Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുല്‍ ഗാന്ധി നേപ്പാളിലെ നിശാക്ലബില്‍? വീഡിയോ പുറത്ത്, വിവാദം കത്തിച്ച് ബിജെപി

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവും എം പിയുമായ രാഹുല്‍ ഗാന്ധിയുടെ വിദേശത്തെ നിശാക്ലബിലെ വീഡിയോ പുറത്ത് വിട്ട് വിവാദത്തിന് തിരികൊളുത്തി ബി ജെ പി. രാജസ്ഥാനിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നു എന്ന് കോണ്‍ഗ്രസ് പറയുമ്പോഴും രാഹുല്‍ ഗാന്ധി വിദേശത്തെ പാര്‍ട്ടികളില്‍ ഉല്ലസിക്കുകയാണ് എന്നാണ് ബി ജെ പി നേതാക്കള്‍ ആരോപിക്കുന്നത്.

രാഹുല്‍ ഗാന്ധി ഒരു 'വിദേശ രാജ്യ'ത്തിലെ ഒരു നിശാക്ലബില്‍ സംഗീതം ആലപിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി ഭരിക്കുന്ന രാജസ്ഥാനില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കിടെ ബി ജെ പി നേതാക്കളില്‍ ചിലര്‍ വീഡിയോ ട്വിറ്ററില്‍ പങ്കുവെക്കുകയും കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുകയും ചെയ്തിരിക്കുകയാണ്.

RT

Recommended Video

cmsvideo
    നേപ്പാളിൽ നിശാപാർട്ടിയിൽ രാഹുൽ ഗാന്ധി; വിവാദമാക്കി ബിജെപി

    മുംബൈ ഉപരോധിക്കുമ്പോള്‍ രാഹുല്‍ ഗാന്ധി ഒരു നിശാക്ലബ്ബിലായിരുന്നു. തന്റെ പാര്‍ട്ടി പൊട്ടിത്തെറിക്കുന്ന സമയത്ത് അദ്ദേഹം ഒരു നിശാക്ലബ്ബിലാണ്. അദ്ദേഹം സ്ഥിരതയുള്ളവനാണ്. ബിജെപി ഐ ടി കണ്‍വീനര്‍ അമിത് മാളവ്യ ട്വിറ്ററില്‍ പറഞ്ഞു. കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവും രാഹുലിനെതിരെ ട്വീറ്റ് ചെയ്തിട്ടുണ്ട്. അവധി, പാര്‍ട്ടി, ഉല്ലാസ യാത്ര, സ്വകാര്യ വിദേശ സന്ദര്‍ശനം തുടങ്ങിയവ ഇപ്പോള്‍ രാജ്യത്തിന് പുതിയ കാര്യമല്ല എന്നായിരുന്നു റിജിജു പറഞ്ഞത്.

    മുന്‍ ഡല്‍ഹി യൂണിറ്റ് മേധാവിയും നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എം പിയുമായ മനോജ് തിവാരി കോണ്‍ഗ്രസ് നേതൃത്വത്തിനും ഗാന്ധി കുടുംബത്തിനുമെതിരെ രംഗത്തെത്തി. രാജസ്ഥാനിലെ സംഘര്‍ഷത്തിനിടയില്‍ രാഹുലിന്റെ പ്രവൃത്തിയെ ചോദ്യം ചെയ്ത് ബി ജെ പി വക്താവ് ഷെഹ്സാദ് പൂനാവാലയും രംഗത്തെത്തി. രാജസ്ഥാന്‍ കത്തുന്നു, പക്ഷേ രാഹുല്‍ ഗാന്ധി സ്വന്തം പാര്‍ട്ടിയേക്കാള്‍ ക്ലബ് പാര്‍ട്ടിയാണ് ഇഷ്ടപ്പെടുന്നത്. ഇന്ത്യയിലെ വിവിധ പ്രതിസന്ധികളെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്യുന്നു, എന്നാല്‍ 'ഭാരത് കെ ലോഗ്' എന്നതിനേക്കാള്‍ ബാറുകളാണ് അദ്ദേഹം ഇഷ്ടപ്പെടുന്നത്.

    രാഹുല്‍ ഒരു പാര്‍ട്ട് ടൈം രാഷ്ട്രീയക്കാരനല്ല, മറിച്ച് ഒരു 'പാര്‍ട്ടി ടൈം' രാഷ്ട്രീയക്കാരനാണ്, പൂനാവാല ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് അവസാനിപ്പിച്ചതിന് ശേഷം രാഹുല്‍ ഭയ്യ പാര്‍ട്ടി മൂഡിലാണ് എന്നാണ് ബി ജെ പി നേതാവും വക്താവുമായ തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ ട്വീറ്റ് ചെയ്തത്. ബി ജെ പി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുടെ അടുത്ത അനുയായിയായ ആദിത്യ ത്രിവേദിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

    നേരത്തെ നേപ്പാളിലെ പ്രധാന ദിനപത്രമായ കാഠ്മണ്ഡു പോസ്റ്റ് രാഹുല്‍ ഗാന്ധിയുടെ യാത്രാവിവരണവും രാജ്യം സന്ദര്‍ശിക്കാനുള്ള കാരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകിട്ട് 4:40 ന് വിസ്താര എയര്‍ലൈന്‍സ് വിമാനത്തില്‍ രാഹുല്‍ കാഠ്മണ്ഡുവില്‍ ഇറങ്ങി. കാഠ്മണ്ഡു വിമാനത്താവളത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് മൂന്ന് പേര്‍ ഉണ്ടായിരുന്നുവെന്ന് സുരക്ഷാ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

    നക്‌സലിലെ കാഠ്മണ്ഡു മാരിയറ്റ് ഹോട്ടലിലാണ് രാഹുല്‍ ഗാന്ധിയും സുഹൃത്തുക്കളും താമസിക്കുന്നതെന്നും വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. തന്റെ നേപ്പാളി സുഹൃത്ത് സുമ്നിമ ഉദസിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധി കാഠ്മണ്ഡുവിലെത്തിയത്, ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം നേപ്പാളിലെ ചൈനീസ് അംബാസഡറുമായി രാഹുല്‍ ഗാന്ധിയ്ക്ക് ബന്ധമുണ്ടെന്ന് ഉത്തര്‍പ്രദേശ് ബി ജെ പിയുടെ സോഷ്യല്‍ മീഡിയ കോ-കണ്‍വീനര്‍ ശശി കുമാര്‍ ആരോപിച്ചു.

    ചെമ്പരത്തിയും ഭ്രാന്തും തമ്മില്‍ എന്താ ബന്ധമെന്ന് നിങ്ങള്‍ക്കറിയാമോ..? അഭിരാമിയുടെ പുതിയ ചിത്രങ്ങള്‍

    നേപ്പാളിലെ ചൈനീസ് അംബാസഡറുമായി ചേര്‍ന്ന് കാഠ്മണ്ഡുവിലെ ഒരു പബ്ബില്‍ നിന്ന് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ ദയനീയാവസ്ഥയെക്കുറിച്ച് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്യുന്നു. ഈ സഖ്യത്തെ കോണ്‍ഗ്രസ് വിശദീകരിക്കണം, അദ്ദേഹം ട്വീറ്റ് ചെയ്തു. വീഡിയോയില്‍ കാണുന്ന സ്ത്രീ ആരാണെന്ന് ചോദിച്ച് ബി ജെ പി നേതാവ് കപില്‍ മിശ്രയും രംഗത്തെത്തി. ഇത് രാഹുല്‍ ഗാന്ധിയുടെ സ്വകാര്യ ജീവിതത്തെ കുറിച്ചല്ലെന്നും രാഹുല്‍ ചൈനീസ് ഏജന്റുമാര്‍ക്കൊപ്പമാണോയെന്നും അദ്ദേഹം ചോദിച്ചു.

    അതേസമയം, കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ബി ജെ പി എസ് ടി മോര്‍ച്ചയുടെ സോഷ്യല്‍ മീഡിയ ചുമതലയുള്ള ധവല്‍ പട്ടേലിന്റെ പ്രതികരണം. സ്മൃതി ഇറാനി കേരളത്തിലെ വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ക്കുമായി എത്തിയപ്പോള്‍ വയനാട് എം പി രാഹുല്‍ ഗാന്ധി നേപ്പാളില്‍ എവിടെയോ പാര്‍ട്ടി നടത്തുകയാണ് എന്ന് പട്ടേല്‍ ട്വീറ്റ് ചെയ്തു.

    എന്നാല്‍ നേപ്പാളില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ പോയതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാല പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്നുവരെ വിവാഹത്തില്‍ പങ്കെടുക്കുന്നത് കുറ്റമല്ല. നാളെയെ കുറിച്ച് അറിയില്ല. ഒരു വിവാഹത്തില്‍ പങ്കെടുക്കുക എന്നത് നമ്മുടെ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രശ്‌നമാണ്. ഇപ്പോഴും അങ്ങനെ ചെയ്യുന്നത് കുറ്റകരമല്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+