രാജ്യസഭയിലേക്കില്ല, തന്റെ മേഖലയിൽ തന്നെ തുടരും, എഎപിയുടെ ക്ഷണം നിരസിച്ച് രഘുരാം രാജന്‍
ഷിക്കാഗോ സര്‍വകലാശാലയിലെ മുഴുവന്‍സമയ ജോലി ഉപേക്ഷിക്കാന്‍ പ്രൊഫസര്‍ രഘുറാം രാജന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ദില്ലി: ആംആദ്മി പാർട്ടിയുടെ ക്ഷണം നിരാകരിച്ച് ആർബിഐ മുൻ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ രഘുരാം രാജൻ. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും തന്റെ മേഖലയിൽ തന്നെ( അക്കാദമിക് രംഗം) തുടരാനുമാണ് താൽപര്യമെന്ന് അദ്ദേഹം വാർത്ത കുറിപ്പിൽ അറിയിച്ചുട്ടുണ്ട്. നിലവിൽ ഷിക്കാഗോ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി തുടരുകയാണ് അദ്ദേഹം. വിദേശത്തു മാത്രമല്ല ഇന്ത്യയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അദ്ദേഹം ജോലി നോക്കുന്നുണ്ട്. ഇപ്പോൾ അതിൽ നിന്ന് വിട്ടു നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഒഫീസിൽ നിന്ന് പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

ദില്ലിയിൽ ജനുവരിയിൽ ഒഴിവു വരുന്ന മൂന്ന് സീറ്റുകളിൽ ഒന്നിലേയ്ക്കാണ് പാർട്ടി രഘുരാം രാജനെ പരിഗണിച്ചത്. കൂടാതെ ബാക്കിയുള്ള സീററുകളിലേയ്ക്കും മികച്ച വ്യക്തിത്വങ്ങളെ മത്സരിക്കാരിപ്പിക്കാനായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രരിവാളിന്റെ നീക്കം. മികച്ച വ്യക്തികളെ സഭയിൽ കൊണ്ടു വന്ന് ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കുകയാണ് എഎപി സർക്കാരിന്റെ ലക്ഷ്യം. എന്നാൽ രഘുരാം രാജൻ ക്ഷണം നിരസിച്ചത് എഎപി സർക്കാരിന് കനത്ത നഷ്ടം തന്നെയാണെന്നാണ് നിരീക്ഷണം.

രഘുരാം രാജനെ വെച്ചുള്ള കളി
ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ രഘുരാം രാജനെ പോലുള്ള വ്യക്തിക്ക് വളരെ വേഗം സാധിക്കും. ഇതു മനസിലാക്കിയതിനെ തുടർന്നാണ് ഇദ്ദേഹത്തെ പാർട്ടിയിലേയ്ക്ക് ക്ഷണിച്ചത്. നോട്ടു നിരോധനവും ജിഎസ്ടിയും ഇന്ത്യൻ സാമ്പദ് വ്യവസ്ഥയെ തളർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ രഘുരാം രാജ് എഎപിയിൽ വരുന്നത് പാർട്ടിയ്ക്ക് ഗുണവും അതിലുപരി സർക്കാരിന് ദോഷവുമായിരിക്കും. കൂടാതെ ബിജെപി സർക്കാരിന്റെ പല സാമ്പത്തിക നയങ്ങൾക്കും അദ്ദേഹം എതിരായിരുന്നു. ഇതു സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

മോദി സർക്കാരുമായി ഭിന്നത
യുപിഎ സർക്കാർ ഇറങ്ങി എൻഡിഎ സർക്കാർ അധികാരത്തിലേറിയതിനു ശേഷമാണ് രഘുരാം രാജൻ പുറത്തു പോയത്. വീണ്ടും ഗവർണർ സ്ഥാനം തുടരാൻ താൽപര്യമുണ്ടായിട്ടും മോദി സർക്കാർ അദ്ദേഹത്തിന് ഒരു അവസരം നൽകില്ലായിരുന്നില്ല. ഇതിനു കാരണം മോദി സർക്കാരിന്റെ പല പദ്ധതികളോടും അദ്ദേഹത്തിൽ വിയോജിപ്പായിരുന്നു. കൂടാതെ രഘുരാജ് രാജൻരെ ചില അഭിപ്രായങ്ങൾ സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു.

സമ്പദ് വ്യവസ്ഥ അടിമുടി മാറി
മൻമോഹൻ സർക്കാരിന്റെ കലാത്താണ് രഘുരാം രാജൻ റിസർവ് ബാങ്ക് ഗവർണ്ണറായി സ്ഥാനമേൽക്കുന്നത്. ലോകത്തിലെ പ്രശസ്തരായ സാമ്പത്തിക വിദഗ്ധരിൽ ഒരാളാണ് അദ്ദേഹം. ചിക്കാഗോയിലെ യുണിവേഴ്സിറ്റിയിൽ അധ്യാപകനായിരുന്ന സമയത്താണ് ഇദ്ദേഹം ആർബിഐ ഗവർണ്ണർ സ്ഥാനം ഏറ്റെടുക്കുന്നത്. ലോക സമ്പത്ത് വ്യവസ്ഥയുടെ ഭാവി പ്രവചിച്ച ആൾ ഇന്ത്യയുടെ വർത്തമാനം ശരിയാക്കാൻ വരുന്നുവെന്നാണ് അദ്ദേഹത്തിൻരെ വരവിനെ മാധ്യമങ്ങൾ പരാമർശിച്ചത്.
കൂടാതെ അദ്ദേഹത്തിന്റെ കടന്നു വരവ് ഇന്ത്യൻ സാമ്പത്തിക മേഖലയിൽ വളരെ നല്ല മാറ്റമാണ് ഉണ്ടാക്കിയത്.

തിരഞ്ഞെടുപ്പിൽ ശുഭ പ്രതീക്ഷ
2015 ലെ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ എഎപിയ്ക്ക് , ജനുവരിയിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിലും ഉന്നത വിജയം നേടാൻ സാധിക്കുമെന്നാണ് പുറത്തു വരുന്ന വിവരം. നിലവിലെ രാഷ്ട്രീയാന്തരീക്ഷം കണക്കിലെടുത്തു എഎപി പാർട്ടി ലേബലിൽ മത്സരിക്കുന്ന ആർക്കും വിജയം ഉറപ്പാണ്. അതേസമയം രാജ്യസഭയിലേയ്ക്ക് പോകാൻ താൽപര്യംമണ്ടെന്നറിയിച്ച് എഎപി നേതാവും സാഹിത്യകാരനുമായ കുമാർ വിശ്വാസ് രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇദ്ദേഹവും നേതൃത്വവുമായി അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. പാർട്ടിയിൽ നിന്ന് പുറത്ത് പോകുന്ന ഘട്ടംവരെയെത്തിയിരുന്നു. തുടർന്ന് നടന്ന സന്ധി സംഭാഷണത്തിൽ പ്രശ്നം ഒത്തു തീർപ്പിലെത്തുകയായിരുന്നു.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications