അഭിമാന നിമിഷമെന്ന് പുഷ്കർ സിംഗ് ധാമി;വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ
ഡൽഹി: ഉത്തരാഖണ്ഡ് നിയമസഭ പാസാക്കിയ ഏകസിവില്‍ കോഡിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപതി മുർമു. ഇതോടെ സംസ്ഥാനത്ത് ഏക സിവിൽ കോഡ് നിയമമായി. തങ്ങൾക്കിത് അഭിമാനത്തിന്റെ നിമിഷമാണെന്നായിരുന്നു മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു. രാജ്യത്ത് ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.
'നിയമസഭ പാസാക്കിയ യുസിസി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകിയത് സംസ്ഥാനത്തിന് സന്തോഷത്തിൻ്റെയും അഭിമാനത്തിൻ്റെയും നിമിഷമാണ്. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് എല്ലാ പൗരന്മാർക്കും തുല്യാവകാശം നൽകും സ്ത്രീപീഡനം തടയാൻ സഹായിക്കും', ധാമി എക്സിൽ കുറിച്ചു. സംസ്ഥാന സർക്കാർ വിജ്ഞാപനം പുറത്തിറക്കിയാൽ ഏക സിവിൽ കോഡ് പ്രാബല്യത്തിൽ വരും.

ഫെബ്രുവരി ആറിനായിരുന്നു ഉത്തരാഖണ്ഡ് സർക്കാർ നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച് ബിൽ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ കനത്ത പ്രതിഷേധത്തിനിടയിലായിരുന്നു ബിൽ അവതരണം. ജയ്ശ്രീറാം മുഴക്കിയും ഭാരത് മാതാ കി ജയ് വിളിച്ചുമെല്ലാമായിരുന്നു ബിൽ അവതരണം ഭരണം പക്ഷം ആഘോഷിച്ചത്.
അന്ന് തന്നെ ബിൽ സഭയിൽ പാസായി. ഫെബ്രുവരി 28 ന് ബില്ലിന് ഗവർണർ അംഗീകാരം നൽകിയിരുന്നു. തുടർന്നാണ് ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയക്കുന്നത്.
വിവാഹം, വിവാഹമോചനം, പാരമ്പര്യസ്വത്തുക്കളുടെയും ഭൂമിയുടെയും കൈമാറ്റം എന്നിവയ്ക്ക് ഉത്തരാഖണ്ഡിലെ എല്ലാ മതങ്ങളിലുംപെട്ട പൗരന്മാര്‍ക്കും ഒരുനിയമം ബാധകമാക്കുന്നതാണ് ബിൽ. എന്നാൽ നിയമത്തിൽ നിന്ന് സംസ്ഥാനത്തെ 2.9 ശതമാനം വരുന്ന പട്ടിക വർഗ വിഭാഗങ്ങളെ ഒഴിവാക്കിയിരുന്നു. ലിവ് ഇൻ ബന്ധങ്ങൾ നിയമപരമായി രജിസ്റ്റർ ചെയ്യണമെന്ന് നിയമത്തിൽ പറയുന്നുണ്ട്.
അതേസമയം ബിൽ പാസാക്കിയതിന് പിന്നാലെ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനും യുസിസി ഡ്രാഫ്റ്റ് കമ്മിറ്റി അംഗവുമായ ശത്രുഘ്നൻ സിങ്ങിൻ്റെ നേതൃത്വത്തിൽ റൂൾസ് മേക്കിംഗ് ആൻഡ് ഇംപ്ലിമെൻ്റേഷൻ കമ്മിറ്റി സർക്കാർ രൂപീകരിച്ചിട്ടുണ്ട്. സുരേഖ ദങ്‌വാൾ, മനു ഗൗർ, ഉത്തരാഖണ്ഡ് പോലീസ് എഡിജി (അഡ്മിനിസ്‌ട്രേഷൻ) അമിത് സിൻഹ, ഉത്തരാഖണ്ഡ് റസിഡൻ്റ് കമ്മീഷണർ അജയ് മിശ്ര എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. എകീകൃത സിവിൽ കോഡ് വ്യവസ്ഥകളും വകുപ്പുകളും മാത്രമേ ബിൽ നിർവചിക്കുന്നുള്ളൂ. നിയമങ്ങൾ എങ്ങനെയാണ് നടപ്പാക്കേണ്ടതെന്ന് കമ്മിറ്റി വിശദമായി നിർവ്വചിക്കും.
മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം എന്നിവയുടെ തരംതിരിവില്ലാതെ എല്ലാ പൗരന്‍മാര്‍ക്കും തുല്യമായി ബാധകമാകുന്ന വ്യക്തി നിയമം എന്നതാണ് ഏകീകൃത സിവില്‍ കോഡ്. ഭരണഘടനയുടെ 44 -ാം അനുഛേദത്തില്‍, നിര്‍ദേശക തത്വങ്ങളിലാണ് ഇത് പറയുന്നത്.
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications