രാഷ്ട്രപതി തിരഞ്ഞെടുപ്പിന് ട്വിസ്റ്റ് ഉറപ്പ്; കോണ്‍ഗ്രസിനൊപ്പം ഇവരുണ്ടാവില്ല, പവാര്‍ ഇറങ്ങേണ്ടി വരും
ദില്ലി: രാഷ്ട്രപുതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ നേടാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ കാര്യങ്ങളൊന്നും എളുപ്പമാകില്ല. സ്വന്തമായി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി ബുദ്ധിമുട്ടിയേക്കും. സോണിയാ ഗാന്ധി സീനിയര്‍ നേതാക്കളെ വിട്ട് സംയുക്ത സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുന്നതിനായി എല്ലാ ശ്രമവും നടത്തുന്നുണ്ട്.
ഒറ്റ വോട്ട് കുറഞ്ഞാല്‍ സീറ്റ് പോകും, ഹരിയാനയില്‍ കോണ്‍ഗ്രസിന് ആദ്യ പണി, ബിഷ്ണോയ് സ്വതന്ത്രനൊപ്പം
എന്നാല്‍ കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്ക്കുന്ന പ്രാദേശിക കക്ഷികള്‍ ഇത്തവണ കളം മാറി ചവിട്ടുമെന്നാണ് സൂചന. മല്ലികാര്‍ജുന്‍ ഗാര്‍ഗെയുടെ നീക്കങ്ങള്‍ വിജയിക്കില്ലെന്നാണ് രാഷ്ട്രീയവൃത്തങ്ങള്‍ നല്കുന്ന സൂചന. അതിലുപരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ള വ്യക്തിപരമായ മികവും ഇക്കാര്യത്തില്‍ ഗുണം ചെയ്യും.

കോണ്‍ഗ്രസ് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് ശ്രമിച്ചത്. എന്നാല്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ മറ്റൊരു പാര്‍ട്ടിയും കോണ്‍ഗ്രസിനെ പിന്തുണച്ചെന്ന് വരില്ല. ഡിഎംകെ മാത്രമാണ് കോണ്‍ഗ്രസിനൊപ്പം നില്ക്കുക. ആര്‍ജെഡി അടക്കമുള്ളവര്‍ ഇപ്പോള്‍ കൂടെയില്ല. മറ്റേതെങ്കിലും കക്ഷി കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന് കരുതാനാവില്ല. മത്സരിച്ചാല്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വരും. അത് മാത്രമല്ല. പ്രതിപക്ഷ വോട്ടുകളെ ഭിന്നിക്കാന്‍ ശ്രമിച്ചെന്ന പേരുദോഷവും വേറെ വരും. അത് 2024 ലോക്സഭാ തിരഞ്ഞെടുപ്പ് സഖ്യത്തെ തന്നെ ബാധിക്കും.

പക്ഷേ കോണ്‍ഗ്രസ് ഇത്രയൊക്കെയാണെങ്കിലും ബിജെപി വളരെ മുന്നിലാണ്. പ്രധാന കാര്യം എതിരാളികളില്‍ നിന്ന് പോലും അവര്‍ക്ക് വോട്ട് കിട്ടാന്‍ സാധ്യത കൂടുതലാണ് എന്നതാണ്. ടിആര്‍എസ് അവരെ എതിര്‍ക്കും. പക്ഷേ കോണ്‍ഗ്രസുള്ള സഖ്യത്തില്‍ അവരുണ്ടാവുമോ എന്ന് വ്യക്തമല്ല. വൈഎസ്ആര്‍ കോണ്‍ഗ്രസ് ഒരിക്കലും പ്രതിപക്ഷ നിരയെ പിന്തുണയ്ക്കാന്‍ തയ്യാറല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജഗന് മോഹന്‍ റെഡ്ഡിക്ക് അടുത്ത ബന്ധമുണ്ട്. അതുകൊണ്ട് ആ അവരുടെ വോട്ട് കിട്ടുമെന്ന് കരുതേണ്ടതില്ല. 25 ലോക്സഭാ സീറ്റുകള്‍ ആന്ധ്രയിലുണ്ട്. അവര്‍ ബിജെപിക്ക് അനുകൂല നിലപാട് മുമ്പും എടുത്തിട്ടുണ്ട്.

നിര്‍ണായകമായ മറ്റൊരു കാര്യം ബിജു ജനതാദളും ബിജെപിക്ക് അനുകൂലമായിട്ടാണ് നില്‍ക്കുന്നതെന്നാണ്. ഇവര്‍ രണ്ടുപേരും കേന്ദ്രത്തെ പിന്തുണയ്ക്കുന്നതിന് പ്രധാന കാര്യം കേസുകളാണ്. ജഗനെതിരായ കേസുകള്‍ തല്‍ക്കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്തിയിരിക്കുകയാണ്. കേന്ദ്രവുമായി നല്ല ബന്ധം തുടരുന്നത് പാളിയാല്‍ ആ നിമിഷം കേസ് വരും. അതോടെ മുമ്പ് ജയിലില്‍ കിടന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ സമയം ജഗനുണ്ടാവും. അതുപോലെ തന്നെയാണ് നവീന്‍ പട്നായിക്കും. പല കേസുകള്‍ ബിജെഡി നേതാക്കള്‍ക്ക് അടക്കമുണ്ട്. ഇവര്‍ രണ്ട് പേരും ബിജെപിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതും കേസ് വരുന്നത് കൊണ്ടാണ്.

അതേസമയം ഇവരില്ലാതെ പ്രതിപക്ഷത്തിന് ഒന്ന് പോരാടാന്‍ പോലും സാധിക്കില്ല. കോണ്‍ഗ്രസിന്റെ ഈ നീക്കം ബിജെപിയുടെ ചാണക്യ തന്ത്രത്തില്‍ പൊളിയാനാണ് സാധ്യത. ബിജെപിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ എല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് തന്നെ വിളിക്കുമെന്നാണ് സൂചന. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിനെ പോലും മോദി വിളിക്കാന്‍ സാധ്യതയേറെയാണ്. എന്നാല്‍ കോണ്‍ഗ്രസ് നേരത്തെ തന്നെ പവാറിനെ വിളിച്ച് പിന്തുണ തേടിക്കഴിഞ്ഞു. സംയുക്ത സ്ഥാനാര്‍ത്ഥിക്ക് എല്ലാവിധ പിന്തുണയും പവാര്‍ ഓഫര്‍ ചെയ്തിട്ടുണ്ട്. അതേസമയം സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്. പക്ഷേ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതില്‍ മാറ്റമില്ലെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ജനാധിപത്യം സംരക്ഷിക്കപ്പെടാനാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതെന്നും, ജനാധിപത്യത്തില്‍ പരസ്പരമുള്ള മത്സരം തിരഞ്ഞെടുപ്പില്‍ ആവശ്യമാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. അതേസമയം കോണ്‍ഗ്രസിനോട് എതിര്‍പ്പുള്ളവരെ അനുനയിപ്പിക്കാന്‍ ശരത് പവാര്‍ തന്നെ ഇറങ്ങണമെന്നാണ് നേതാക്കളുടെ ആവശ്യം. ഇത് സംഭവിക്കാനാണ് സാധ്യത. പവാറിനെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തോട് അനുകൂല സമീപനമല്ല ഉണ്ടായിരിക്കുന്നത്. പവാറിന് താല്പര്യമില്ലെന്നാണ് സൂചന. ഏതെങ്കിലും മേഖലയില്‍ നിന്നുള്ള പ്രമുഖനോ ദളിത് നേതാവോ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications