വീഴ്ച വരുത്തിയ 220 കുടിശ്ശികക്കാരുടെ 76,600 കോടി രൂപ എസ്ബിഐ എഴുതിത്തള്ളിയതെന്ന് വിവരാവകാശ രേഖകള്‍

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കുടിശ്ശിക വീഴ്ച വരുത്തിയ 220 പേരുടെ 76,600 കോടി രൂപയുടെ മോശം വായ്പ എഴുതിത്തള്ളി. 100 കോടി രൂപയ്ക്ക് മുകളില്‍ വായ്പയെടുത്തവരുടെ കടമാണ് എഴുതിതള്ളിയത്. 2019 മാര്‍ച്ച് 31 വരെയുള്ള എസ്ബിഐ കണക്കുകള്‍ പ്രകാരം37,700 കോടി രൂപയുടെ വായ്പ തിരിച്ചെടുക്കാനാവാത്ത കുടിശ്ശികയായി പ്രഖ്യാപിച്ചു. ഇതില്‍ 33 വായ്പക്കാര്‍ 500 കോടി രൂപയും അതില്‍ കൂടുതലും വായ്പയെടുത്തിട്ടുണ്ട്.

ജോളിയുടെ ക്രൂരതയില്‍ ഞെട്ടി പാകിസ്താനും; ഇത്രകാലം വിവരം പുറത്തറിയാതിരുന്നതില്‍ അമ്പരപ്പ്

എഴുതി തള്ളിയത് നൂറ് കോടി

എഴുതി തള്ളിയത് നൂറ് കോടി

സിബിഎന്‍-ന്യൂസ് 18 പുറത്തുവിട്ട വിവരാവകാശ രേഖകള്‍ പ്രകാരം 2019 മാര്‍ച്ച് 31 വരെയുള്ള 100 കോടിയിലധികം വായ്പകളും 500 കോടി രൂപയും ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ട്. ഷെഡ്യൂള്‍ ചെയ്ത വാണിജ്യ ബാങ്കുകളില്‍ നിന്ന് 100 കോടി രൂപയോ അതില്‍ കൂടുതലോ വായ്പയെടുത്ത സ്ഥാപനങ്ങളുടെ മൊത്തം 2.75 ലക്ഷം കോടി രൂപ എഴുതിത്തള്ളി. 500 കോടി രൂപയും അതില്‍ കൂടുതലും വായ്പ നല്‍കിയവര്‍ക്ക് 67,600 കോടി രൂപ കിട്ടാക്കടമായി പ്രഖ്യാപിച്ചു എന്നാണ് ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകള്‍ വെളിപ്പെടുത്തുന്നത്

 500കോടിയുടെ വായ്പ തിരിച്ചടില്‍ വീഴ്ച!

500കോടിയുടെ വായ്പ തിരിച്ചടില്‍ വീഴ്ച!

500 കോടിയിലധികം രൂപയുടെ വായ്പയില്‍ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ട് ചെയ്ത മൊത്തം 71 അക്കൗണ്ടുകളില്‍, എസ്ബിഐയുടെ വിഹിതം മൊത്തം 33 മുതല്‍ 46 ശതമാനം വരെ ആയി. മാര്‍ച്ച് 31 വരെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) 94 വായ്പക്കാരുടെ 100 കോടി രൂപ വീതമുള്ള കടങ്ങള്‍ എഴുതിത്തള്ളിയിരുന്നു. മൊത്തം തുക 27,024 കോടി രൂപയാണ് ഇത്. അതായത് ഒരു അക്കൗണ്ടിന് ശരാശരി 287 കോടി രൂപ. ഏറ്റവും വലിയ വീഴ്ച വരുത്തിയ 12 പേരുടെ 500 കോടി രൂപയോ അതില്‍ കൂടുതലോ വായ്പ പിഎന്‍ബി എഴുതിത്തള്ളി. ഇത് മൊത്തം 9,037 കോടി രൂപ വരും.

 എസ്ബിഐയും പിഎന്‍ബിയും മുമ്പില്‍

എസ്ബിഐയും പിഎന്‍ബിയും മുമ്പില്‍


പൊതുമേഖലാ ബാങ്കുകളില്‍ എസ്ബിഐയും പിഎന്‍ബിയും ഒന്നാമതെത്തിയപ്പോള്‍ സ്വകാര്യ ബാങ്കുകളില്‍ ഐഡിബിഐയാണ് ഒന്നാം സ്ഥാനത്തെത്തിയത്. 100 കോടി രൂപയും അതില്‍ കൂടുതലും വായ്പയെടുത്ത 71 പേരാണ് ഐഡിബിഐയ്ക്കുള്ളത്, മൊത്തം 26,219 കോടി രൂപ എഴുതിത്തള്ളി. കാനറ ബാങ്കിന് 100 കോടി രൂപയും അതില്‍ കൂടുതലും കുടിശ്ശികയുള്ള 63 അക്കൗണ്ടുകളും 500 കോടി രൂപയും അതില്‍ കൂടുതലും വായ്പയെടുക്കുന്ന 7 അക്കൗണ്ടുകളുമുണ്ട്. ഇതില്‍ 27,382 കോടി രൂപയുടെ വായ്പയുണ്ട്.

ബാങ്ക് ഓഫ് ബറോഡയും കോര്‍പ്പറേഷന്‍ ബാങ്കും

ബാങ്ക് ഓഫ് ബറോഡയും കോര്‍പ്പറേഷന്‍ ബാങ്കും


100 കോടി രൂപയും അതില്‍ കൂടുതല്‍ കുടിശ്ശികയുമുള്ള 56 അക്കൗണ്ടുകള്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കുണ്ട്. 50 അക്കൗണ്ടുകളുള്ള കോര്‍പ്പറേഷന്‍ ബാങ്ക്, 46 അക്കൗണ്ടുകളുള്ള ബാങ്ക് ഓഫ് ബറോഡ, 45 അക്കൗണ്ടുകളുള്ള സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് പട്ടികയിലെ മറ്റുള്ളവര്‍. സ്വകാര്യ ബാങ്കുകളില്‍ ആക്‌സിസ് ബാങ്കില്‍ നിന്നും 43 പേര്‍ വായ്പയെടുത്തിട്ടുണ്ട്. ഐസിഐസിഐ ബാങ്കിന് ഇത്തരത്തില്‍ 37 അക്കൗണ്ടുകളുണ്ട്. അതുപോലെ, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിനും വീഴ്ച വരുത്തിയ 4 പേര്‍ വീതമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+