Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്ര ആരോഗ്യമന്ത്രി വിശദീകരണം നല്‍കണം; പതഞ്ജലിയുടെ കൊറോണിലിനെതിരെ ഐഎംഎ

ദില്ലി: പതഞ്ജലി പുറത്തിറക്കിയ കൊവിഡ് മരുന്നിന് ആയുഷ് മന്ത്രാലത്തില്‍ നിന്ന് സര്‍ട്ടിഫിക്കേഷന്‍ ലങിച്ചതായ റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൊവിഡിനെതിരെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയുള്ള മരുന്നാണിതെന്നും പതജ്‌ലി അവകാശപ്പെട്ടിരുന്നു. കൂടാതെ ലോകാരോഗ്യ സംഘടനയുടെ സര്‍ട്ടിഫിക്കേഷന്‍ പദ്ധതി പ്രകാരമാണ് ആയുഷ് വിഭാഗത്തില്‍ നിന്ന് കൊറോണിലിന് സര്‍ട്ടിഫിക്കറ്റ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ പ്രൊഡക്റ്റ് (സിഒപിപി) ലഭിച്ചതെന്ന് പതഞ്ജലി പ്രസ്താവനയില്‍ അറിയിച്ചത്. എന്നാല്‍ ഇപ്പോഴിതാ ഇക്കാര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധനോട് വിശദീകരണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

corona

രാജ്യത്തെ ആരോഗ്യമന്ത്രിയെന്ന നിലയില്‍, വ്യാജമായി കെട്ടിച്ചമച്ച അശാസ്ത്രീയമായ ഒരു ഉല്‍പ്പന്നം രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും നല്‍കുന്നത് എത്രത്തോളം ന്യായമാണ്. കൂടാതെ ഉല്‍പ്പന്നത്തെ അനീതിപരവും തെറ്റായതുമായ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നത് എത്രത്തോളം ധാര്‍മ്മികമാണെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ദേശീയ പ്രസിഡന്റ് ഡോ. ജയപാല്‍ പറഞ്ഞു. ചില കുത്തക കോര്‍പ്പറേറ്റുകള്‍ക്ക് വിപണി നേട്ടമുണ്ടാക്കാമെന്ന വ്യാജേന ആയുര്‍വേദം മായം ചേര്‍ത്ത് മാനവികതയ്ക്ക് ഒരു ദുരന്തം സൃഷ്ടിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ഗാന്ധി കേരളത്തില്‍, ചിത്രങ്ങള്‍

ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ധന്റെയും ഗതാഗത, ദേശീയപാത മന്ത്രി നിതിന്‍ ഗഡ്കരിയുടെയും സാന്നിധ്യത്തില്‍ പതഞ്ജലി ഗ്രൂപ്പ് സ്ഥാപകനായ ബാബ രാംദേവ് കഴിഞ്ഞയാഴ്ച കൊറോണില്‍ ഓയില്‍ പുറത്തിറക്കിയിരുന്നു. സിഒപിപി പ്രകാരം, 158 രാജ്യങ്ങളിലേക്ക് കൊറോണില്‍ കയറ്റുമതി ചെയ്യാന്‍ കഴിയുമെന്നും പ്രകൃതിചികിത്സയെ അടിസ്ഥാനമാക്കി മിതമായ നിരക്കില്‍ ചികിത്സ നല്‍കികൊണ്ട് കൊറോണിലിന് മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയുമെന്ന് ബാബ രാംദേവ് പറഞ്ഞിരുന്നു. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് കൊറോണില്‍ ഓയില്‍ പുറത്തിറക്കിയത്.

പച്ചയിൽ തിളങ്ങി മലയാളികളുടെ പ്രിയ നായിക- നിത്യ മേനോന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+