപ്പ് നല്കിയാല് കോടതിയുടെ പ്രതിഛായ മെച്ചപ്പെടുമെന്ന് എജി മറുപടി നല്കി. ഭൂഷണ് സമൂഹത്തിനും കോടിതക്കും ഒട്ടേറെ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും എജി ചൂണ്ടിക്കാട്ടി.

നിങ്ങള്‍ കേസ് കൊടുത്തിട്ടില്ലേ
പ്രശാന്ത് ഭൂഷണെതിരെ അറ്റോര്‍ണി ജനറല്‍ തന്നെ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്ത കാര്യം ഡിവിഷന് ബെഞ്ച് എടുത്തുപറഞ്ഞു. ആ കേസ് താന്‍ പിന്‍വലിച്ചിട്ടുണ്ട് എന്നായിരുന്നു എജിയുടെ പ്രതികരണം. എന്നാല്‍ കേസ് പിന്‍വലിച്ചത് പ്രശാന്ത് ഭൂഷണ് ഖേദം പ്രകടിപ്പിച്ചപ്പോള്‍ ആയിരുന്നില്ലേ എന്ന് ബെഞ്ചിലെ മറ്റൊരു അംഗമായ ബിആര്‍ ഗവായ് ചോദിച്ചു. അതെ, അതുകൊണ്ടാണ് താന്‍ ഭൂഷണ് ഖേദം പ്രകടിപ്പിക്കണമെന്നും കോടതി കേസ് അവസാന്നിപ്പിക്കണമെന്നും ആവശ്യപ്പെടുന്നതെന്ന് എജി പ്രതികരിച്ചു. ഈ വഴിയില്‍ മാത്രമേ കേസ് അവസാനിപ്പിക്കാന്‍ സാധിക്കൂ എന്നും കെകെ വേണുഗോപാല്‍ പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications