എന്തുകൊണ്ട് നാല് സിനിമകളിൽ നിന്ന് സുശാന്തിനെ ഒഴിവാക്കി? ബൻസാലിയുടെ മൊഴി നിർണ്ണായകം
മുംബൈ: ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് സുശാന്ത് സിംഗ് രാജ്പുത്ത് ആത്മഹത്യ ചെയ്ത വാർത്ത പുറത്തുവരുന്നത്. ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിനെ കണ്ടെത്തുന്നത്. കടുത്ത മാനസിക സമ്മർദ്ദം മൂലം താരം മരുന്നുകൾ കഴിച്ചിരുന്നുവെന്ന വിവരവും ഇതോടെ പുറത്തുവന്നിരുന്നു.
സുശാന്തിന്റെ മാനേജരായിരുന്ന ദിഷാ സാലിയൻ മരിച്ച് ദിവസങ്ങൾക്കകമാണ് സുശാന്തിന്റെ മരണം. മുംബൈ മലാദിലെ ഒരു 12 നില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേയ്ക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു ദിഷ. 28 കാരിയ ദിഷ നിരവധി സിനിമകളിൽ ടാലന്റ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്. തന്റെ ഭാവി വരൻ താമസിക്കുന്ന അപ്പാർട്ട്മെന്റിന് മുകളിൽ നിന്ന് ചാടിയാണ് ദിഷ ജീവനൊടുക്കുന്നത്. കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സ്രവമെടുത്തതിന് പിന്നാലെയാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.

ഫ്ലാറ്റിൽ മരിച്ച നിലയിൽ
ജൂൺ 14ന് മുംബൈ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിലാണ് 34 കാരനായ സുശാന്തിനെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് സഞ്ജയ് ലീലാ ബെൻസാലിയിൽ നിന്ന് മൊഴിയെടുക്കുന്നത്. ക്ലിനിക്കൽ ഡിപ്രഷന് പുറമേ സുശാന്തിന്റെ ആത്മഹത്യയിൽ എതിരാളികളുടെ പങ്കിനെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. ഡിപ്രഷൻ മൂലമാണ് ആത്മഹത്യ ചെയ്തതെന്നാണ് സൂചനയാണ് ഇപ്പോഴുള്ളത്.

മൂന്ന് മണിക്കൂർ നീണ്ട മൊഴിയെടുക്കൽ
തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരായ സഞ്ജയ് ലീലാ ബെൻസാലി മൂന്ന് മണിക്കൂറിന് ശേഷമാണ് മൊ ഴിയെടുക്കൽ പൂർത്തിയാക്കി മടങ്ങിയത്. നിർമാണ കമ്പനികളുമായി നടനുള്ള കരാറിനെക്കുറിച്ചും നിർത്തിവെച്ച കരാറുകളെക്കുറിച്ചും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. സുശാന്തിന്റെ മരണത്തോടെ തന്നെ സിനിമാ രംഗത്ത് നടനുള്ള എതിരാളികളെക്കുറിച്ചും ശത്രുക്കളെക്കുറിച്ചും പല തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു.

തിയ്യതികളുമായി ഒത്തുപോയില്ല
ബ്ലോക്ക്ബസ്റ്ററുകളായ പത്മാവത്, രാം- ലീല എന്നീ ചിത്രങ്ങളുടെ പേരിലാണ് സഞ്ജയ് ലീലാ ബെൻസാലി കൂടുതൽ അറിയപ്പെടുന്നത്. ഈ പ്രൊജക്ടുകൾക്ക് സുശാന്ത് സിംഗ് രാജ്പുത്തിന്റെ തിയ്യതികളുമായി ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് മറ്റ് താരങ്ങൾക്ക് അവസരം വാഗ്ധാനം ചെയ്തതെന്നാണ് ബെൻസാലി പോലീസിനോട് വ്യക്തമാക്കിയത്.

സുശാന്ത് തിരക്കിൽ
തന്റെ നാല് സിനിമകളിൽ സുശാന്ത് സിംഗ് രാജ്പുതിനെ അഭിനയിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഈ സമയത്ത് സുശാന്ത് വേറെ സിനിമകളുടെ തിരക്കിൽ ആയതുകൊണ്ടാണ് പകരം വേറെ നടന്മാരെ അഭിനയിപ്പിച്ചതെന്നാണ് ബെൻസാലിയുടെ പ്രതികരണം. സുശാന്ത് സിംഗ് രാജ് പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മൊഴി നൽകാനെത്തിയപ്പോൾ മുംബൈ പോലീസിനോടാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

34 പേരുടെ മൊഴിയെടുത്തു
സുശാന്ത് സിംഗിന്റെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കുന്ന മുംബൈ പോലീസ് കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, സഹതാരങ്ങൾ, സഹായികൾ എന്നിവരുൾപ്പെടെ 34 പേരുടെ മൊഴിയാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പുള്ള സുശാന്തിന്റെ ട്വീറ്റിനെക്കുറിച്ച് ട്വിറ്ററിൽ നിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം. സുശാന്ത് താമസിച്ചിരുന്ന കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച് വരികയാണ്. എന്നാൽ സുശാന്തിന്റെ വീട്ടിൽ സിസിടിവി സ്ഥാപിച്ചിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications