Get Updates
Get notified of breaking news, exclusive insights, and must-see stories!

എംഎല്‍എമാരുടെ ശമ്പള വര്‍ധനവില്‍ മോദിക്ക് അതൃപ്തി; തീരുമാനം പുനപരിശോധിക്കാന്‍ ഒഡിഷ സര്‍ക്കാര്‍

ഭുവനേശ്വര്‍: ഒഡിഷയിലെ നിയമസഭാംഗങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും മൂന്നിരട്ടിയായി വര്‍ധിപ്പിച്ച നടപടി പുനപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. വ്യാപക പ്രതിഷേധത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതൃപ്തി അറിയിച്ചതോടെയാണ് ഒഡിഷയിലെ ബിജെപി സര്‍ക്കാര്‍ വിവാദ തീരുമാനം പുനപരിശോധിക്കാന്‍ ഒരുങ്ങുന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിജെപി എംഎല്‍എമാര്‍ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജിയോട് ആവശ്യപ്പെടുകയും ചെയ്തു.

ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മാത്രമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍, ഡിസംബര്‍ 9 ന് നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കിയ ബില്‍ പുനഃപരിശോധിക്കുന്നതിനുള്ള പ്രമേയം പാസാക്കി, നിയമസഭാംഗങ്ങളുടെ ശമ്പളത്തിലെ കുത്തനെയുള്ള വര്‍ധനവ് അംഗീകരിച്ചെങ്കിലും ബില്ലിന് ഗവര്‍ണറുടെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല.

Salary

ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയ ശേഷം, ഡിസംബര്‍ 14 ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ് മുഖ്യമന്ത്രിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. എംഎല്‍എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചതില്‍ നരേന്ദ്ര മോദിയുടെ അതൃപ്തി അദ്ദേഹത്തെ അറിയിച്ചു.

ഇത് മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭാംഗങ്ങള്‍ക്കും, ശമ്പളവും അലവന്‍സുകളും ഗണ്യമായി കുറഞ്ഞ തുകയ്ക്ക് ലഭിക്കുന്ന എംപിമാര്‍ക്കും തെറ്റായ സന്ദേശം നല്‍കി. കേന്ദ്ര നേതൃത്വവുമായി കൂടിയാലോചിക്കാതെ സര്‍ക്കാര്‍ എടുത്ത ഇത്രയും പ്രധാനപ്പെട്ട തീരുമാനത്തിന് നല്ല പ്രതികരണമല്ല ലഭിച്ചതെന്ന് സന്തോഷ് മാജിയോട് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. തീരുമാനം പിന്‍വലിക്കാന്‍ മാജിയോട് നിര്‍ദ്ദേശിച്ചതായാണ് വിവരം.

ഇതിന്റെ ആദ്യപടി നിയമസഭാ കക്ഷി പ്രമേയം പാസാക്കുക എന്നതായിരുന്നുവെന്നും പറയപ്പെടുന്നു. പൊതുജനവികാരം മാനിക്കുന്നതിന് അത്തരമൊരു നടപടി അനിവാര്യമാണെന്ന് പ്രതിപക്ഷ അംഗങ്ങള്‍ക്ക് ഇത് സൂചന നല്‍കുമെന്ന് വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ എംഎല്‍എമാരുടെ ശമ്പള ഘടന അവലോകനം ചെയ്യുന്നതിനായി സര്‍ക്കാര്‍ പാനല്‍ രൂപീകരിച്ചിരുന്നു. ബില്‍ അംഗീകരിച്ചതിന് പിന്നാലെ പാര്‍ട്ടിയുടെ സംഘടനാ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ സന്തോഷ് ഒഡിഷയിലെത്തിയിരുന്നു.

ശക്തമായ പൊതുജന വിമര്‍ശനത്തിന് പുറമേ, പാര്‍ട്ടി ഭാരവാഹികളില്‍ നിന്നും അദ്ദേഹത്തിന് പ്രതികൂല പ്രതികരണങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ വികാരം അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി കരുതപ്പെടുന്നു. നിയമസഭാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനും ശമ്പള ഘടനകള്‍ അവലോകനം ചെയ്യുന്നതിനുമായി 2025 ന്റെ തുടക്കത്തില്‍ ബിജെപി എംഎല്‍എ ഭാസ്‌കര്‍ മധേയിയുടെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു.

ഒരു എംഎല്‍എയുടെ മൊത്തം പ്രതിമാസ പാക്കേജ് ഏകദേശം 1.11 ലക്ഷം രൂപയില്‍ നിന്ന് 3.45 ലക്ഷം രൂപയായി മൂന്നിരട്ടിയാക്കി നാല് ഭേദഗതികള്‍ നിയമസഭ ഏകകണ്ഠമായി പാസാക്കി. വര്‍ദ്ധിപ്പിച്ച ശമ്പളം 2024 ജൂണ്‍ 5 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കേണ്ടതായിരുന്നു. എന്നാല്‍ എംഎല്‍എമാരുടെ ശമ്പളം വര്‍ധിപ്പിച്ചതിനെ സിപിഎം രംഗത്തെത്തിയിരുന്നു.

സിപിഎമ്മിന്റെ ഏക എംഎല്‍എ ലക്ഷ്മണ്‍ മുണ്ടെ ഈ നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ടിരുന്നു. ബില്ല് പാസാക്കുന്ന ദിവസം ലക്ഷ്മണ്‍ മുണ്ടെ സഭയിലുണ്ടായിരുന്നില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയും നടപടി ജനവിരുദ്ധമാണ് എന്ന് വിശേഷിപ്പിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+