സ്‌കൂള്‍ സമയം രാവിലെ ഏഴര മുതല്‍ വൈകീട്ട് ഏഴര വരെ ആക്കണമെന്ന് ആര്‍ എസ് എസ്
തിരുവനന്തപുരം: സ്‌കൂളകളുടെ പ്രവൃത്തി സമയം രാവിലെ ഏഴര മുതല്‍ വൈകീട്ട് ഏഴര വരെ ആക്കണമെന്ന ആവശ്യവുമായി ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതി് രംഗത്ത്.
രാജ്യത്തെ മെട്രോപോളിറ്റന്‍ നഗരങ്ങളിലെ സ്‌കൂളുകളുടെ പ്രവൃത്തി സമയം ആറില്‍ നിന്നും പന്ത്രണ്ട് മണിക്കൂറായി വര്‍ധിപ്പിച്ചാല്‍ സംസ്‌കൃതം അടക്കമുള്ള ഭാഷകള്‍ പഠിപ്പിക്കാന്‍ അവസരം കിട്ടുമെന്നാണ് ആർഎസ്എസ് പറയുന്നത്.
സ്‌കൂള്‍ സമയം 6മണിക്കൂറില്‍ നിന്നും 12 മണിക്കൂറിലേക്ക്
ആറ്
മണിക്കൂറാണ്
ഇപ്പോഴത്തെ
സ്‌കൂള്‍
പ്രവൃത്തി
സമയം.
ഇത്
12
മണിക്കൂറിലേക്ക്
നീട്ടാനാണ്
ആര്‍എസ്എസ്
നിര്‍ദേശം.
സംസ്‌കൃത പഠനത്തിന്
പ്രവൃത്തി
സമയം
വര്‍ധിപ്പിക്കുന്നത്തോടെ
കുട്ടികള്‍ക്ക്
സംസ്‌കൃതമുള്‍പ്പെടെയുള്ള
ഭാഷകള്‍
പഠിക്കാന്‍
കഴിയുമെന്നാണ്
പറയുന്നത്.
വിദ്യാ ഭാരതിയാണ് മുന്നോട്ട് വന്നിരിക്കുന്നത്
ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാ ഭാരതിയാണ് ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
സംസ്‌കൃത പഠനം നിര്‍ബന്ധമാക്കണം
മിഡില്‍ സ്‌കൂള്‍ മുതല്‍ സംസ്‌കൃത പഠനം നിര്‍ബന്ധമാക്കിയാല്‍ കുട്ടികള്‍ക്ക് വിദേശ ഭാഷകളുടെ സഹായം ആവശ്യമില്ലെന്നും വിദ്യാ ഭാരതി പറയുന്നു.
ആവശ്യങ്ങള്‍
ക്ലാസ്
മുറികളില്‍
സിസിടിവി
ക്യാമറകള്‍
സ്ഥാപിക്കണം,
അധ്യാപകരുടെ
ഹാജര്‍നില
രേഖപ്പെടുത്താന്‍
ബയോമെട്രിക്
സംവിധാനം
ഏര്‍പ്പെടുത്തണം
എന്നിവയാണ്
മറ്റ്
ആവശ്യങ്ങള്‍.
മാനവവിഭവശേഷി മന്ത്രാലയത്തിന് ശുപാര്‍ശ
കേന്ദ്ര
സര്‍ക്കാരിന്റെ
പുതിയ
വിദ്യാഭ്യാസ
നയത്തില്‍
ഭേദഗതി
നിര്‍ദേശിക്കാനുള്ള
അവസരം
ഉപയോഗിച്ചാണ്
വിദ്യാ
ഭാരതി
മുന്നോട്ട്
വന്നിരിക്കുന്നത്.