ധീര സൈനികർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി: നാളെ പൊതുദർശനം
ദില്ലി: ഹെലികോപ്ടർ അപകടത്തില്‍ കൊലപ്പെട്ട സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പടേയുള്ളവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ദില്ലിയിലെ പാലം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. കൂന്നുരില്‍ നിന്നും കോയമ്പത്തൂരിലെ സുലൂരില്‍ എത്തിച്ച് മൃതദേഹങ്ങള്‍ അവിടെ നിന്നും ഏഴയരോടെ തന്നെ പാലം വിമാനത്താവളത്തിലെത്തിച്ചു. ഒരുക്കങ്ങള്‍ക്ക് ശേഷം 8.30 ഓടെയായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.
മൂന്ന് സൈനിക മേധാവികള്‍, ദേശീയ സുക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പാലം വിമാനത്താവളത്തില്‍ സന്നിഹതരായിരുന്നു. നേരത്തെ തന്നെയെത്തിയ പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് കുടുംബത്തിന്റെ അരികിലെത്തി ആശ്വസിപ്പിച്ചു. തുടർന്ന് പ്രധാനമന്ത്രിയെത്തി കൂടുംബാംഗങ്ങളെ കാണുകയും ആദരാഞ്ജലിയർപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി മടങ്ങിയതിന് ശേഷമായിരുന്നു രാജ്നാഥ് സിങ് ഒരോ സൈനികന്റേയും മൃതദേഹത്തിന് അരികിലെത്തി ആദരാഞ്ജലി അർപ്പിച്ചത്. അജിത് ഡോവലും റീത്തുകള്‍ സമർപ്പിച്ചു. ഇവർക്ക് ശേഷമായിരുന്നു വിവിധ സേനകളുടെ തലവന്‍മാരും ആദരാഞ്ജലിയർപ്പിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് എത്തുമെന്ന് ആദ്യം സൂചനകള്‍ ഉണ്ടായെങ്കിലും അദ്ദേഹം എത്തിയില്ല. നാളെയായിരിക്കും അദ്ദേഹം സൈനികർക്ക് ആദരാഞ്ജലിയർപ്പിക്കുക.

Recommended Video
ബിപിന്‍ റാവത്തിന്റെ മക്കള്‍, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍ എന്നിവരുടേയും മറ്റ് ചില സൈനികരുടേയും കുടുംബാംഗങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. അതേസമയം മലയാളി സൈനികന്‍ പ്രദീപിന്റെ കുടുംബാംഗങ്ങള്‍ ദില്ലിയിലെത്തിയിട്ടില്ല. ഡി എന്‍ എ പരിശോധന പൂർത്തിയാവാത്തതിനാല്‍ മൃതദേഹം വിട്ടുനല്‍കാന്‍ താമസിച്ചേക്കാമെന്നാണ് സൈനിക അധികൃതർ അറിയിച്ചിരിക്കുന്നത്.
ബുധനാഴ്ച ഉച്ചയോടെയായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടായത്. സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ ഊട്ടിക്ക് അടുത്ത് കൂനൂരിലെ കട്ടേരിയില്‍ തകർന്നു വീഴുകയായിരുന്നു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പായിരുന്നു അപകടം. ജനറൽ ബിപിൻ റാവത്തിനും ഭാര്യ മധുലിക റാവത്തിനും പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം 14 പേരായിരുന്നു വ്യോമസേനയുടെ എം.17 ഹെലികോപ്ടറിലുണ്ടായിരുന്നത്. 13 പേരും അപകടത്തില്‍ മരിച്ചപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റൻ വരുണ്‍ സിംഗിന് മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്.
ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഹെലികോപ്റ്റർ അപകടത്തെക്കുറിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് പാർലമെന്റിനെ ധരിപ്പിച്ചിരുന്നു. അപകടത്തിൽ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ ബിപിൻ റാവത്തിന്റെ വിയോഗം അദ്ദേഹം പാർലമെന്റിന്റെ ഇരുസഭകളെയും ഔദ്യോഗികമായി അറിയിച്ചു. ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് അസാധാരണവും വിശിഷ്ടവുമായ സൈനിക മേധാവിയാണെന്നായിരുന്നു രാജ്യസഭ ഡെപ്യൂട്ടി ചെയർമാൻ വിശേഷിപ്പിച്ചത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications