ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയിലുള്ള മൈത്രി സേതു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി
ദില്ലി: ഇന്ത്യയ്ക്കും ബംഗ്ലാദേശിനുമിടയ്ക്കുള്ള 'മൈത്രി സേതു' പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 30 വർഷത്തെ ഗവണ്മെന്റ്കളും കഴിഞ്ഞ മൂന്ന് വർഷത്തെ 'ഇരട്ട എഞ്ചിൻ'(കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ബിജെപി സര്‍ക്കാറുകള്‍) ഗവൺമെൻറും തമ്മിലുള്ള വ്യക്തമായ വ്യത്യാസം ത്രിപുര അനുഭവിക്കുകയാണെന്ന് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധനമന്ത്രി പറഞ്ഞു. മുൻ വർഷങ്ങളിലെ അഴിമതിക്കും കമ്മീഷൻ സംസ്കാരത്തിനും പകരമായി, ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിച്ചേരുന്നു. കൃത്യസമയത്ത് ശമ്പളത്തിൽ ബുദ്ധിമുട്ടിയിരുന്ന ജീവനക്കാർക്ക് ഏഴാം ശമ്പള കമ്മീഷൻ അനുസരിച്ച് ശമ്പളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കർഷകർക്ക് തങ്ങളുടെ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്ന ത്രിപുരയിൽ ആദ്യമായി എംഎസ്‌പി തീരുമാനിച്ചു, അവിടെ പണിമുടക്കിന്റെ മുമ്പത്തെ സംസ്കാരത്തിനു പകരം ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിനുള്ള അന്തരീക്ഷവും അദ്ദേഹം ചൂണ്ടിക്കാട്ടി . പുതിയ നിക്ഷേപങ്ങൾ വ്യവസായം അടച്ചുപൂട്ടുന്നതിന്റെ മുമ്പത്തെ സാഹചര്യത്തെ മാറ്റുകയാണ്. ത്രിപുരയിൽ നിന്നുള്ള കയറ്റുമതി 5 മടങ്ങ് വർദ്ധിച്ചു.
കഴിഞ്ഞ 6 വർഷത്തിനിടയിൽ ത്രിപുരയുടെ വികസനത്തിന് ആവശ്യമായ എല്ലാ ആവശ്യങ്ങളും കേന്ദ്ര ഗവണ്മെന്റ് ശ്രദ്ധിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. സംസ്ഥാനത്തിനുള്ള കേന്ദ്ര വിഹിതത്തിൽ കാര്യമായ വർധനയുണ്ടായതായി അദ്ദേഹം പറഞ്ഞു. കേന്ദ്ര വികസന പദ്ധതികൾക്കായി 2009-2014 കാലയളവിൽ ത്രിപുരയ്ക്ക് 3500 കോടി രൂപ ലഭിച്ചു. 2014-2019 കാലയളവിൽ 12000 കോടിയിലധികം രൂപ നൽകി.
'ഇരട്ട എഞ്ചിൻ' ഗവണ്മെന്റുകളുടെ നേട്ടങ്ങൾ പ്രധാനമന്ത്രി വിശദീകരിച്ചു. 'ഇരട്ട എഞ്ചിൻ' ഗവണ്മെന്റ് ഇല്ലാത്ത സംസ്ഥാനങ്ങളിൽ ദരിദ്രരെയും കർഷകരെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതികളുടെ വളരെ മന്ദഗതിയിലുള്ള പുരോഗതി മൂലം അവ നടപ്പാക്കാത്തതിന് സാക്ഷ്യം വഹിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ത്രിപുരയെ ശക്തിപ്പെടുത്തുന്നതിനായി 'ഇരട്ട എഞ്ചിൻ' ഗവണ്മെന്റ് പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 'ഇരട്ട എഞ്ചിൻ' ഗവണ്മെന്റ് ത്രിപുരയെ വൈദ്യുതി കമ്മി അവസ്ഥയിൽ നിന്ന് വൈദ്യുതി മിച്ചമായി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
പാചകവാതക വിലവർധനവിനെതിരെ തെരുവിലിറങ്ങി മമതാ ബാനർജി- ചിത്രങ്ങൾ കാണാം
2 ലക്ഷം ഗ്രാമീണ കുടുംബങ്ങളെ പൈപ്പ് കുടിവെള്ളവുമായി ബന്ധിപ്പിക്കുക, 2.5 ലക്ഷം സൗജന്യ ഗ്യാസ് കണക്ഷൻ നൽകുക, ത്രിപുരയിലെ ഓരോ ഗ്രാമവും തുറന്ന സ്ഥങ്ങളിലെ മലമൂത്രവിസർജ്ജന വിമുക്തമാക്കുക , മാതൃ വന്ദന യോജന യിലൂടെ 50000 ഗർഭിണികൾക്ക് ആനുകൂല്യം ലഭിക്കുന്നത്, 40000 പാവപ്പെട്ട കുടുംബങ്ങൾക്ക് പുതിയ വീടുകൾ തുടങ്ങി എന്നിങ്ങനെ 'ഇരട്ട എഞ്ചിൻ' ഗവണ്മെന്റ് സംസ്ഥാനത്തിലേക്ക് കൊണ്ടുവന്ന മറ്റ് വികരസന പ്രവര്‍ത്തനങ്ങളും അദ്ദേഹം വിശദീകരിച്ചു.
വെട്ടിത്തിളങ്ങി അഞ്ജന രംഗന്‍; പുതിയ ചിത്രങ്ങള്‍ കാണാം
Recommended Video