Get Updates
Get notified of breaking news, exclusive insights, and must-see stories!

സർക്കാർ ജീവനക്കാർക്ക് തെലങ്കാനയുടെ എട്ടിന്റെ പണി: രക്ഷിതാക്കളെ നോക്കിയില്ലേല്‍ ശമ്പളം 15 ശതമാനം വെട്ടും

സർക്കാർ ഉദ്യോഗസ്ഥരുടെ രക്ഷിതാക്കള്‍ക്കുവേണ്ടി ശ്രദ്ധേയമായ നിയമനിർമ്മാണത്തിന് തെലങ്കാന ഒരുങ്ങുന്നു. രക്ഷിതാക്കളെ പരിചരിക്കാത്ത സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10-15% നേരിട്ട് തന്നെ പിടിക്കുന്ന തരത്തിലേക്കുള്ള നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്. ഇത്തരത്തില്‍ പിടിക്കുന്ന തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യും.

വൃദ്ധരായ രക്ഷിതാക്കളെ സംരക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് സർക്കാർ ഇത്തരമൊരു നിയമനിർമ്മാണത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി വ്യക്തമാക്കി. ഗ്രൂപ്പ്-II പരീക്ഷയ്ക്ക് യോഗ്യത നേടിയവർക്ക് നിയമന കത്തുകൾ വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

salary-telngana-

"ഏതെങ്കിലും ജീവനക്കാരൻ മാതാപിതാക്കളെ പരിപാലിക്കുന്നതിൽ പരാജയപ്പെട്ടാൽ, അവരുടെ ശമ്പളത്തിന്റെ 10 മുതൽ 15 ശതമാനം വരെ കുറയ്ക്കുകയും അവരുടെ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്യും. എല്ലാ മാസവും ഒന്നാം തീയതി ജീവനക്കാർക്ക് ശമ്പളം ലഭിക്കുന്നതുപോലെ, അവരുടെ മാതാപിതാക്കൾക്കും അതേ ദിവസം തന്നെ തുക ലഭിക്കും," അദ്ദേഹം പറഞ്ഞു, ഇതിനായി നിയമനിർമ്മാണം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ലിംഗഭേദമില്ലാതെ കുട്ടികൾ മാതാപിതാക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. "വിവാഹശേഷവും പെൺമക്കൾ മാതാപിതാക്കളെ പരിപാലിക്കണം. ആൺമക്കൾക്ക് സ്ത്രീധനം, കാറുകൾ എന്നിവയൊക്കെ ലഭിച്ചേക്കാം. പക്ഷേ ഒരിക്കലും അവരുടെ മാതാപിതാക്കളെ ഉപേക്ഷിക്കരുത്. ഇന്ന് നിങ്ങൾ എന്താണോ അത് അവരോട് കടപ്പെട്ടിരിക്കുന്നു," മുഖ്യമന്ത്രി പറഞ്ഞു.

പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെക്കൊണ്ട് നിർദ്ദിഷ്ട ബിൽ തയ്യാറാക്കുമെന്ന് രേവന്ത് പറഞ്ഞു. നിയമനിർമ്മാണം നടത്തുന്നതിന് ഓഫീസർമാരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ വേദിയില്‍ ഉണ്ടായിരുന്ന ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവുവിനോട് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

മുൻ ബി ആർ എസ് സർക്കാരിനെതിരെയും മുഖ്യമന്ത്രി വേദിയില്‍ രൂക്ഷ വിമർശനം ഉന്നയിച്ചു. പത്ത് വർഷത്തെ ഭരണകാലത്ത് ജോലി നിയമനത്തിൽ അവർ കനത്ത അവഗണന കാണിച്ചു. കഴിഞ്ഞ ദശകത്തിൽ, ഒരു ഗ്രൂപ്പ്-I അല്ലെങ്കിൽ ഗ്രൂപ്പ്-II വിജ്ഞാപനം പോലും പുറപ്പെടുവിച്ചിട്ടില്ല. അധികാരത്തിൽ വന്ന് 18 മാസത്തിനുള്ളിൽ ഈ ദീർഘകാല വാഗ്ദാനം നിറവേറ്റിയത് നമ്മുടെ ജനകീയ സർക്കാരാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാന സംസ്ഥാന പദവി നേടിയെടുത്തത് വിദ്യാർത്ഥികളുടെയും തൊഴിൽരഹിതരായ യുവാക്കളുടെയും ത്യാഗങ്ങളിലൂടെയാണെന്ന് നിയമന കത്തുകൾ കൈമാറിയ രേവന്ത് പുതുതായി നിയമിതരായ ഉദ്യോഗസ്ഥരെ ഓർമ്മിപ്പിക്കുകയും ചെയ്തു. "മുൻ ഭരണാധികാരികൾ യുവാക്കളുടെ ത്യാഗങ്ങൾ കൊണ്ടാണ് സർക്കാർ രൂപീകരിച്ചത്, പക്ഷേ തൊഴിൽരഹിതരെ മറന്നുപോയി. അവർ ഉത്തരവാദിത്തത്തോടെ പ്രവർത്തിച്ചിരുന്നെങ്കിൽ, ഈ യുവാക്കൾക്ക് എട്ട് വർഷം മുമ്പേ ജോലി ലഭിക്കുമായിരുന്നു," അദ്ദേഹം അഭിപ്രായപ്പെട്ടു.

സംസ്ഥാനത്തെ യുവാക്കളേക്കാൾ കുടുംബത്തിന്റെ താൽപ്പര്യങ്ങൾക്കാണ് ബി ആർ എസ് മുന്‍ഗണന നല്‍കിയത് ഗ്രൂപ്പ്-1 തസ്തികകൾ വർഷങ്ങളായി ഒഴിഞ്ഞുകിടന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരമേറ്റയുടനെ ഞങ്ങളുടെ സർക്കാർ നിയമന പ്രക്രിയ പൂർത്തിയാക്കി ഗ്രൂപ്പ്-2 പരീക്ഷകൾ വിജയകരമായി നടത്തി.തെലങ്കാന പുനർനിർമ്മാണത്തിൽ നിങ്ങളെ പങ്കാളികളാക്കാനുള്ള ചുമതല ടിജിപിഎസ്‌സി ഏറ്റെടുത്തിട്ടുണ്ട്. നാമെല്ലാവരും ഒന്നാണ്.

കോടതി കേസുകൾ ഫയൽ ചെയ്തും സോഷ്യൽ മീഡിയയിൽ തെറ്റായ വിവര പ്രചാരണങ്ങൾ സംഘടിപ്പിച്ചും മുൻ ഭരണകൂടം നിയമന പ്രക്രിയകളെ തടസ്സപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി തടസ്സങ്ങൾ ഉണ്ടായിരുന്നിട്ടും, സർക്കാർ ആദ്യ വർഷത്തിൽ 60000 പേർക്ക് നിയമനം നല്‍കി. ചില ബിആർഎസ് നേതാക്കൾ അധികാരം വീണ്ടെടുക്കാൻ വൈകാരിക വികാരങ്ങൾ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നു. അസംതൃപ്തരായ ഇത്തരം രാഷ്ട്രീയ ശക്തികൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+