Get Updates
Get notified of breaking news, exclusive insights, and must-see stories!

കുത്തബ് മിനാർ; 800 വർഷങ്ങളായി ആരാധനയൊന്നും നടക്കുന്നില്ല, അത് അങ്ങനെ തന്നെ തുടരട്ടെയെന്ന് ജഡ്ജി

ഡൽഹി; കുത്തബ് മിനാർ സമുച്ചയത്തിൽ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തകർത്തുവെന്ന് പറയപ്പെടുന്ന ഹിന്ദു, ജൈന ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന ഹർജിയിൽ ഡൽഹിയിലെ സാകേത് കോടതി വാദം പുനരാരംഭിച്ചു. സമുച്ചയത്തിനുള്ളിൽ ഹിന്ദു ദേവതകളെ ആരാധിക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിന് പൊതു ക്രമത്തിന്മേൽ ആരാധനയ്ക്കുള്ള അവകാശം പരിമിതപ്പെടുത്തണം എന്നായിരുന്നു ജഡ്ജി നൽകിയ മറുപടി.

800 വർഷങ്ങളായി വിഗ്രഹത്തിൽ ആരാധനയൊന്നും നടക്കുന്നില്ല അത് അങ്ങനെ തന്നെ തുടരട്ടെ എന്നും ജഡ്ജി പറഞ്ഞു.
ഒരു വിഗ്രഹം നശിച്ചാൽ ആ ദേവതയ്ക്ക് അതിന്റെ ദൈവികതയോ വിശുദ്ധിയോ നഷ്ടമാകില്ലെന്ന് ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരിശങ്കർ ജെയിൻ പറഞ്ഞു. സമുച്ചയത്തിൽ വിഗ്രഹങ്ങളുണ്ട്. ദേവത നിലനിൽക്കുന്നുണ്ടെങ്കിൽ ആരാധനയ്ക്കുള്ള അവകാശം നിലനിൽക്കുമെന്ന് സുപ്രീം കോടതി പറയുന്നുണ്ട്. ആരാധനയ്ക്കുള്ള ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെടുകയാണെന്ന് അഭിഭാഷകൻ ഇവിടെ ആവർത്തിച്ചു. കുത്തബ് മിനാർ നിർമ്മിച്ചത് ഹിന്ദു ചക്രവർത്തി രാജാ വിക്രമാദിത്യനാണെന്നും സൂര്യന്റെ ദിശ പഠിക്കാൻ ഖുതുബ് അൽ-ദിൻ ഐബക്കല്ലെന്നും എഎസ്ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ അവകാശപ്പെട്ടതിനെ തുടർന്നാണ് കുത്തബ് മിനാർ വിഷയം വിവാദമായത്.

qutubminar

കുത്തബ് മിനാർ വിവാദത്തിന് സമാനമായി വാരണാസിയിലെ ഗ്യാൻവാപി മസ്ജിദിലും വിവാദം നടക്കുന്നുണ്ട്. കുത്തബ് മിനാർ സമുച്ചയത്തിൽ നിന്ന് ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങൾ കണ്ടെത്തിയതായും അവകാശവാദമുണ്ട്. നേരത്തെ കുത്തബ് മിനാർ യഥാർത്ഥത്തിൽ 'വിഷ്ണു സ്തംഭം' ആണെന്നും.27 ഹിന്ദു-ജൈന ക്ഷേത്രങ്ങൾ തകർത്തതിന് ശേഷം ലഭിച്ച സാമഗ്രികൾ ഉപയോഗിച്ചാണ് ഖുവ്വത്ത്-ഉൽ-ഇസ്ലാം മസ്ജിദ് നിർമ്മിച്ചതെന്നും വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വക്താവ് വിനോദ് ബൻസാൽ അവകാശപ്പെട്ടിരുന്നു. അതേ സമയം കേസിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയും (എഎസ്ഐ) ഹർജിക്കാരോട് മറുപടി പറഞ്ഞു. സ്ഥലത്തെ ക്ഷേത്രം പുനരുജ്ജീവിപ്പിക്കാനുള്ള അപേക്ഷയെ എതിർക്കുന്നതായിരുന്നു എഎസ്ഐയുടെ മറുപടി.

കുത്തബ് മിനാറിൽ ആർക്കും ആരാധന അവകാശമില്ല. 1914 മുതൽ സംരക്ഷിത സ്മാരകമായി നിലനിൽക്കുന്ന സ്ഥലത്ത് ആരാധന അനുവദിക്കാനാകില്ലെന്ന് എഎസ്ഐ സാകേത് കോടതിയെ അറിയിച്ചു. കുത്തബ് മിനാർ സംരക്ഷിത സ്മാരകമാക്കുന്ന കാലത്ത് അവിടെ ആരാധന ഇല്ലായിരുന്നുവെന്നും എഎസ്ഐ വ്യക്തമാക്കി. അതിനാൽ തന്നെ ആരാധനയ്ക്കുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും പുരാവസ്തു വകുപ്പ് പറഞ്ഞു. മൗലികവാശ സംരക്ഷണം എന്ന വാദം സംരക്ഷിത സ്മാരകങ്ങളിൽ അംഗീകരിക്കാനാകില്ല എന്ന് ഹൈക്കോടതി വിധി ഉദ്ധരിച്ച് പുരാവസ്തു വകുപ്പ് കോടതിയെ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+