Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്ത് കോണ്‍ഗ്രസിനെ ഉപയോഗിക്കുന്നു; ഒരിക്കലും വരില്ല, സത്യമായി രാഹുല്‍ ഗാന്ധിയുടെ പ്രവചനം

ദില്ലി: കോണ്‍ഗ്രസിലേക്ക് പ്രശാന്ത് കിഷോറിന്റെ വരവ് തല്‍ക്കാലത്തേക്ക് ഇല്ല എന്ന് ഉറപ്പായിരിക്കുകയാണ്. ഒരാഴ്ച്ചയായി നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ അദ്ദേഹം തള്ളിയിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം വെറും നാടകമാണെന്നും, പ്രശാന്ത് ഒരിക്കലും വരില്ലെന്നും ആദ്യം പറഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ആലോചിക്കുന്നതും അതാണ്.

പ്രശാന്ത് മറ്റ് ചില ലക്ഷ്യങ്ങളുമായിട്ടാണ് കോണ്‍ഗ്രസിനെ സമീപിച്ചതെന്നായിരുന്നു രാഹുലിന്റെ കണ്ടെത്തല്‍. അത് ശരിയാണെന്ന സൂചനകളാണ് ലഭിക്കുന്നത്. അതേസമയം പ്രശാന്ത് നിര്‍ദേശം വെറും ഡാറ്റ മാത്രമാണെന്ന് മുതിര്‍ന്ന നേതാവ് പി ചിദംബരവും പറഞ്ഞിട്ടുണ്ട്.

1

പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് ചര്‍ച്ചകളുടെ ആദ്യ ദിനം തന്നെ രാഹുല്‍ ഗാന്ധി പ്രവചിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത്, മറ്റ് രാഷ്ട്രീയ കക്ഷികളെ സ്വാധീനിക്കുന്നതിനായി കോണ്‍ഗ്രസിനെ ഉപയോഗിക്കുകയാണെന്ന് പല നേതാക്കളും കരുതിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇത്രയും വലിയ ചര്‍ച്ചകള്‍ക്കിടെ പ്രശാന്തിന്റെ ഐപാക്ക് തെലങ്കാന രാഷ്ട്ര സമിതിയുമായി കരാറുണ്ടാക്കിയതും, പ്രചാരണത്തെ ഏറ്റെടുത്തതും ഈ സംശയങ്ങള്‍ വലുതാക്കുന്നതായിരുന്നു. രാഹുലിന് നന്ദി പറയുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍.

2

പ്രശാന്ത് നല്ല ഉദ്ദേശത്തോടെ അല്ല കോണ്‍ഗ്രസിന്റെ മാറ്റം നിര്‍ദേശിച്ചതെന്ന് വ്യക്തമാണ്. അതേസമയം പ്രശാന്ത് കിഷോറിനോട് അടുപ്പമുള്ളവര്‍ ഈ ആരോപണങ്ങള്‍ തള്ളി. ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് എംപവേര്‍ഡ് കമ്മിറ്റിയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കതുന്നതിനായുള്ള ചുമതല മാത്രമാണ് സംഘടന പ്രശാന്തിന് നല്‍കിയത്. ഈ വാഗ്ദാനം പ്രശാന്ത് ഉടന്‍ വേണ്ടെന്ന് വെക്കുകയും ചെയ്തു. കോണ്‍ഗ്രസില്‍ ചേരാന്‍ പ്രശാന്തിന് താല്‍പര്യമില്ലെന്നും, അതിന് കാരണം എന്തെന്ന് അറിയില്ലെന്നും ചിദംബരം പ്രതികരിച്ചു. പ്രശാന്ത് അടുത്ത രണ്ട് കൊല്ലത്തേക്ക് പ്രാദേശിക പാര്‍ട്ടികളെ കൂടെ നിന്ന് നിയന്ത്രിക്കാനുള്ള ആഗ്രഹവും പ്രശാന്തിനുണ്ട്.

3

കോണ്‍ഗ്രസ് അധ്യക്ഷയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി, അല്ലെങ്കില്‍ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളാണ് പ്രശാന്ത് കോണ്‍ഗ്രസില്‍ ആഗ്രഹിച്ചിരുന്നത്. ഇതിന്റെ കാര്യത്തില്‍ പക്ഷേ തീരുമാനമുണ്ടായില്ല. പികെ കോണ്‍ഗ്രസില്‍ ചേരില്ലെന്ന് രാഹുല്‍ ആദ്യ ദിനം തന്നെ പറഞ്ഞിരുന്നു. പ്രശാന്ത് എട്ടാം തവണയാണ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തുന്നത്. കോണ്‍ഗ്രസിന്റെ പുനരുധാനത്തിനുള്ള പദ്ധതികള്‍ അവതരിപ്പിക്കുന്നതിനായി പ്രശാന്ത് തന്നെയാണ് നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്‍കൈയ്യെടുത്തത്. പ്രിയങ്ക ഗാന്ധിയുമായി ചര്‍ച്ച നടത്താനും പ്രശാന്ത് താല്‍പര്യപ്പെട്ടിരുന്നു. എന്നാല്‍ പ്രിയങ്കയെ മാറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് പ്രശാന്ത്.

4

പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസിന്റെ അധ്യക്ഷ നല്‍കണമെന്ന ആവശ്യം വരെ പ്രശാന്തിന്റെ നിര്‍ദേശങ്ങളില്‍ ഉള്ളതായുണ്ട്. പ്രശാന്ത് മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കാര്യമായി ചര്‍ച്ച ചെയ്യേണ്ടതാണെന്ന് നിലപാടാണ് പല നേതാക്കളും സ്വീകരിച്ചത്. പ്രശാന്തുമായുള്ള ചര്‍ച്ച നിര്‍ത്തിവെക്കണമെന്ന് രണ്ട് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. തീരുമാനമെടുക്കാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശേഷിയില്‍ പ്രശാന്ത് കിഷോറിന് സംശയങ്ങളുണ്ടെന്നാണ് അദ്ദേഹത്തിന്റെ അടുത്തയാളുകള്‍ പറയുന്നത്. കോണ്‍ഗ്രസിന്റെ പല പദ്ധതികളും ഇനി നടക്കില്ല. പകരം പ്രശാന്തിന്റെ മാറ്റങ്ങള്‍ നടപ്പാക്കാന്‍ പാര്‍ട്ടിയിലുള്ളവരും തയ്യാറാവില്ല. രാഹുല്‍ പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണെന്നും പ്രശാന്ത് ഗ്രൂപ്പ് പറയുന്നു.

5

രാഹുല്‍ തണുത്ത പ്രതികരണം നടത്തിയതോടെയാണ് തന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രിയങ്കയെ കാണാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. കോണ്‍ഗ്രസിലെ നേതൃത്വം പ്രശ്‌നം പരിഹരിക്കാന്‍ കൈവശം ഒന്നും ഉണ്ടായിരുന്നില്ല. പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന നിര്‍ദേശം ഞങ്ങളുടെ അറിവില്‍ വന്നിട്ടില്ല. തിരഞ്ഞെടുപ്പ് ഡാറ്റ അദ്ദേഹത്തിന്റെ കൈവശമുള്ളത് അവര്‍ എത്ര വലിയ കരുത്തനാവുമെന്ന് പറഞ്ഞറിയിക്കാനാവില്ല. എന്നാല്‍ കോണ്‍ഗ്രസിനെ എങ്ങനെ മാറ്റാമെന്ന നിര്‍ദേശവും ചിത്രത്തില്‍ ഇല്ല. വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്ന രീതി വരെ പറഞ്ഞു. പ്രശാന്തിന് കുറച്ച് താല്‍പര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ അത് പോലീസ് അത് വേണ്ട. എന്നാല്‍ വേറെ വഴിയില്ലെന്ന് പ്രശാന്ത് വിഭാഗം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+