Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്; കേന്ദ്രസര്‍ക്കാരിനെതിരെ വരുണ്‍ ഗാന്ധി

ന്യൂദല്‍ഹി: യുക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ബി ജെ പി എം പി വരുണ്‍ ഗാന്ധി. ശരിയായ സമയത്ത് ഉചിതമായ തീരുമാനം എടുക്കാന്‍ സാധിക്കാത്തതാണ് 15,000 വിദ്യാര്‍ത്ഥികള്‍ കുടുങ്ങാന്‍ കാരണമെന്ന് വരുണ്‍ ഗാന്ധി പറഞ്ഞു. ട്വിറ്ററിലായിരുന്നു വരുണ്‍ ഗാന്ധിയുടെ പ്രതികരണം. ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുതെന്നും വരുണ്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങള്‍ എടുക്കാത്തതിനാല്‍ 15,000 ത്തിലധികം വിദ്യാര്‍ഥികള്‍ ഇപ്പോഴും യുദ്ധക്കളത്തില്‍ കുടുങ്ങിക്കിടക്കുന്നു. നയതന്ത്രപരമായ നടപടികള്‍ യഥാവിധം സ്വീകരിച്ച് അവരെ സുരക്ഷിതമായി തിരിച്ച് കൊണ്ടുവരേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളും അവസരമായി മാറ്റരുത്, വരുണ്‍ ഗാന്ധി പറഞ്ഞു.

varun

അതേസമയം ഉന്നതതല യോഗത്തിന് ശേഷം, കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, ജനറല്‍ വി കെ സിംഗ് എന്നിവരോട് യുക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക് പോകാനും യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് വ്യക്തിപരമായി മേല്‍നോട്ടം വഹിക്കാനും ഏകോപിപ്പിക്കാനും പ്രധാനമന്ത്രി മോദി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലൊവാക്യ എന്നിവിടങ്ങളില്‍ ഈ രാജ്യങ്ങളുമായി അതിര്‍ത്തി കടക്കുന്ന പോയിന്റുകളിലൂടെ യുക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ സഹായിക്കുന്നതിന് ഇന്ത്യ ഇതിനകം മുഴുവന്‍ സമയ 'നിയന്ത്രണ കേന്ദ്രങ്ങള്‍' സ്ഥാപിച്ചിട്ടുണ്ട്. ബുഡാപെസ്റ്റില്‍ നിന്നും ബുക്കാറെസ്റ്റില്‍ നിന്നും ആയിരത്തോളം ഇന്ത്യക്കാരെ ഇതിനകം നാട്ടിലെത്തിച്ചിട്ടുണ്ട്.

കൂടാതെ 1,000 പേരെ യുക്രൈനില്‍ നിന്ന് കരമാര്‍ഗം ഒഴിപ്പിച്ചിട്ടുണ്ട്. ഏകദേശം 16,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ യുക്രൈനില്‍ കുടുങ്ങിക്കിടക്കുന്നുവെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ബങ്കറുകളിലും ബോംബ് ഷെല്‍ട്ടറുകളിലും അവരുടെ ഹോസ്റ്റല്‍ ബേസ്‌മെന്റുകളിലുമാണ് പലരും കഴിയുന്നത്. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍, യുക്രൈനില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോകള്‍ പങ്കിടുകയും വിദ്യാര്‍ത്ഥികളെ വേഗത്തില്‍ തിരികെ കൊണ്ടുവരാത്തതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാതെ ഇന്ത്യന്‍ പൗരന്മാര്‍ ഒരു അതിര്‍ത്തി പോസ്റ്റുകളിലേക്കും യാത്ര തിരിക്കരുതെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുണ്ട്. തങ്ങളെ അറിയിക്കാതെ അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെത്തിയവരെ സഹായിക്കാന്‍ ബുദ്ധിമുട്ടാണെന്നും എംബസി വ്യക്തമാക്കിയിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+