ഇതാണ് രാഷ്ട്രപതി ഭവന്..ഇങ്ങനെയാണ് രാഷ്ട്രപതി ഭവന്.. അറിയേണ്ടതെല്ലാം..
പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ രാഷ്ട്രപതി ഭവന് ഒരുങ്ങിക്കഴിഞ്ഞു
രാഷ്ട്രപതി തിരഞ്ഞടുപ്പിന്റ ഫലം അറിയാന്‍ രാജ്യം ഉറ്റുനോക്കുകയാണ്. പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമി ആരാണെന്ന് അല്പ സമയത്തിനകം അറിയാം. എന്‍ഡിഎയുടെ രാംനാഥ് കോവിന്ദും പ്രതിപക്ഷത്തിന്റെ മീരാകുമാറും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഇരുവര്‍ക്കും എത്ര വോട്ട് ലഭിക്കുന്നു എന്നത് ഏറെ പ്രധാനമാണ്.
എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായ രാംനാഥ് കോവിന്ദ് വിജയം ഉറപ്പിച്ചിരിക്കുകയാണ്. പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് റെക്കോര്‍ഡ് പോളിങ്ങ് ആണ്. 99 ശതമാനം പോളിങ്ങ് ആണ് ഇത്തവണ രേഖപ്പെടുത്തിയതെന്ന് റിട്ടേണിങ്ങ് ഓഫീസറും ലോക്സഭാ സെക്രട്ടറി ജനറലുമായ അനൂപ് മിശ്ര അറിയിച്ചു. അരുണാചല്‍പ്രദേശ്, ഛത്തീസ്ഗഢ്,ആസ്സാം, ഗുജറാത്ത്, ബീഹാര്‍, ഹരിയാന, ഹിമാചല്‍പ്രദേശ്,ഝാര്‍ഖണ്ഡ്, നാഗാലാന്റ്, ഉത്തരാഖണ്ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ 100 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി.
പുതിയ രാഷ്ട്രപതിയെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങളിലാണ് രാഷ്ട്രപതി ഭവന്. രാഷ്ട്രപതി ഭവനെക്കുറിച്ച് അറിയേണ്ടതെല്ലാം..

നിര്‍മ്മാണം
17 വര്‍ഷങ്ങളെടുത്താണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1931ലാണ് ഉദ്ഘാടനം നടന്നത്. 140 ലക്ഷം രൂപയാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണച്ചെലവ്. സര് എഡ്വിന് ലോറ്റെന്സ്, ഹെര്‍ബെര്‍ട്ട് ബേക്കര്‍ എന്നിവരാണ് രാഷ്ട്രപതി ഭവന്റെ നിര്മ്മാണ്തിനു പിന്നില്‍ പ്രവര്‍ത്തിച്ച പ്രധാന പ്രധാന ആര്‍ക്കിടെക്റ്റുകള്‍.

'H'ആകൃതി
'H' ആകൃതിയിലാണ് രാഷ്ട്രപതി ഭവന് നിര്‍മ്മിച്ചിരിക്കുന്നത്. 330 ഏക്കറുകളിലായി രാഷ്ട്രപതി ഭവന് ഉള്‍പ്പെടുന്ന എസ്റ്റേറ്റ് വ്യാപിച്ചു കിടക്കുന്നു. നാല് നിലകളിലായി 340 മുറികളാണ് രാഷ്ട്രപതി ഭവനില്‍ ഉള്ളത്.

വിസ്തൃതി
2,00,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രാഷ്ട്രപതി ഭവന്റെ കോറിഡോറുകളുടെ ആകെ വലിപ്പം 2.5 കിലോമീറ്ററാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സ്റ്റൈലിലുള്ള നിര്‍മ്മാണ രീതിയാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

പൂന്തോട്ടം
2,00,000 സ്ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള രാഷ്ട്രപതി ഭവന്റെ കോറിഡോറുകളുടെ ആകെ വലിപ്പം 2.5 കിലോമീറ്ററാണ്. ഇന്ത്യന്‍ ക്ലാസിക്കല്‍ സ്റ്റൈലിലുള്ള നിര്‍മ്മാണ രീതിയാണ് രാഷ്ട്രപതി ഭവന്റെ നിര്‍മ്മാണത്തിനായി അവലംബിച്ചിരിക്കുന്നത്.

പൂന്തോട്ടം
190 ഏക്കറുകളിലായി വ്യാപിച്ചു കിടക്കുന്ന പൂന്തോട്ടം രാഷ്ട്രപതി ഭവനോട് ചേര്‍ന്നു തന്നെയുണ്ട്. 23,000 തൊഴിലാളികള്‍ 700 മില്യന്‍ ഇഷ്ടികകളും 30,000,00 ക്യുബിക് കല്ലുകളും സ്റ്റീലും ഉപയോഗിച്ചാണ് രാഷ്ട്രപതി ഭവന് നിര്‍മ്മിച്ചിരിക്കുന്നത്.

വോട്ടെണ്ണല്‍
രാവിലെ 11 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വോട്ടുകളുടെ മൊത്തം മൂല്യം 10,9903 ആണ്. മൊത്തം 32 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. കേരളത്തില്‍ നിന്നും 138 നിയമസഭാംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്.

ബഹിഷ്കരിച്ചവര്‍
ഗുജറാത്ത് നിയമസഭയിലെ ജെഡിയു അംഗം ഛോട്ടു വാസവ വോട്ടെടുപ്പ് ബഹിഷ്കരിച്ചിരുന്നു. പഞ്ചാബ് നിയമസഭയിലെ ആം ആദ്മി പാര്‍ട്ടി അംഗം എച്ച്എസ് ഫൂല്‍ക്കയും വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. തൃണമൂല്‍ കോണ്‍ഗ്രസിലെ തപസ് പാലും ബിജു ജനതാദള്‍ അംഗം രാമചന്ദ്ര ഹന്‍സ്ദക്കും ജയിലിലായതിനാല്‍ വോട്ടു രേഖപ്പെടുത്തിയില്ല. പിഎംകെ എംപി അന്‍പുമണി രാംദാസും വോട്ട് ചെയ്തില്ല.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications