സര്‍ക്കാരിന്റെ അനുനയ നീക്കം പാളി; ക്ഷണം തള്ളി പ്രതിപക്ഷം, പാര്‍ലമെന്റ് സമ്മേളനം ഒരാഴ്ച കൂടി
ന്യൂഡല്‍ഹി: രാജ്യസഭാ സ്തംഭനം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച യോഗം പ്രതിപക്ഷം ബഹിഷ്കരിക്കും. പ്രതിപക്ഷ അംഗങ്ങളെ സസ്പെന്റ് ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. ബഹളം കാരണം സഭാ നടപടികള്‍ സുഗമമായി മുന്നോട്ട് പോകുന്നില്ല. ഇനി ഒരാഴ്ച കൂടിയാണ് പാര്‍ലമെന്റ് സമ്മേളനത്തിന് കാലാവധിയുള്ളത്. പ്രശ്നത്തിന് പരിഹാരം കാണാനാണ് അഞ്ച് പാര്‍ട്ടികളുടെ പ്രതിനിധികളെ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്.
സസ്പെന്റ് ചെയ്യപ്പെട്ട അംഗങ്ങളുടെ പാര്‍ട്ടികളെയാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതെങ്കിലും ക്ഷണം നിരസിക്കാന്‍ പ്രതിപക്ഷം തീരുമാനിച്ചു. അഞ്ച് പാര്‍ട്ടികളെ മാത്രം വിളിച്ചതാണ് യോഗം ബഹിഷ്കരിക്കാന്‍ കാരണം. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിനിധികളെ ക്ഷണിക്കണമെന്ന് നേതാക്കള്‍ നിലപാടടെടുത്തു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നാണ് വിവരം.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, സിപിഐ, ശിവസേന എന്നീ പ്രതിപക്ഷ പാര്‍ട്ടികളെയാണ് യോഗത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചത്. പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ഇവരെ ക്ഷണിച്ച് കത്ത് നല്‍കിയിരുന്നു. തുടര്‍ന്നാണ് യോഗത്തില്‍ പങ്കെടുക്കണമോ വേണ്ടയോ എന്ന കാര്യം പ്രതിപക്ഷ നേതാക്കള്‍ ചര്‍ച്ച നടത്തിയത്. അഞ്ച് പാര്‍ട്ടികളെ മാത്രം ക്ഷണിച്ചതിനോട് യോജിക്കേണ്ടതില്ല എന്നാണ് നേതാക്കളുടെ നിലപാട്. പ്രതിപക്ഷത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ ശ്രമത്തിന് വഴങ്ങേണ്ടതില്ലെന്ന് നേതൃയോഗം തീരുമാനിച്ചു.
ജാന്‍വി ധരിച്ചത് പര്‍ദ്ദയാണോ? സൗദിയില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് നടി, വൈറല്‍ ഫോട്ടോകള്‍ കാണാം
പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാകില്ല. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. സര്‍വകക്ഷി യോഗമാണ് വിളിക്കേണ്ടത്. അല്ലാതെ ഏതാനും പാര്‍ട്ടികളെ മാത്രമല്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സര്‍ക്കാര്‍ വിളിച്ച യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരും പങ്കെടുക്കില്ല. ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്ര രാജിവയ്ക്കണം. അദ്ദേഹത്തിന്റെ മകന്റെ വാഹനം ഇടിച്ചാണ് ലഖീംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ടത്. ഇത് ആസൂത്രിത അക്രമമാണ് എന്ന് അന്വേഷണ സംഘം കണ്ടെത്തിയതാണ്. 12 അംഗങ്ങളുടെയും സസ്പെന്ഷന് പിന്‍വലിക്കണം. അതുവരെ പാര്‍ലമെന്റിന്റെ രണ്ടു സഭകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു.
അതേസമയം, മന്ത്രി അജയ് കുമാര്‍ മിശ്രയുടെ രാജി ആവശ്യപ്പെട്ട് വിജയ് ചൗക്കിലേക്ക് മാര്‍ച്ച് നടത്താന്‍ പ്രതിപക്ഷം തീരുമാനിച്ചു. ചൊവ്വാഴ്ചയായിരിക്കും മാര്‍ച്ച്. ലഖീംപൂര്‍ ഖേരി സംഭവത്തില്‍ മന്ത്രിയുടെ മകന് അറസ്റ്റിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യം ഉന്നയിച്ച മാധ്യമ പ്രവര്‍ത്തകനെ മന്ത്രി കൈയ്യേറ്റം ചെയ്ത സംഭവം വലിയ വിവാദമായിരുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications