ദില്ലിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും ഭക്ഷണമെത്തിക്കും: സംയുക്ത കര്‍ഷക മോര്‍ച്ച
ദില്ലി: കോവിഡിന്‍റെ രണ്ടാം തരംഗം രാജ്യ തലസ്ഥാനത്തെ പിടിച്ചു കുലുക്കുമ്പോള്‍ സന്നദ്ധ പ്രവര്‍ത്തനവുമായി സംയുക്ത കിസാന്‍ മോര്‍ച്ചയും രംഗത്ത്. തിങ്കളാഴ്ച മുതല്‍ ദില്ലിയിലെ ആശുപത്രികളില്‍ ഭക്ഷണവും അവശ്യവസ്തുക്കളും വിതരണം ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക ബില്ലെനെതിരായി ദില്ലിയിലെ നിരവധി അതിർത്തികളിൽ സമരം തുടരുന്ന കർഷകർ നഗരത്തിലെ ആശുപത്രികളിലേക്ക് ഭക്ഷ്യ കിറ്റുകളും മറ്റ് പ്രധാന സാധനങ്ങളും വിതരണം ചെയ്യുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഇതിനോടകം തന്നെ, ഖാസിപൂർ അതിർത്തിയിലെ കർഷകർ ദില്ലിയിലെ ബസ് ടെർമിനലുകൾ, റെയിൽവേ സ്റ്റേഷനുകൾ, ആശുപത്രികൾ എന്നിവിടങ്ങളിൽ ഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. സിങ്കു അതിർത്തിയിലും ചൊവ്വാഴ്ച പാക്കിംഗ് പ്രക്രിയ ആരംഭിക്കുമെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു. തിക്രി അതിർത്തിയിലെ ഒരു സംഘം അവശ്യ സേവനങ്ങൾ നൽകുമെന്ന് പ്രഖ്യാപിക്കുകയും ദില്ലിയിലെ ഏതെങ്കിലും ദരിദ്രർക്ക് ഭക്ഷണം ലഭിക്കാൻ കഴിയുന്നില്ലെങ്കിൽ സംഘടനയുമായി ബന്ധപ്പെടാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മെഡിക്കൽ ഓക്സിജനും മറ്റ് സേവനങ്ങളും വഹിക്കുന്ന വാഹനങ്ങള്‍ കടന്ന് പോവുന്നതിന് വേണ്ടി സഹായിക്കാന്‍ കര്‍ഷ സംഘനകളുടെ നേതൃത്വത്തില്‍ പ്രത്യേക സന്നദ്ധപ്രവർത്തകരും രംഗത്തുണ്ട്. അതുപോലെ തന്നെ സമര കേന്ദ്രങ്ങളില്‍ കോവിഡ് വ്യാപനം തടയുന്നിതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നു.












Click it and Unblock the Notifications